Connect with us

Video Stories

ഉപായാധ്യക്ഷന്‍

Published

on

പ്രതിഛായ

ഹരിവന്‍ശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷനായി വരുമ്പോള്‍ രാജ്യത്തിന് ചില പ്രതീക്ഷകളാണ് തകരുന്നത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലമായ നിര അതിന്റെ ആദ്യ വെന്നിക്കൊടി പാറിക്കാന്‍ കഴിയുമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍. ജനതാദള്‍ യു അംഗമായ ഹരിവന്‍ഷ് 105നെതിരെ 125 വോട്ടിന് ജയിച്ചു. ഒഡിഷയിലെ നവീന്‍ പട്‌നായിക്കും തെലുങ്കാനയിലെ രാജശേഖര റാവുവും എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് വന്നതോടെ തന്നെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ തകര്‍ന്നിരുന്നു. എന്‍.സി.പിയും ഡി.എം.കെയും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതും ജയസാധ്യതയില്ലെന്ന് മനസ്സിലാക്കിയാണ്. കോണ്‍ഗ്രസിന് പക്ഷെ മത്സരിച്ചേ പറ്റൂ. ഇതിന് മുമ്പ് രണ്ടു തവണ മാത്രമാണ് രാജ്യസഭക്ക് കോണ്‍ഗ്രസുകാരനല്ലാത്ത ഉപാധ്യക്ഷന്‍മാരുണ്ടാകുന്നത്. കോണ്‍ഗ്രസിലെ പി.ജെ കുര്യന്റെ കാലാവധി തീര്‍ന്ന ഉടനെ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ബി.ജെ.പിയുടെ നീക്കങ്ങള്‍ വിജയിക്കും വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനൊന്നും ഇപ്പോള്‍ പ്രയാസമേതുമില്ല.

അതേസമയം ഏത് തരം വിട്ടുവീഴ്ചക്കും തയ്യാറായാലും പ്രതിപക്ഷ വിശാല സഖ്യം അത്ര എളുപ്പമല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നുണ്ട്. അതുവരെ നരേന്ദ്രമോദിയെ വെല്ലുവിളിച്ച ശിവസേനയുടെ മടങ്ങിപ്പോക്ക്. പി.ഡി.പിയുടെയും ആപിന്റെയും വിട്ടുനില്‍പ്. രാഹുല്‍ഗാന്ധി നേരിട്ട് വിളിച്ചില്ലെന്ന് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടി വോട്ട് രേഖപ്പെടുത്താതിരുന്നത്. ജെ.ഡി.യുവുമായുള്ള ആദര്‍ശപരമായ യോജിപ്പാണ് നവീന്‍ പട്‌നായിക്കിനെ ഹരിവന്‍ശിനെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചത്. ബി.ജെ.പിയാകട്ടെ ഹരിവന്‍ശിനെ ഭരണഘടനാ പദവിയില്‍ പ്രതിഷ്ഠിക്കുക വഴി ജെ.ഡി.യുവിനെ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഉറപ്പിച്ചുനിര്‍ത്തുക കൂടിയായിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഹരിവന്‍ശിനെ ജയിപ്പിച്ചതോടെ ജെ.ഡി.യുവുമായി ബന്ധപ്പെട്ട ഊഹങ്ങള്‍ അവസാനിക്കുകയുമായി. നരേന്ദ്രമോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ച അന്ന് കലശലായ മോദി വിരോധം ബാധയായി കിട്ടിയ നിതീഷ് എല്ലാ വൈരവും വെടിഞ്ഞ് ലാലുപ്രസാദ് യാദവുമായി കൈകോര്‍ക്കുന്നതും കോണ്‍ഗ്രസുകൂടി ഉള്‍പ്പെട്ട മഹാസഖ്യം രൂപവല്‍ക്കരിക്കുന്നതും എല്ലാം പെട്ടെന്നായി. അങ്ങനെ നിയമസഭയില്‍ സഖ്യം ഭൂരിപക്ഷം നേടി ഭരിക്കവെയാണ് മറ്റൊരു ഉള്‍വിളി നിതീഷിനെ പിടികൂടിയത്. അത് മോദി ബാധയായിരുന്നു. ലാലുവിനെയും കോണ്‍ഗ്രസിനെയും വിട്ട് ദേശീയ ജനാധിപത്യ സഖ്യത്തിലെത്തിയ ജെ.ഡി.യുവിനെ സത്ക്കരിക്കാന്‍ കിട്ടിയ അവസരം ബി.ജെ.പി ഉപയോഗിക്കുകയായിരുന്നു. ബി.ജെ.പിയുടെ ഉപായത്തിനുള്ള അധ്യക്ഷ പദവിയാണിത്.

മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രീയ വേഷം കെട്ടുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല ഹരിവന്‍ശ്. രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കുകയും ഉടച്ചുകളയുകയും ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കഴിയും. രാഷ്ട്രീയ നേതാക്കളെ പണം കൊടുത്തു നിലനിര്‍ത്തിപ്പോന്ന ചില പണക്കാരെങ്കിലും അതു വിട്ട് നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ അനുഭവം കേരളത്തിനുണ്ട്. മാധ്യമ പ്രവര്‍ത്തനം വഴി ലഭിച്ച ജനസമ്മതിയും ബന്ധങ്ങളും രാഷ്ട്രീയ സ്ഥാനങ്ങള്‍ക്കായി ഉപയോഗിച്ചതിനും കേരളത്തില്‍ നിന്ന് ഉദാഹരണങ്ങളുണ്ട്. ദേശീയ തലത്തിലും അതെ. ബനാറസ് ഹിന്ദു സര്‍വകലാശാലയയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും മാധ്യമ പ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടി പുറത്തുവരുമ്പോള്‍ അടിയന്തിരാവസ്ഥയെ രാജ്യം പിന്നിട്ടുകഴിഞ്ഞിരുന്നു. ജയപ്രകാശ് നാരായണന്റെയും ഹരിവന്‍ശിന്റെയും ജന്മഗ്രാമം ഒന്നാണ്. ബീഹാര്‍- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ സിതാസ് ദയാറ. ശരണ്‍, ബല്യ ജില്ലകള്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഗ്രാമം. പഠിക്കുമ്പോഴായിരുന്നു അടിയന്തിരാവസ്ഥക്കെതിരെ ജെ.പിയുടെ പ്രസ്ഥാനം വന്നത്. സ്വാഭാവികമായും ആ ധാരയില്‍ ഹരിവന്‍ശും നീങ്ങി. രാഷ്ട്രീയത്തില്‍ തുടരാതെ ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തക ട്രെയിനിയായി കയറുകയായിരുന്നു. മാസം അഞ്ഞൂറ് രൂപ വേതനം. മുംബൈയില്‍ നിന്നുള്ള ധര്‍മയുഗ് എന്ന ഹിന്ദി പത്രത്തിലും പിന്നീട് ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്റെ രവിവാര്‍ വാരികയിലും പ്രര്‍ത്തിച്ചു. അതിനിടെയാണ് പ്രഭാത് ഖബറില്‍ അവസരം വരുന്നത്. 1989ല്‍ ഹരിവന്‍ശ് എത്തുമ്പോള്‍ പ്രഭാത് ഖബര്‍ ഊര്‍ധശ്വാസം വലിക്കുകയായിരുന്നു. ഇദ്ദേഹം എഡിറ്റര്‍ ഇന്‍ ചീഫ് കൂടി ആയതോടെ ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള പത്രങ്ങളിലൊന്നായി മാറി.

ലാലുവും കുടുംബവും പ്രതികളായ കാലിത്തീറ്റ കുംഭകോണം അടക്കം പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവന്നത് പ്രഭാത് ഖബര്‍ ആണ്. 2014ല്‍ രാജ്യസഭയിലെത്തുമ്പോഴാണ് രാജിവെച്ചത്. ഇതിനിടെ ചെറിയ കാലം പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവായി. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ഓഫീസറായും ജോലി നോക്കി. ആര്യഭട്ട യൂണിവേഴ്‌സിറ്റിയില്‍ റിവേഴ്‌സ് സ്റ്റഡി സെന്ററിനായി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ചു. ഐ.ഐ.ടി പാറ്റ്‌നയില്‍ അന്യം നില്‍ക്കുന്ന ഭാഷയെ കുറിച്ച് പഠിക്കാനുള്ള സൗകര്യം ഏര്‍പെടുത്തിയതും ഇദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ്. സ്വന്തം രചനയിലും മറ്റുള്ള രചനയിലുമായി എഡിറ്റ് ചെയ്ത 19 പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറത്തില്‍ അംഗമാണ്. നാളെ ഭരണഘടനയെ തന്നെ സംഘ്പരിവാര്‍ താല്‍പര്യത്തിനനുസരിച്ച് മാറ്റി എഴുതുന്ന ഘട്ടത്തില്‍ അരുതെന്ന് പറയാന്‍ ജെ.പിയുടേതെന്നല്ല ഏതെങ്കിലും രാജ്യസ്‌നേഹിയുടെ ആത്മാവ് ഹരിവന്‍ശില്‍ പ്രവര്‍ത്തിക്കുമോ എന്ന് മാത്രമേ ഇനി നോക്കേണ്ടൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.