Connect with us

Culture

പാകിസ്താന്‍-സിംബാബ്‌വെ പരമ്പര: ഫഖാര്‍ സമാനിന്റെ റെക്കോര്‍ഡില്‍ കണ്ണുവെച്ച് ക്രിക്കറ്റ് ലോകം

Published

on

ബുലവായോ:തകര്‍ന്നടിയുന്ന സിംബാബ്‌വെ ക്രിക്കറ്റിനുമേല്‍ അവസാന ആണി അടിക്കാന്‍ ഇന്ന് പാക്കിസ്താന്‍. ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരം ഇന്ന് ഇവിടെ അരങ്ങേറുമ്പോള്‍ പാക്കിസ്താന്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകള്‍ മാത്രമാണ്. പരമ്പരയിലെ നാല് മല്‍സരങ്ങളിലും തകര്‍ന്നടിഞ്ഞ സിംബാബ്‌വെ ക്രിക്കറ്റിന് ഇനി തിരിച്ചുവരവ് പോലും അസാധ്യമാവുന്ന തരത്തിലാണ് അവരുടെ പ്രകടനം. കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഫഖാര്‍ സമാന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ പാക്കിസ്താന്‍ 244 റണ്‍സിന് ജയിച്ചെങ്കില്‍ ഇന്ന് സമാന്‍ മറ്റൊരു റെക്കോര്‍ഡിന് അരികിലാണ്. ഇന്ന് ഇരുപത് റണ്‍സ് നേടിയാല്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന വലിയ ബഹുമതി പാക്കിസ്താന്‍ ഓപ്പണറെ തേടിയെത്തും.


അപാരമായ ഫോമിലാണ് സമാന്‍ ഈ പരമ്പരയില്‍ കളിക്കുന്നത്. പതിനേഴ് ഇന്നിംഗ്‌സില്‍ നിന്ന് ഇതിനകം യുവ ഓപ്പണര്‍ സ്വന്തമാക്കിയത് 980 റണ്‍സാണ്. ഇന്നത്തെ ഇന്നിംഗ്‌സില്‍ തിളങ്ങിയാല്‍ ലോകോത്തര ക്രിക്കറ്റര്‍മാരുടെ ശ്രേണിയിലേക്കാണ് അദ്ദേഹം ഉയരുക. വിന്‍ഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍,ജോനാഥന്‍ ട്രോട്ട്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്, പാക്കിസ്താന്റെ ബബര്‍ അസം എന്നിവരാണ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ അതിവേഗതയില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയവര്‍. ഇവരെല്ലാം 21 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ആയിരം പിന്നിട്ടതെങ്കില്‍ ഫഖാര്‍ ഇന്ന് കളിക്കാന്‍ പോവുന്നത് പതിനെട്ടാമത്തെ ഇന്നിംഗ്‌സാണ്.

പാക്കിസ്താന്‍ നിറയെ ഇപ്പോള്‍ സംസാര വിഷയം ഫഖാറാണ്. പ്രതിയോഗികള്‍ സിംബാബ്‌വെ എന്നുള്ളതല്ല വിഷയം-പാക്കിസ്താന്‍ ബാറ്റിംഗ് നിരയിലേക്ക് ഗാംഭീര്യത്തോടെ യുവതാരങ്ങള്‍ വരുന്നു എന്നതാണ് സംസാര വിഷയം. ജാവേദ് മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, ഇന്‍സമാമുല്‍ ഹഖ്, സയ്യിദ് അന്‍വര്‍, സലീം മാലിക്, യൂസഫ് യൂഹാന്ന, യൂനസ്ഖാന്‍, മിസാബ്ഹുല്‍ ഹഖ്, ഷാഹിദ് അഫ്രീദി തുടങ്ങിയ വിഖ്യാതരായ ബാറ്റ്‌സ്മാന്മാരുടെ കരുത്തില്‍ ലോക ക്രിക്കറ്റില്‍ ഉന്നതങ്ങളിലെത്തിയ പാക് ബാറ്റിംഗ് നിരയിലെ പുതിയ താരകമായാണ് മാധ്യമങ്ങള്‍ ഫഖാറിനെ വാഴ്ത്തുന്നത്. ഏറ്റവും വേഗതയില്‍ നേടിയ ഡബിള്‍ സെഞ്ച്വറി സമാന്‍ സമര്‍പ്പിക്കുന്നത് തന്റെ കോച്ച്് മിക്കി ആര്‍തറിനാണ്. നാലാം ഏകദിനം ആരംഭിക്കുന്നതിന് മുമ്പ് ആര്‍തര്‍ ഫഖാറിനോട് പറഞ്ഞിരുന്നു ഇന്ന് ഡബിള്‍ സെഞ്ച്വറി നേടണമെന്ന്. കോച്ചിന്റെ ആവശ്യം പോലെ തന്നെ ഫഖാര്‍ മിന്നിത്തിളങ്ങിയപ്പോള്‍ സിംബാബ്‌വെ ബൗളിംഗ് നിലം പരിശായി മാറി. ഇന്നും ടോസ് നേടിയാല്‍ ബാറ്റിംഗ് തന്നെയായിരിക്കും പാക്കിസ്താന്‍ തെരഞ്ഞെടുക്കുക. ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളില്‍ കൂറ്റന്‍ റണ്‍സും പിറന്നേക്കാം.

മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.