Connect with us

Culture

തീപ്പന്തമാകാന്‍ കീഴാറ്റൂര്‍രിലെ ‘വയല്‍കിളികള്‍’ പാര്‍ട്ടിയെ ഞെട്ടിച്ച് സമരം രണ്ടാം ഘട്ടിത്തിലേക്ക്

Published

on

 

സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നിവാസികള്‍ വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്‍ക്കിളികളികളും കീഴാറ്റൂര്‍ കോളനിയില്‍ രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്‍ദിഷ്ട ബൈപാസ് അലൈന്‍മെന്റ് മാറ്റുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നും സമരം വയല്‍ സംരക്ഷണ സമിതിയായ വയല്‍ക്കിളികള്‍പിന്‍വലിച്ചത്. എന്നാലിപ്പോള്‍ പുതുതായി സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ അലൈന്‍മെന്റും പരിസ്ഥിത സൗഹാര്‍ദമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വയല്‍ക്കിളികള്‍ കഴിഞ്ഞ ദിവസം വിദഗ്ദ്ധ സംഘവും കളക്ടറും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നിറങ്ങിപോവുകയും സമരം പുനരാംരഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.keezhatoor-protest100

സിപിഎം കേന്ദ്രമായ കീഴാറ്റൂരില്‍ സമര സമിതികളായ വയല്‍ക്കിളികളായും ജനകീയ സമരസമിതിയായും ചേര്‍ന്ന് പ്രവര്‍ത്തികുന്നുതിന് വിലക്കുണ്ടായിരുന്നു. എ്ന്നാല്‍ ഈ വിലക്കുകള്‍ ലംഘിച്ച് ആളുകള്‍ കൂട്ടമായി സമര സമിതിയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കകുന്നത് പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ട്. സിപിഎം എംഎല്‍എ ആയ ജയിംസ് മാത്യു കോളനിയിലെത്തി വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തെങ്കിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി യോഗം പാതിവഴിയില്‍ ഉപേക്ഷിച്ചു ഇറങ്ങിപ്പോവുകയായിരുന്നു. പാര്‍ട്ടിയുടെ ഇരുമ്പുമറ കൊണ്ടു എല്ലാം അടക്കി നിര്‍ത്താമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം കൂടിയാണ് ഇപ്പോള്‍ കീഴാറ്റൂരുകാര്‍ തകര്‍ത്തിരിക്കുന്നത്.ഇന്നലെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നേരത്തേ സമരം നടന്ന കീഴാറ്റൂരില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ബൈപ്പാസിനെതിരെ രണ്ടാംഘട്ട സമര പ്രഖ്യാപനവും നടത്തുകയും ചെയ്തു. തുടര്‍ന്ന് എന്ത് വിലകൊടുത്തും ഇതുവഴി ബൈപ്പാസ് വരുന്നതിനെ എതിര്‍ക്കുമെന്നും, വയലും വീടും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പ്രകടനമായി കോളനിയിലേക്ക് പോയി. അവിടെ കഴിഞ്ഞ ദിവസം രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വയല്‍ക്കിളികളെ സ്വീകരിച്ചു. തുടര്‍ന്നു സംയുക്തമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലയുമൊരുക്കി. പുതിയ അലൈന്‍മെന്റ് പ്രകാരം കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെയാണ് രണ്ടാം ഘട്ട സമരത്തിന് നാന്ദി കുറിച്ചത്. പുതിയ അലൈന്‍മെന്റിന്റെ അടിസ്ഥാനത്തില്‍ ബൈപ്പാസ് വന്നാല്‍ തോടും വയലും വീടും നഷ്ടപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 19 ദിവസം നീണ്ടുനിന്ന ആദ്യഘട്ട സമരം വയലുകള്‍ ഒഴിവാക്കി പുതിയ ദിശ കൊണ്ടുവരുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നേരത്തെ സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ 18 ന് എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി ഉറപ്പിച്ച പുതിയ അലൈന്‍മെന്റ് പ്രകാരം വയലുകളും, വീടുകളും, ക്ഷേത്രങ്ങളും നശിക്കുന്ന അവസ്ഥയാണുളളത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും കടുത്ത ജനകീയ പ്രക്ഷോഭം ഉണ്ടായിട്ടും വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായി രംഗത്തുവരുന്ന അധികാരികള്‍ അതില്‍നിന്നും പിന്‍മാറണമെന്നും വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും യുവാക്കളുമായി വന്‍ജനപിന്തുണയോടെയാണ് രണ്ടാംഘട്ട സമര പ്രഖ്യാപനവും നടന്നത്. ബദല്‍ നിര്‍ദ്ദേശമായി നിലവിലുളള ദേശീയപാത വികസിപ്പിക്കുക എന്നതാണ് വയല്‍ക്കിളികള്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെ നിലവിലുളള ദേശീയപാത വികസിപ്പിക്കുവാനുളള സാധ്യതകള്‍ ആരായാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.