Connect with us

Culture

അക്രമങ്ങള്‍ക്കു കാരണമായത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ

Published

on

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നതിനിടെ തിങ്കളാഴ്ച തമിഴ്‌നാട്ടിലും കര്‍ണാടകയിലും വലിയ അക്രമ സംഭങ്ങള്‍ അരങ്ങേറാന്‍ കാരണമായത് സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയെന്ന് റിപ്പോര്‍ട്ട്.

ഞായറാഴ്ച തമിഴ് യുവാവെന്നു സംശയിക്കുന്ന ഒരാള്‍ക്കു നേരെ കര്‍ണാകയില്‍ ഒരു സംഘം ആളുകള്‍ അക്രമം അഴിച്ചു വിടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതു വൈറലായതിനു പിന്നാലെയാണ് ചെന്നൈ മൈലാപൂരിലെ കര്‍ണാടക സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ന്യൂവുഡ്‌ലാന്റ് ഹോട്ടലിനു നേരെ തിങ്കളാഴ്ച രാവിലെ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. ഹോട്ടലിലേക്കു അതിക്രമിച്ചു കയറിയ അക്രമികള്‍ ഹോട്ടലിന്റെ ഗ്ലാസുകളും ജനല്‍ച്ചില്ലുകളും അടിച്ചു തകര്‍ത്തു.

കര്‍ണാടകയില്‍ തമിഴര്‍ക്കു നേരെ അക്രമമുണ്ടായാല്‍ തമിഴ്‌നാട്ടിലും തിരിച്ചടിയുണ്ടാകുമെന്ന് അക്രമികള്‍ ഹോട്ടലില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. പുലര്‍ച്ചെ 3.45 ഓടെയാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ തമിഴ്‌നാട്ടിലെ രാമേശ്വരം, വെല്ലൂര്‍, തഞ്ചാവൂര്‍, ഈറോഡ്, സേലം, തിരുച്ചി, എന്നിവിടങ്ങളിലും അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ടൂറിസ്റ്റ് ബസ് അടക്കം ആറു കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.

രാമേശ്വരത്ത് ടൂറിസ്റ്റ് വാഹനത്തിന്റെ ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം കാവേരി തമിഴ്‌നാടിന്റേതാണെന്നു മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. പൊലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. വിടുതലൈ ചിരുതൈകള്‍ കക്ഷി (വി.സി.കെ)യുടെ പ്രവര്‍ത്തകര്‍ വെല്ലൂരിലെ ആംബൂരില്‍ കര്‍ണാടക ബസിന് നേരെ ആക്രമണം നടത്തി. സേലത്ത് കര്‍ണാടക മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. ഇതിനു പുറമെ കര്‍ണാടക ആസ്ഥാനമായുള്ള ബാങ്കുകള്‍ക്കു നേരെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അക്രമങ്ങള്‍ നടന്നു.

തമിഴ്‌നാട്ടില്‍ കര്‍ണാടക വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നേരെ നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍ കന്നഡ പ്രാദേശിക ചാനലുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതോടെയാണ് കര്‍ണാടകയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.