Connect with us

india

കോവിഡ്; അതവാലെക്കൊപ്പം അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി വേദി പങ്കിട്ടു

എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നടി ചേര്‍ന്ന പാര്‍ട്ടി പ്രവേശന ചടങ്ങ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു. ഇന്നു രാവിലെയാണ് മന്ത്രിക്കു വൈറസ് ബാധ കണ്ടെത്തിയത്.

Published

on

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച കേന്ദ്രമന്ത്രിയുമായ രാംദാസ് അതവാലെയും പങ്കെടുത്തിരുന്നു. എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നടി ചേര്‍ന്ന പാര്‍ട്ടി പ്രവേശന ചടങ്ങ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു. ഇന്നു രാവിലെയാണ് മന്ത്രിക്കു വൈറസ് ബാധ കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ച വിവരം അതവാലെ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ‘എന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഈ സമയത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊറോണ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ആശങ്കവേണ്ട. നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന പരിപാടികള്‍ റദ്ദാക്കി’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെയാണ് നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതവാലെയുടെ സാന്നിധ്യത്തില്‍ നടന്ന അംഗത്വമെടുക്കല്‍ ചടങ്ങില്‍ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന പായല്‍ ഘോഷിനെ പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ഉപാധ്യക്ഷയായി ഇവരെ നിയമിച്ചിട്ടുണ്ട്. സെപതംബര്‍ 20നാണ് പായല്‍ ഘോഷ്, കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്. സംഭവത്തില്‍ ഒക്ടോബര്‍ ഒന്നിന് വെര്‍സോവ പൊലീസ് സംവിധായകനെ ചോദ്യം ചെയ്തിരുന്നു. മുംബൈ പൊലീസ് കേസുമായി മുമ്പോട്ടു പോയിട്ടില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു.

സംഘ്പരിവാര്‍ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കശ്യപിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയരുന്നതിനിടെയായിരുന്നു നടിയുടെ പാര്‍്ട്ടി പ്രവേശനം. 2011ലാണ് അതവാലെയുടെ പാര്‍ട്ടി എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. മോദി മന്ത്രിസഭയിലെ സാമൂഹിക നീതി വകുപ്പ് സഹമമന്ത്രി കൂടിയായ അതവാലെയുടെ കൊറോണ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ഘട്ടത്തില്‍ അതവാലെയുടെ നേതൃത്വത്തില്‍ ‘ഗോ കൊറോണ ഗോ’ മുദ്രാവാക്യവുമായി ആര്‍പിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശപ്രകാരമുള്ള പാത്രംമുട്ടലും ഉണ്ടായത്. എന്നാല്‍ രാജ്യത്ത് കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനാണ് പിന്നീട് ജനങ്ങള്‍ സാക്ഷിയായത്.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.