Connect with us

Culture

20ാം ദിനവും സഭ സ്തംഭിച്ചു; രാജ്യസഭ നിര്‍ത്തിവെച്ചത് 10 തവണ

Published

on

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 20ാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കം ഉന്നയിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും രംഗത്തെത്തിയതോടെയാണ് സഭ ബഹളത്തില്‍ കലാശിച്ചത്. ഇതോടെ കോണ്‍ഗ്രസും ടി.ഡി.പിയും മുസ്്‌ലിംലീഗും ഉള്‍പ്പെടെയുള്ള കക്ഷികള്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നും ചര്‍ച്ചക്കെടുത്തില്ല.

പുതുതായി സഭയിലെത്തിയ 12 രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്നലെ നടന്ന ഏക നടപടിക്രമം. സ്പീക്കര്‍ ചെയറിലേക്ക് എത്തുന്നുവെന്ന് അറിയിച്ചതോടെ തന്നെ രാജ്യസഭയില്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. നടപടികളുമായി സഹകരിക്കണമെന്നും സീറ്റുകളിലേക്ക് മടങ്ങണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. നിര്‍ത്തിവെച്ച സഭ ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേര്‍ന്നപ്പോള്‍ എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമത്തിലെ സുപ്രീംകോടതിയുടെ വിവാദ ഉത്തരവ് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ്് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടെങ്കിലും ഭരണ പക്ഷ അംഗങ്ങള്‍ ബഹളം വെച്ച് ഇത് അട്ടിമറിച്ചു. പത്തു തവണയാണ് ഇന്നലെ രാജ്യസഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നത്. കാര്യമായ പുരോഗതിയൊന്നും ഇല്ലാത്തതിനാല്‍ ഇന്നത്തേക്ക് പിരിയുന്നതായി ചെയറിലുണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു.
ലോക്‌സഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ചക്കെടുക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ബഹളം തുടരുന്നതിനാല്‍ നോട്ടിസ് പരിഗണിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍. അംഗങ്ങള്‍ സീറ്റിലേക്ക് മടങ്ങാതെ തലയെണ്ണി തിട്ടപ്പെടുത്താനാവില്ലെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച സഭ ഉച്ചക്ക് 2.45ന് വീണ്ടും ചേര്‍ന്നപ്പോള്‍ ഇറാഖില്‍ ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യസംഘത്തെ നയിച്ച വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പ്രസ്താവന നടത്താന്‍ എണീറ്റെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ഇതിനിടെ മോദി സര്‍ക്കാര്‍ ദളിത് വിരോധികളാണെന്ന മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ്, ബി.എസ്.പി അംഗങ്ങള്‍ നടുത്തളത്തില്‍ നിലയുറപ്പിച്ചു. ആന്ധ്രയെ രക്ഷിക്കുക എന്ന പ്ലക്കാര്‍ഡുകളുമായി ടി.ഡി.പി അംഗങ്ങളും നടുത്തളത്തിലെത്തിയതോടെ സഭ പൂര്‍ണമായും ബഹളത്തില്‍ മുങ്ങുകയും ഇന്നലത്തേക്ക് പിരിയുകയുമായിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.