Connect with us

Culture

മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുതല്‍ സര്‍ക്കാറിനെ ജനം ശരിയാക്കി തുടങ്ങും: മഞ്ഞളാംകുഴി അലി

Published

on

 

തിരുവനന്തപുരം: എല്ലാം ശരിയാക്കിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാറിനെ എങ്ങനെ ശരിയാക്കാമെന്നാണ് ജനം ഇപ്പോള്‍ ആലോചിക്കുന്നതെന്ന് മഞ്ഞളാംകുഴി അലി. ഏപ്രില്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ ജനം ഈ സര്‍ക്കാറിനെ ശരിയാക്കാന്‍ തുടങ്ങുമെന്നും അലി പറഞ്ഞു. നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് കേരളത്തെ അഞ്ചുവര്‍ഷം പിന്നോട്ടുകൊണ്ടുപോയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട ഇപ്പോഴത്തെ മന്ത്രി ജി. സുധാകരന്‍ ഇത്തവണ മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട് അക്കാര്യം മുഖ്യമന്ത്രിയെ കാണിക്കണം. ഇക്കഴിഞ്ഞ വര്‍ഷവും യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷവും തമ്മില്‍ താരതമ്യപഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിഫ്ബിപോലുള്ള പ്രത്യേക ഉദ്ദേശ സംവിധാനത്തിന് 50,000 കോടി രൂപ കടമെടുക്കണമെങ്കിലും ബോണ്ട് നല്‍കണമെങ്കിലും ആര്‍.ബി.ഐയുടെയും കേന്ദ്രസര്‍ക്കാറിന്റെയും അനുമതി വേണ്ടിവരും. കേരളമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കലിയിളകുന്ന അവിടത്തെ ഏമാന്മാരുടെ കൈയില്‍ നിന്നും ഇതിനുള്ള അനുമതി വാങ്ങിയെടുക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ തോന്നിയ മാറ്റങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കിഫ്ബിക്ക് വേണ്ടിവെച്ച വെള്ളം വാങ്ങിവെക്കുകയാണ് നല്ലത്. വിദേശമലയാളികള്‍ കെ.എസ്.എഫ്.ഇ ചിട്ടികളില്‍ ചേരുകവഴി 14,000 കോടി രൂപ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. വിദേശമലയാളികള്‍ പെട്ടിയും കിടക്കയും എടുത്ത് നാട്ടിലേക്ക് ഊഴംകാത്ത് കഴിയുകയാണ്. ഇത്രയും സുരക്ഷിതരല്ലാതെ കഴിഞ്ഞുകൂടുന്ന പ്രവാസികളോട് ചിട്ടിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ എത്രപേരുണ്ടാകുമെന്നത് സംബന്ധിച്ച് സംശയമുണ്ട്. ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പലതും അവര്‍ക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ്. മാലിന്യ പ്ലാന്റുകള്‍, പ്ലാസ്റ്റിക് ശേഖരണം, തെരുവ് നായ പ്രശ്‌നം എന്നിവ ഉദാഹരണമാണ്. ബജറ്റില്‍ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റിയാണ് പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തിരുവനന്തപുരം നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റി പഠിച്ചിട്ടുണ്ടെങ്കില്‍ പകുതിയിലധികം സംഖ്യയും പാഴായി പോയിട്ടുണ്ടെന്ന് കാണാം. ഇപ്പോള്‍ കിട്ടിയ സ്ഥലത്ത് ലാന്‍ഡ് ഫില്ലിംഗ്, കുഴിച്ചുമൂടല്‍ എന്നിവയാണ് നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെഅവസാന കാലത്ത് എറണാകുളത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് കരാര്‍ ഒപ്പിട്ടിരുന്നു. ഇതേ രീതിയിലുള്ള പദ്ധതികള്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടാക്കുകയാണ് കേരളത്തിന് അനുയോജ്യം. മാലിന്യ സംസ്‌കരണ പ്ലാന്റുകളോ സ്വീവറേജ്, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളോ നഗരസഭകള്‍ക്ക് ഒറ്റക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ ജല അതോറിറ്റി മാതൃകയില്‍ ഒരു അതോറിറ്റി ആരംഭിക്കണം. 2017-18ല്‍ 1028 കോടി രൂപ പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം എന്നിവ വഴി ലഭിക്കുന്നത് അടുത്ത 13 വര്‍ഷം കൊണ്ട് 94,881 കോടി രൂപയാകുമെന്നാണ് മന്ത്രി പറയുന്നത്. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദമെന്ന് മനസിലാകുന്നില്ല. ധനകാര്യവും കയറും കൈകാര്യം ചെയ്യുന്ന മന്ത്രി കേരള ജനതയെ കയര്‍ എടുപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കരുതെ എന്നാണ് അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.