Connect with us

More

പുതിയ രാജാക്കന്മാന്‍ മഹാബലിയില്‍ നിന്ന് പഠിക്കട്ടെ

Published

on

വാസുദേവന്‍ കുപ്പാട്ട്

മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ഓണാഘോഷം. വിളവെടുപ്പിന്റെ ഉത്സവം എന്ന നിലയില്‍ ഓണത്തിന് ഏറെ പ്രാധാന്യമുണ്ട്. ആദ്യകാലങ്ങളില്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഓണാഘോഷം.അത്തം മുതല്‍ പത്ത് ദിവസം ഒഴിവാക്കാനാവാത്ത ആഘോഷതിമര്‍പ്പുകള്‍ തന്നെയായിരുന്നു. ഐതീഹ്യങ്ങളുടെയും മിത്തുകളുടെയും ലോകത്ത് നിന്നാണ് മറ്റു പല ഉത്സവങ്ങളുമെന്ന പോലെ ഓണവും പിറവിയെടുക്കുന്നത്. മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ പ്രജാക്ഷേമസമ്പന്നമായ ഭരണം തകര്‍ക്കാന്‍ ദേവന്മാര്‍ നടത്തിയ നീക്കങ്ങളാണ് ഓണത്തിന്റെ പിന്നിലുള്ള പ്രധാന ഐതീഹ്യം. മഹാവിഷ്ണു വാമനരൂപത്തിലെത്തി മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ച കഥ ഇനിയും വിശദീകരിക്കേണ്ടതില്ല. അധികാര രാഷ്ട്രീയത്തെ താഴെയിറക്കാന്‍ ഇത്തരം കുടിലതന്ത്രങ്ങള്‍ പണ്ടു മുതല്‍തന്നെ ഉണ്ടായിരുന്നു എന്ന് അറിഞ്ഞാല്‍മതി. ഏതായാലും പ്രജാക്ഷേമതല്‍പരനായ മഹാബലിക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ നാടു സന്ദര്‍ശിക്കാനുള്ള അവസരം മഹാവിഷ്ണു നല്‍കി. അതാണ് തിരുവോണം.

ഒരു ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണ് മഹാബലി. അദ്ദേഹം വീരശൂരപരാക്രമിയായിരുന്നു. വാക്ക് പാലിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്തവനുമായിരുന്നു. അസുരചക്രവര്‍ത്തിയായ മഹാബലിയെ തോല്‍പിക്കാന്‍ എത്തിയ വാമനന്‍ യഥാര്‍ത്ഥത്തില്‍ മഹാവിഷ്ണുവാണെന്ന കാര്യം മഹാബലിയോട് ഗുരു ശുക്രാചാര്യന്‍ പല തവണ പറയുന്നുണ്ട്. വാമനന് നല്‍കിയ വാക്ക് പാലിക്കുന്നത് അപകടമാണെന്നും ഗുരു ഓര്‍മിപ്പിക്കുന്നു. എന്നാല്‍ വാമനന് നല്‍കിയ വാക് പാലിക്കാന്‍ തന്നെ മഹാബലി തയാറായി. മൂന്നടി മണ്ണ് അളന്നെടുത്ത വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ ചവുട്ടി പാതാളത്തിലേക്ക് അയക്കുമ്പോള്‍ ആ ഭരണാധികാരി തന്റെ പ്രജകള്‍ക്ക് മുന്നില്‍ നിസ്സഹായനാവുന്നു. അതേസമയം, തന്റെ അതിഥിയാല്‍ തോല്‍പിക്കപ്പെടുകയും ചെയ്യുന്നു. ഇത്ര നിസ്സഹായനായ ഒരു ഭരണാധികാരിയെ പുരാണങ്ങളില്‍ കാണാന്‍ കഴിയില്ല. അതേസമയം, വാക്കിന് വില കല്‍പിക്കുന്ന മഹാബലി അന്തസ്സാര്‍ന്ന ഭരണാധികാരി എന്ന മേലങ്കി അണിയാന്‍ അര്‍ഹനായി തീരുകയും ചെയ്യുന്നു. മഹാവിഷ്ണുവാണ് വാമനന്‍ എന്നറിയുമ്പോഴും തന്റെ അചഞ്ചലമായ ആദര്‍ശം ഉപേക്ഷിക്കാന്‍ മഹാബലി തയാറാവുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം. അതുകൊണ്ടുതന്നെ ഇന്നത്തെ ഭരണാധികാരികള്‍ക്ക് മഹാബലിയില്‍ നിന്ന് ത്യാഗത്തിന്റെയും ആദര്‍ശനിഷ്ഠയുടെയും പാഠങ്ങള്‍ പഠിക്കാനുണ്ട്.

രാജ്യഭരണത്തില്‍ പൗരോഹിത്യത്തിന്റെ ഇടപെടല്‍ പുരാണങ്ങളില്‍ എമ്പാടും കാണാം. വസിഷ്ഠ മഹര്‍ഷി ഉള്‍പ്പെടെയുള്ളവര്‍ രാമന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണായകമായി ഇടപെട്ടിട്ടുണ്ട്. ശുക്രാചാര്യന്‍ മഹാബലിയെ ഗുണദോഷിക്കുന്നതും അത്തരമൊരു ഇടപെടലാണ്. എന്നാല്‍ മഹാബലി യാതൊരു വിട്ടുവീഴ്ചക്കും തയാറാവുന്നില്ല. ഇപ്രകാരം ഓണത്തിന്റെ ഐതീഹ്യം രാഷ്ട്രീയ ചിന്തയുടെ ആദ്യകാല പാഠമായി മാറുകയാണ്. കേരളവുമായി മഹാബലിയുടെ ഐതീഹ്യം എങ്ങനെ ബന്ധപ്പെടുന്നു എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. മഹാബലിയുടെ രാജ്യം നര്‍മദ നദിയുടെ കരയിലായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍ മഹാബലി കേരളവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവോ എന്നറിയില്ല. എങ്കിലും സമത്വസുന്ദരമായ രാജ്യസങ്കല്‍പം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ജനതയെ ആവേശം കൊള്ളിച്ചിരിക്കണം. വിഭിന്ന സംസ്‌കാരങ്ങളും ഭാഷയും ജീവിതരീതിയും ഉള്‍ക്കൊള്ളുന്ന ഒരു നാടിന്റെ സ്പന്ദനമാണ് ഓണാഘോഷത്തിന്റെ പിന്നിലുള്ളത്. അതുകൊണ്ടുതന്നെ മലയാളികളുടെ ദേശീയോത്സവം എന്ന നിലക്കാണ് ഓണം ആഘോഷിക്കുന്നത്.

ഭാസുരമായ ഒരു സങ്കല്‍പം ഓണാഘോഷത്തിന്റെ പിന്നിലുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. പഴയ തലമുറയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംസ്‌കാരത്തെ അടുത്ത തലമുറക്ക് കൈമാറുകയെന്ന ദൗത്യമാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സാഹിത്യത്തിലും ഓണം കടന്നുവരുന്നു. ഓണപ്പാട്ടുകാര്‍, ഓണക്കളിക്കാര്‍ തുടങ്ങിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകള്‍ സ്മരണീയം. കേവലരായ മനുഷ്യരുടെ കഥയാണ് ഓണപ്പാട്ടുകാര്‍ എന്ന കവിതയില്‍ പറയുന്നത്. കീറി പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍ എന്നാണ് കവി തന്റെ ജനതയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അവരുടെ സത്യാന്വേഷണങ്ങള്‍ പിഴക്കുന്നില്ല. ഒരു പുതിയ ലോകത്തെ കണ്ടെത്താനാണ് അവരുടെ യാത്ര. നമ്മുടെ സംസ്‌കാരത്തില്‍ ഓണാഘോഷം എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന മനസ്സിലാക്കാന്‍ വൈലോപ്പിള്ളിയുടെ കവിത ഉപകരിക്കും. ഇത് ഒരു ഉദാഹരണം മാത്രം. ഇങ്ങനെ ഓണക്കാലം നമ്മുടെ കഥയിലും കവിതയിലും നാടകത്തിലും എല്ലാം നിലാവ് പരത്തി നിലകൊള്ളുന്നു.

കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാവുക പതിവാണ്. ഓണക്കാലത്ത് ഇത്തരം ഒരുപാട് വിനോദങ്ങള്‍ ഉണ്ടായിരുന്നു. തലപ്പന്ത്കളിയും ഓണക്കളിയും മറ്റും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമായി. പൂക്കള്‍ കൊണ്ട് വീടിന്റെ മുറ്റം അലങ്കരിക്കുന്ന പൂക്കളം കേരളീയ ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ്. പ്രകൃതിയുടെ ഭാഗമായി മാറുന്ന ഒരവസ്ഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. കര്‍ക്കിടകത്തിന്റെ തോരാമഴ കഴിഞ്ഞ് മാനം തെളിയുന്ന ചിങ്ങമാസത്തില്‍ കടന്നുവരുന്ന ഓണം പ്രകൃതിയെയും ഒരുക്കു നിര്‍ത്തുന്നു. പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. ഓണത്തുമ്പികള്‍ പാറി കളിക്കുന്ന കാലം. പൂ പറിക്കാന്‍ കൈതോല കൊണ്ടുള്ള പൂവട്ടിയുമായി കുട്ടികള്‍ കൂട്ടം ചേര്‍ന്നു പോകുമ്പോള്‍ അറിയാതെ തന്നെ കൂട്ടായ്മയുടെ സന്ദേശം കൈവരികയാണ്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഓണക്കാഴ്ചകള്‍ക്ക് സ്വാഭാവികമായി മാറ്റങ്ങള്‍ വന്നു. കാര്‍ഷിക സംസ്‌കൃതി മായുകയും വ്യാവസായിക ചിഹ്നങ്ങള്‍ സമൂഹത്തെ കൂടുതലായി ബാധിക്കുകയും ചെയ്ത സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന കാലം കൂടിയാണിത്. പ്രകൃതിക്കുമേല്‍ മനുഷ്യന്റെ കടന്നുകയറ്റം എത്രമേല്‍ ദോഷം ചെയ്തുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ എത്രയോ ഉണ്ട്. അതിലൂടെയാണ് ഈ കാലം കടന്നുപോകുന്നത്. പ്രകൃതിയുടെ നൈസര്‍ഗികമായ അവസ്ഥ സംരക്ഷിക്കണമെന്ന ആവശ്യം എല്ലാ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കുന്നുകളും കുളങ്ങളും നീര്‍ത്തടങ്ങളും അടങ്ങുന്ന പ്രകൃതിയുടെ വ്യവസ്ഥ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം അംഗീകരിക്കാന്‍ സമൂഹം നിര്‍ബന്ധിതരാവുകയാണ്.
ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പ്രകൃതിയുമായി ഇണങ്ങാനും പ്രകൃതിയെയും പ്രപഞ്ചത്തെയും തിരിച്ചുപിടിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതാവട്ടെ.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.