Connect with us

columns

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും പോരായ്മകളും

2021ലെ കേരള പൊതുജനാരോഗ്യ ബില്‍ കാണുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആരോഗ്യ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിട്ടാണ്. 73, 74 ഭരണഘടന പ്രകാരം നിയമസഭ നല്‍കിയ അധികാരവും അധികാര ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട പ്രാദേശിക ഗവണ്‍മെന്റുകളാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. അവയെ അത്തരത്തില്‍തന്നെ കാണേണ്ടതാണ്. അത് കാണാതെ പോയതാണ് ബില്ലില്‍ അപാകതകള്‍ നിറയാന്‍ കാരണം.

Published

on

ക.കുട്ടി അഹമ്മദ് കുട്ടി

1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്, മലബാര്‍ മേഖലയില്‍ ബാധകമായിട്ടുള്ള 1939ലെ മദ്രാസ് പൊതുജനാരോഗ്യം എന്നിവ ഏകീകരിച്ചുകൊണ്ട് ഇപ്പോഴെങ്കിലും ഏകീകൃത കേരള പൊതുജന ആരോഗ്യ ബില്ല് അവതരിപ്പിച്ച് നിയമമാകാനുള്ള ശ്രമം ഉണ്ടായല്ലോ. എന്നാല്‍ 73-74 ഭരണഘടന ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌നല്‍കിയ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നപൊതുജന ആരോഗ്യ ബില്ല്.

ആക്ട് പ്രാബല്യത്തില്‍ വന്നശേഷം എത്രയും പെട്ടന്ന്, ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാനായി 4,5,6 എന്നീ വകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ യാഥാക്രമം സംസ്ഥാന തലത്തില്‍ സ്‌സ്റ്റേറ്റ് പൊതുജനാരോഗ്യം അതോറിറ്റിയും ജില്ലാതലത്തില്‍ തദ്ദേശ പബ്ലിക് ഹെല്‍ത്ത് അധികാരികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ തദ്ദേശ പബ്ലിക് ഹെല്‍ത്ത് അധികാരികള്‍ നിലവില്‍ വരുമെന്ന് ബില്ലിലെ 3 വകുപ്പില്‍ വ്യവസ്ഥ ചേര്‍ത്തിരിക്കുന്നു. വകുപ്പ് 4 ല്‍ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ സ്റ്റേറ്റ് പബ്ലിക്‌ഹെല്‍ത്ത് അധികാരി ആയിരിക്കണമെന്നും വകുപ്പ് 5ല്‍ ജില്ലാമെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ജില്ലാപൊതുജനാരോഗ്യം അധികാരി ജില്ലാമെഡിക്കല്‍ ആഫീസര്‍ ആയിരിക്കുന്നതാണ്. കൂടാതെ 9,10,11,12,13,14 എന്നീ വകുപ്പുകളിലുംമേല്‍പ്പറഞ്ഞ അതോറിറ്റികളുടെ അധികാരങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുകളില്‍ 2,3,4 എന്നീ വകുപ്പുകളില്‍വിശദമായി പറഞ്ഞിട്ടുള്ളതുപോലെ ഭരണഘടനാപ്രകാരം അധികാരപ്പെടുത്തിയതനുസരിച്ച് പഞ്ചായത്ത് രാജ് ആക്ട,് മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം സംസ്ഥാന നിയമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്് നല്‍കിയിട്ടുള്ള പൊതുജനാരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ അധികാരങ്ങള്‍ കൂടുതല്‍ വ്യക്തവും ശക്തവും ആക്കുന്നതാണ് 2000 ലെ കേരളഅധികാര വികേന്ദ്രീകരണ ആക്ട് (2000 ലെ 16). അതിലെ 5 വകുപ്പ് പ്രകാരം 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടിലും 11 വകുപ്പ് പ്രകാരം 1955 ലെ ട്രാവന്‍കൂര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടിലും ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് തദ്ദേശ അധികാര സ്ഥാനം അതിന്റെ എക്‌സിക്യുട്ടീവ ് അധികാര സ്ഥാനം എക്‌സിക്യൂട്ടീവ് ആഫീസര്‍ എന്നീ നിര്‍വ്വചനങ്ങളില്‍ മാറ്റംവരുത്തിയിട്ടുള്ളതും ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഹെല്‍ത്ത് ആഫീസര്‍ ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ അവയ്ക്ക്‌കൈമാറിയിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങള്‍നടത്തണമെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തി. കൂടാതെ പ്രസ്തുത ആക്ടുകളില്‍ എവിടെയെല്ലാം ‘ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്’ എന്ന വാക്കുകള്‍ ഉണ്ടായിരുന്നോ അവിടെയെല്ലാം അവക്ക് പകരമായി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് എന്ന വാക്കുകള്‍ ചേര്‍ക്കുകയും ചെയ്തു. അതിനുശേഷം പൊതുജനാരോഗ്യം എന്നവിഷയം സംബന്ധിച്ച് പഞ്ചായത്ത് രാജ് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ യാതൊരു ഭേദഗതിയും വരുത്തിയിട്ടില്ലാത്ത സന്ദര്‍ഭത്തില്‍ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനെ സ്റ്റേറ്റ്പബ്ലിക്ക് ഹെല്‍ത്ത് അധികാരിയായി സംസ്ഥാന തലത്തിലും ജില്ലാമെഡിക്കല്‍ ഓഫീസറെ (ആരോഗ്യം) ജില്ലാമെഡിക്കല്‍ അധികാരിയായും മറ്റും അധികാരപ്പെടുത്തിക്കൊണ്ടുള്ള കരട് ബില്ലിലെ മേല്‍പറഞ്ഞിട്ടുള്ള വകുപ്പുകളിലെവ്യവസ്ഥകള്‍ ഭരണഘടനാപരമായും നിയമപരമായും നിലനില്‍ക്കുന്നതല്ല. കൂടാതെ കരട് വകുപ്പ് ബില്ലിലെ ഉള്‍പ്പെടുത്തി കാണുന്ന വ്യവസ്ഥയായ 15 വകുപ്പ് പഞ്ചായത്ത് രാജ് ആക്ടിലെ 166 വകുപ്പ് മുനിസിപ്പാലിറ്റി ആക്ടിലെ 30 വകുപ്പ് എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ളം, ഗാര്‍ഹിക, വ്യവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ജലവിതരണം എന്നിവസംബന്ധിച്ച് ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് വിവിധ പട്ടികകള്‍ പ്രകാരംനല്‍കിയിട്ടുള്ള അധികാരം കൂടാതെ പഞ്ചായത്ത് രാജ് ആക്ട് 218, 219 ആര്‍, 219 എസ്, 234 എ, 234 ബി, 234 സി എന്നീ വകുപ്പുകള്‍ ഉള്ളതിനാല്‍മനുഷ്യ ഉപയോഗത്തിനുള്ള ജലവും മലിനജല നിര്‍മാര്‍ജനവും സംബന്ധിച്ച വ്യവസ്ഥകള്‍കരട് ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതുപോലെതന്നെ ശുചീകരണ സൗകര്യങ്ങളെ സംബന്ധിച്ച പഞ്ചായത്ത് രാജ് ആക്ടിലെ 219, 291 എമുതല്‍ 219 എക്‌സ് വരെ, മുനിസിപ്പാലിറ്റി ആക്ടില്‍ 320 മുതല്‍ 334 വരെ, 334 എ, 334 ബി, 334 സി, 335 മുതല്‍ 340 വരെ. 340 എ, 340 ബി, 341 മുതല്‍ 345 വരെ വകുപ്പുകളില്‍ വ്യവസ്ഥകള്‍ ഉള്ളതിനാല്‍ അതിനായുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ പുതിയ ആക്ട് ഇനികൊണ്ടുവരേണ്ട ആവശ്യം കാണുന്നില്ല. 1958 ലെ കേരള വിദ്യഭ്യാസആക്ടിന്റെ 34 എ വകുപ്പില്‍ ഭേദഗതി വരുത്തിസ്‌കൂളുകളില്‍ ആവശ്യമായ കുടിവെള്ളവുംടോയിലെറ്റ് സൗകര്യവും ഏര്‍പ്പെടുത്തണമെന്ന്‌ചേര്‍ത്ത വ്യവസ്ഥ നിലവിലുള്ളപ്പോള്‍ കരട് ബില്ലിലെ 20 വകുപ്പ് എന്തിനാണ്. കെട്ടിട നിര്‍മാണചട്ടങ്ങളിലെ വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ ഓരോ വര്‍ഷവും ലോക്കല്‍ പബ്ലിക്ക്‌ഹെല്‍ത്ത് അധികാരിയുടെ അംഗീകാരത്തോടെഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന സാനിറ്ററിഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള 21 വകുപ്പും ആവശ്യമില്ലാത്തതാണ്. ശല്യമില്ലാതാക്കാന്‍ അല്ലെങ്കില്‍ ഒഴിവാക്കാന്‍ വ്യക്തമായ വ്യവസ്ഥകള്‍ പഞ്ചായത്ത് ആക്ടിലുംമുനിസിപ്പാലിറ്റി ആക്ടിലും നിലവിലുള്ളപ്പോള്‍അതേ കാര്യങ്ങള്‍ക്കായി ഉള്ള വ്യവസ്ഥകള്‍ മറ്റൊരു ബില്ലില്‍ ആവശ്യമില്ല. മാതൃ ശിശുക്ഷേമകേന്ദ്രങ്ങള്‍ നടത്തുക എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭിച്ചിട്ടുള്ള ചുമതലയായതിനാല്‍ ബില്ലിലെ 32 വകുപ്പ് പ്രകാരം ലോക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് അധികാരിക്ക് പ്രസ്തുത വിഷയത്തില്‍ അധികാരം നല്‍കിക്കൊണ്ടുള്ള വ്യവസ്ഥ പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സാംക്രമിക രോഗ വാഹികളെ നിയന്ത്രിക്കുക, രോഗപ്രതിരോധത്തിനുംനിയന്ത്രണത്തിനുമായി ദേശീയതലത്തിലും സംസ്ഥാനത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അനിവാര്യ ചുമതലയില്‍പെടുന്നവിഷയങ്ങളാണ്. മുനിസിപ്പാലിറ്റി ആക്ടിലെ 9പട്ടികയില്‍ അപകടകരമായ രോഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ പ്രസ്തുത ആക്ടിലെ 2 വകുപ്പ് 12 വകുപ്പ്പ്രകാരം പ്രസ്തുത പട്ടികയില്‍ സര്‍ക്കാറിന് അതത് സമയം ഗസറ്റ് വിജ്ഞാപനം വഴി ഏതെങ്കിലും രോഗങ്ങള്‍ ഉള്‍പ്പെടുത്താവുന്നതും ആകുന്നു. രോഗ നിവാരണം സംബന്ധിച്ച ഒരു അധ്യായം തന്നെ (അധ്യായം 21) മുനിസിപ്പാലിറ്റി ആക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇക്കാര്യങ്ങള്‍ ശക്തമായ വ്യവസ്ഥകള്‍ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും ചേര്‍ത്തിട്ടുള്ളതിനാല്‍ കരട് ബില്ലില്‍ ചേര്‍ത്തിരിക്കുന്ന അധ്യായം 7 ലെ പല വ്യവസ്ഥകളും ആവശ്യമില്ല. കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏതെങ്കിലും ആവശ്യമെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി മേല്‍പ്പറഞ്ഞ ആക്ടുകള്‍ ഭേദഗതി ചെയ്യാവുന്നതാണ്. കൊതുകു നിവാരണം സംബന്ധിച്ചുള്ള അധ്യായം 8 ഉംപബ്ലിക്ക് ഹെല്‍ത്ത് അധികാരിക്ക് അമിതാധികാരം നല്‍കിയിട്ടുള്ളതായി കാണുന്നു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അവ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ഉചിതം. മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണത്തില്‍ പെട്ട കാര്യമായിരിക്കെ അത് സംബന്ധിച്ച് ബില്ലില്‍ഒരു അധ്യായംതന്നെ പുതിയതായി ചേര്‍ത്തിരിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്മുതിര്‍ന്നവര്‍ നിരാലംഭര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹ്യനീതി വകുപ്പും പങ്കാളിയായതിനാല്‍ പബ്ലിക്ക് ഹെല്‍ത്ത് അധികാരികള്‍ക്ക് ഇത് സംബന്ധിച്ച ചുമതലകള്‍ ഏല്‍പ്പിക്കുന്ന അധ്യായം 10 ലെ 69 വകുപ്പ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയതും ശരിയല്ല. ഈ വിധത്തില്‍ പരിശോധിച്ചാല്‍ കരട് ബില്ലില്‍ ധാരാളം അപാകതകള്‍ ഉള്ളതായികാണുന്നു. മേല്‍പറഞ്ഞ വിഷയങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നെങ്കില്‍ പുതിയ നിയമ നിര്‍മ്മാണം നടത്താതെതന്നെ പഞ്ചായത്ത് രാജ് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ ഭേദഗതികളിലൂടെ ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി അവ പരിഹരിക്കേണ്ടതാണ്.

73 ഉം 74 ഉം ഭരണഘടനാഭേദഗതികളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമംമൂലം കൈമാറിയിട്ടുള്ള വിഷയങ്ങളാണ് പൊതുജനാരോഗ്യം, കുടിവെള്ളം ശുചിത്വം, ശുചീകരണം, മാലിന്യനിര്‍മാര്‍ജനം, രോഗപ്രതിരോധം തുടങ്ങിയവ അതിനാല്‍ പ്രസ്തുത വിഷയങ്ങളില്‍ സംസ്ഥാനത്ത്‌നിലവിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ആക്ടുകള്‍ പ്രകാരംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെമേല്‍ നിലനിന്നിരുന്ന അമിതമായ നിയന്ത്രണാധികാരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് 2000ലെ അധികാര വികേന്ദ്രീകരണ ആക്ടിലൂടെ ഡയറക്ടര്‍ഓഫ് പബ്ലിക്ക് ഹെല്‍ത്ത് എന്ന വകുപ്പ് മേധാവിയുടെ പേര് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസിനെ സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് അതോറിറ്റിയായി വീണ്ടും നിശ്ചയിച്ചുകൊണ്ടും അതിന്റെ കീഴില്‍ ജില്ലാതലത്തിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തലത്തിലും നിയന്ത്രണാധികാരങ്ങളുള്ള പുതിയ അതോറിറ്റികളെ നിശ്ചയിച്ച്‌കൊണ്ടും ഉള്ള പുതിയ നിയമനിര്‍മ്മാണംവേണ്ടതില്ല. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ സംബന്ധമായ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ അവയെനേരിടാന്‍ ചികിത്സാസൗകര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാനും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സംസ്ഥാനആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയോജിച്ച്അവ നടപ്പാക്കുന്നതിനും മറ്റു ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ അധികാരമുള്ള ഒരു സംസ്ഥാനതല സമിതിയുടെ അഭാവം ഉണ്ടെന്ന വസ്തുത യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാറിന് മേല്‍പറഞ്ഞ കാര്യങ്ങളില്‍ സംസ്ഥാനനയങ്ങള്‍ അനുസരിച്ച് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പൊതുമാര്‍ഗ നിര്‍ദേശം നല്‍കാനുള്ള അധികാരം പഞ്ചായത്ത് രാജ് ആക്ടിലെ അധ്യായം 18 ലും മുനിസിപ്പാലിറ്റി ആക്ടിലും അധ്യായം 5 ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏകോപനം നടത്താനും രോഗ പ്രതിരോധം, ചികിത്സ, പകര്‍ച്ചവ്യാധി വ്യാപനം തടയല്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാന്‍ ആവശ്യമായ നയം രൂപീകരിക്കാനും അതു ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ആവശ്യമായപൊതു മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിക്കാനും അനുബന്ധ കാര്യങ്ങള്‍ക്കുമായി സര്‍ക്കാറിനെ സഹായിക്കാന്‍ ചുമതലയുള്ള ഒരുപൊതുജനാരോഗ്യ സമിതി രൂപീകരിക്കാനുള്ളവ്യവസ്ഥ പഞ്ചായത്ത് രാജ് ആക്ട്, മുനിസിപ്പാലിറ്റി ആക്ട്, എന്നിവയില്‍ ഭേദഗതിവരുത്തി ഉള്‍പ്പെടുത്താവുന്നതുമാണ്. പ്രസ്തുത സമിതിയില്‍ സംസ്ഥാന തലത്തില്‍ ഈ വിഷയങ്ങളുടെ നടത്തിപ്പുമായി ചുമതലയുള്ള ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, മെഡിക്കല്‍വിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പ്ഡയറക്ടര്‍, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പ് ഡയറക്ടര്‍, ഹോമിയോപതി വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും അംഗങ്ങളായ ഗവണ്‍മെന്റ് സെക്രട്ടറിമാരില്‍ സര്‍വ്വീസില്‍ സീനിയറായ ആള്‍ ചെയര്‍മാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി ആയിരിക്കുമെന്നും വ്യവസ്ഥ ചെയ്യാവുന്നതാണ്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുള്ള വിഷയങ്ങള്‍ ഒഴിവാക്കിയശേഷം ബാക്കിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഏകീകൃത പൊതുജനാരോഗ്യ ബില്‍ തയ്യാറാക്കി നിയമനിര്‍മ്മാണ പ്രക്രിയനടത്തേണ്ടതാണെന്നും മേല്‍പ്പറഞ്ഞ ആക്ടുകളില്‍ ഭേദഗതി ആവശ്യമെങ്കില്‍ അത് കൂടാതെനിയമഭേദഗതി വരുത്തി പൊതുജനാരോഗ്യ സമിതി രൂപീകരിക്കാവുന്നതാണ്.

2021ലെ കേരള പൊതുജനാരോഗ്യ ബില്‍ കാണുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആരോഗ്യ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിട്ടാണ്. 73, 74 ഭരണഘടന പ്രകാരം നിയമസഭ നല്‍കിയ അധികാരവും അധികാര ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട പ്രാദേശിക ഗവണ്‍മെന്റുകളാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. അവയെ അത്തരത്തില്‍തന്നെ കാണേണ്ടതാണ്. അത് കാണാതെ പോയതാണ് ബില്ലില്‍ അപാകതകള്‍ നിറയാന്‍ കാരണം. ബില്ല് പുന:പരിശോധിച്ച് അപാകതകള്‍ നീക്കി അവതരിപ്പിക്കുന്നതായിരിക്കും ഉചിതം.

 

 

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.