Connect with us

Culture

രക്തദാനം സുരക്ഷിതമാക്കാന്‍ മാര്‍ഗരേഖ വരുന്നു

Published

on

 

ആര്‍.സി.സിയില്‍ ഒന്‍പതുവയസുകാരിക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച സംഭവത്തെ തുടര്‍ന്ന് രക്തദാനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിക്കും. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖക്ക് അനുസൃതമായാണ് സംസ്ഥാനത്തും ഇത് തയാറാക്കുന്നത്. രക്തമെടുക്കുന്നതുമുതല്‍ സൂക്ഷിക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണം തുടങ്ങി എല്ലാ പ്രവൃത്തികളും ഉള്‍ക്കൊള്ളിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. ആര്‍.സി.സി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
അതേസമയം, വിന്‍ഡോ പീരിയഡിലെ അണുബാധ കണ്ടെത്താനുള്ള നാറ്റ് പരിശോധന (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) നടത്താന്‍ സംസ്ഥാനത്ത് സംവിധാനങ്ങളില്ലാത്തതും ആശങ്ക ഉയര്‍ത്തുന്നു. രക്തദാനത്തിന് മുന്നോടിയായി എച്ച്.ഐ.വി ബാധ കണ്ടെത്താന്‍ നാറ്റ് പരിശോധന നടത്തുന്നുമില്ല. സംസ്ഥാനത്ത് അടിയന്തരമായി നാറ്റ് ലാബുകള്‍ ആരംഭിക്കണമെന്ന ഉന്നതതല സമിതിയുടെ നിര്‍ദേശവും കടലാസിലൊതുങ്ങുകയാണ്. 2013ല്‍ വയനാട്ടില്‍ എട്ടുവയസുകാരിക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി ബാധയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. കുറഞ്ഞത് മൂന്ന് നാറ്റ് ലബോറട്ടറികളെങ്കിലും സംസ്ഥാനത്ത് ആരംഭിക്കണമെന്നതായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ചതുവഴി അര്‍ബുദ രോഗിയായ ഒന്‍പതുവയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വീണ്ടും സജീവമായി പരിഗണിക്കണമെന്ന ആവശ്യമാണുയരുന്നത്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നാറ്റ് ലാബ് ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രക്തദാനം കൂടുതലായി നടക്കുന്ന പ്രദേശങ്ങളില്‍ ലാബ് ആരംഭിക്കണമെന്നാണ് നിര്‍ദേശം. നാറ്റ് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന് വലിയ ചെലവ് വേണ്ടിവരുമെന്നതാണ് ഒരു തടസം. ഇതിന് ആവശ്യമായ പണം അനുവദിക്കേണ്ടിവരും. സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഇവിടത്തെ രക്തബാങ്ക് സംവിധാനം കുറ്റമറ്റതായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും ഉടന്‍ കേരളത്തിലെത്തുമെന്നാണ് സൂചന. രക്തദാനം സുരക്ഷിതമാക്കാന്‍ ന്യൂക്ലിക് ആസിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഐ.എ.ംഎയും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്പത്രികളില്‍ സുരക്ഷിതമായ രക്തം ലഭ്യമാക്കാന്‍ ഇത് അനിവാര്യമാണ്.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രക്തദാനത്തിലൂടെ രാജ്യത്ത് 2200ല്‍പ്പരം ആളുകള്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടെങ്കിലും രക്തദാനം പൂര്‍ണമായും സുരക്ഷിതമാക്കാന്‍ ന്യൂക്ലിക് ആസിഡ് പരിശോധന വ്യാപകമാക്കണം. മുപ്പതിലേറെ രാജ്യങ്ങളില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എലീസ ടെസ്റ്റില്‍ എച്ച്.ഐ.വി ബാധയില്ലെന്നുകണ്ട 13,000 പേരില്‍ 12പേര്‍ക്ക് നാറ്റ് പരിശോധനയില്‍ എച്ച്.ഐ.വിയുണ്ടെന്ന് കണ്ടെത്തി. ഇത് ടെസ്റ്റിന്റെ കൃത്യതയാണ് വെളിപ്പെടുത്തുന്നത്. 10 ദിവസം കഴിഞ്ഞിട്ടുള്ള ഇന്‍ക്യൂബേഷന്‍ സമയത്തെ എച്ച്.ഐ.വി രോഗബാധയും ഇതുവഴി കണ്ടെത്താനാകും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.