Warning: Undefined variable $write in /home/forge/demo.chandrikadaily.com/public/wp-content/db.php on line 639

Warning: Undefined variable $write in /home/forge/demo.chandrikadaily.com/public/wp-content/db.php on line 676

Warning: compact(): Undefined variable $read in /home/forge/demo.chandrikadaily.com/public/wp-content/db.php on line 786

Warning: compact(): Undefined variable $write in /home/forge/demo.chandrikadaily.com/public/wp-content/db.php on line 786
പുതിയ രാജാക്കന്മാന്‍ മഹാബലിയില്‍ നിന്ന് പഠിക്കട്ടെ – Chandrika Daily
Connect with us

പുതിയ രാജാക്കന്മാന്‍ മഹാബലിയില്‍ നിന്ന് പഠിക്കട്ടെ

Published

on

വാസുദേവന്‍ കുപ്പാട്ട്

മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ഓണാഘോഷം. വിളവെടുപ്പിന്റെ ഉത്സവം എന്ന നിലയില്‍ ഓണത്തിന് ഏറെ പ്രാധാന്യമുണ്ട്. ആദ്യകാലങ്ങളില്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഓണാഘോഷം.അത്തം മുതല്‍ പത്ത് ദിവസം ഒഴിവാക്കാനാവാത്ത ആഘോഷതിമര്‍പ്പുകള്‍ തന്നെയായിരുന്നു. ഐതീഹ്യങ്ങളുടെയും മിത്തുകളുടെയും ലോകത്ത് നിന്നാണ് മറ്റു പല ഉത്സവങ്ങളുമെന്ന പോലെ ഓണവും പിറവിയെടുക്കുന്നത്. മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ പ്രജാക്ഷേമസമ്പന്നമായ ഭരണം തകര്‍ക്കാന്‍ ദേവന്മാര്‍ നടത്തിയ നീക്കങ്ങളാണ് ഓണത്തിന്റെ പിന്നിലുള്ള പ്രധാന ഐതീഹ്യം. മഹാവിഷ്ണു വാമനരൂപത്തിലെത്തി മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ച കഥ ഇനിയും വിശദീകരിക്കേണ്ടതില്ല. അധികാര രാഷ്ട്രീയത്തെ താഴെയിറക്കാന്‍ ഇത്തരം കുടിലതന്ത്രങ്ങള്‍ പണ്ടു മുതല്‍തന്നെ ഉണ്ടായിരുന്നു എന്ന് അറിഞ്ഞാല്‍മതി. ഏതായാലും പ്രജാക്ഷേമതല്‍പരനായ മഹാബലിക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ നാടു സന്ദര്‍ശിക്കാനുള്ള അവസരം മഹാവിഷ്ണു നല്‍കി. അതാണ് തിരുവോണം.

ഒരു ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണ് മഹാബലി. അദ്ദേഹം വീരശൂരപരാക്രമിയായിരുന്നു. വാക്ക് പാലിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്തവനുമായിരുന്നു. അസുരചക്രവര്‍ത്തിയായ മഹാബലിയെ തോല്‍പിക്കാന്‍ എത്തിയ വാമനന്‍ യഥാര്‍ത്ഥത്തില്‍ മഹാവിഷ്ണുവാണെന്ന കാര്യം മഹാബലിയോട് ഗുരു ശുക്രാചാര്യന്‍ പല തവണ പറയുന്നുണ്ട്. വാമനന് നല്‍കിയ വാക്ക് പാലിക്കുന്നത് അപകടമാണെന്നും ഗുരു ഓര്‍മിപ്പിക്കുന്നു. എന്നാല്‍ വാമനന് നല്‍കിയ വാക് പാലിക്കാന്‍ തന്നെ മഹാബലി തയാറായി. മൂന്നടി മണ്ണ് അളന്നെടുത്ത വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ ചവുട്ടി പാതാളത്തിലേക്ക് അയക്കുമ്പോള്‍ ആ ഭരണാധികാരി തന്റെ പ്രജകള്‍ക്ക് മുന്നില്‍ നിസ്സഹായനാവുന്നു. അതേസമയം, തന്റെ അതിഥിയാല്‍ തോല്‍പിക്കപ്പെടുകയും ചെയ്യുന്നു. ഇത്ര നിസ്സഹായനായ ഒരു ഭരണാധികാരിയെ പുരാണങ്ങളില്‍ കാണാന്‍ കഴിയില്ല. അതേസമയം, വാക്കിന് വില കല്‍പിക്കുന്ന മഹാബലി അന്തസ്സാര്‍ന്ന ഭരണാധികാരി എന്ന മേലങ്കി അണിയാന്‍ അര്‍ഹനായി തീരുകയും ചെയ്യുന്നു. മഹാവിഷ്ണുവാണ് വാമനന്‍ എന്നറിയുമ്പോഴും തന്റെ അചഞ്ചലമായ ആദര്‍ശം ഉപേക്ഷിക്കാന്‍ മഹാബലി തയാറാവുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം. അതുകൊണ്ടുതന്നെ ഇന്നത്തെ ഭരണാധികാരികള്‍ക്ക് മഹാബലിയില്‍ നിന്ന് ത്യാഗത്തിന്റെയും ആദര്‍ശനിഷ്ഠയുടെയും പാഠങ്ങള്‍ പഠിക്കാനുണ്ട്.

രാജ്യഭരണത്തില്‍ പൗരോഹിത്യത്തിന്റെ ഇടപെടല്‍ പുരാണങ്ങളില്‍ എമ്പാടും കാണാം. വസിഷ്ഠ മഹര്‍ഷി ഉള്‍പ്പെടെയുള്ളവര്‍ രാമന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണായകമായി ഇടപെട്ടിട്ടുണ്ട്. ശുക്രാചാര്യന്‍ മഹാബലിയെ ഗുണദോഷിക്കുന്നതും അത്തരമൊരു ഇടപെടലാണ്. എന്നാല്‍ മഹാബലി യാതൊരു വിട്ടുവീഴ്ചക്കും തയാറാവുന്നില്ല. ഇപ്രകാരം ഓണത്തിന്റെ ഐതീഹ്യം രാഷ്ട്രീയ ചിന്തയുടെ ആദ്യകാല പാഠമായി മാറുകയാണ്. കേരളവുമായി മഹാബലിയുടെ ഐതീഹ്യം എങ്ങനെ ബന്ധപ്പെടുന്നു എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. മഹാബലിയുടെ രാജ്യം നര്‍മദ നദിയുടെ കരയിലായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍ മഹാബലി കേരളവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവോ എന്നറിയില്ല. എങ്കിലും സമത്വസുന്ദരമായ രാജ്യസങ്കല്‍പം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ജനതയെ ആവേശം കൊള്ളിച്ചിരിക്കണം. വിഭിന്ന സംസ്‌കാരങ്ങളും ഭാഷയും ജീവിതരീതിയും ഉള്‍ക്കൊള്ളുന്ന ഒരു നാടിന്റെ സ്പന്ദനമാണ് ഓണാഘോഷത്തിന്റെ പിന്നിലുള്ളത്. അതുകൊണ്ടുതന്നെ മലയാളികളുടെ ദേശീയോത്സവം എന്ന നിലക്കാണ് ഓണം ആഘോഷിക്കുന്നത്.

ഭാസുരമായ ഒരു സങ്കല്‍പം ഓണാഘോഷത്തിന്റെ പിന്നിലുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. പഴയ തലമുറയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംസ്‌കാരത്തെ അടുത്ത തലമുറക്ക് കൈമാറുകയെന്ന ദൗത്യമാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സാഹിത്യത്തിലും ഓണം കടന്നുവരുന്നു. ഓണപ്പാട്ടുകാര്‍, ഓണക്കളിക്കാര്‍ തുടങ്ങിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകള്‍ സ്മരണീയം. കേവലരായ മനുഷ്യരുടെ കഥയാണ് ഓണപ്പാട്ടുകാര്‍ എന്ന കവിതയില്‍ പറയുന്നത്. കീറി പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍ എന്നാണ് കവി തന്റെ ജനതയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അവരുടെ സത്യാന്വേഷണങ്ങള്‍ പിഴക്കുന്നില്ല. ഒരു പുതിയ ലോകത്തെ കണ്ടെത്താനാണ് അവരുടെ യാത്ര. നമ്മുടെ സംസ്‌കാരത്തില്‍ ഓണാഘോഷം എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന മനസ്സിലാക്കാന്‍ വൈലോപ്പിള്ളിയുടെ കവിത ഉപകരിക്കും. ഇത് ഒരു ഉദാഹരണം മാത്രം. ഇങ്ങനെ ഓണക്കാലം നമ്മുടെ കഥയിലും കവിതയിലും നാടകത്തിലും എല്ലാം നിലാവ് പരത്തി നിലകൊള്ളുന്നു.

കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാവുക പതിവാണ്. ഓണക്കാലത്ത് ഇത്തരം ഒരുപാട് വിനോദങ്ങള്‍ ഉണ്ടായിരുന്നു. തലപ്പന്ത്കളിയും ഓണക്കളിയും മറ്റും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമായി. പൂക്കള്‍ കൊണ്ട് വീടിന്റെ മുറ്റം അലങ്കരിക്കുന്ന പൂക്കളം കേരളീയ ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ്. പ്രകൃതിയുടെ ഭാഗമായി മാറുന്ന ഒരവസ്ഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. കര്‍ക്കിടകത്തിന്റെ തോരാമഴ കഴിഞ്ഞ് മാനം തെളിയുന്ന ചിങ്ങമാസത്തില്‍ കടന്നുവരുന്ന ഓണം പ്രകൃതിയെയും ഒരുക്കു നിര്‍ത്തുന്നു. പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. ഓണത്തുമ്പികള്‍ പാറി കളിക്കുന്ന കാലം. പൂ പറിക്കാന്‍ കൈതോല കൊണ്ടുള്ള പൂവട്ടിയുമായി കുട്ടികള്‍ കൂട്ടം ചേര്‍ന്നു പോകുമ്പോള്‍ അറിയാതെ തന്നെ കൂട്ടായ്മയുടെ സന്ദേശം കൈവരികയാണ്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഓണക്കാഴ്ചകള്‍ക്ക് സ്വാഭാവികമായി മാറ്റങ്ങള്‍ വന്നു. കാര്‍ഷിക സംസ്‌കൃതി മായുകയും വ്യാവസായിക ചിഹ്നങ്ങള്‍ സമൂഹത്തെ കൂടുതലായി ബാധിക്കുകയും ചെയ്ത സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന കാലം കൂടിയാണിത്. പ്രകൃതിക്കുമേല്‍ മനുഷ്യന്റെ കടന്നുകയറ്റം എത്രമേല്‍ ദോഷം ചെയ്തുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ എത്രയോ ഉണ്ട്. അതിലൂടെയാണ് ഈ കാലം കടന്നുപോകുന്നത്. പ്രകൃതിയുടെ നൈസര്‍ഗികമായ അവസ്ഥ സംരക്ഷിക്കണമെന്ന ആവശ്യം എല്ലാ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കുന്നുകളും കുളങ്ങളും നീര്‍ത്തടങ്ങളും അടങ്ങുന്ന പ്രകൃതിയുടെ വ്യവസ്ഥ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം അംഗീകരിക്കാന്‍ സമൂഹം നിര്‍ബന്ധിതരാവുകയാണ്.
ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പ്രകൃതിയുമായി ഇണങ്ങാനും പ്രകൃതിയെയും പ്രപഞ്ചത്തെയും തിരിച്ചുപിടിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതാവട്ടെ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.