Connect with us

Culture

അഫ്ഗാനില്‍ സ്‌ഫോടനം 95 മരണം

Published

on

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വന്‍ ചാവേര്‍ സ്‌ഫോടനം. 95 പേര്‍ മരിച്ചു. 158 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിരവധി സര്‍ക്കാര്‍ കാര്യാലയങ്ങളും വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുകളും പ്രവര്‍ത്തിക്കുന്ന സദ്‌റത് സ്‌ക്വയറില്‍ ആണ് സ്‌ഫോടനം നടന്നത്. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കാര്യാലയവും യൂറോപ്യന്‍ യൂണിയന്‍ എംബസിയും ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവര്‍ത്തിക്കുന്നത് ഇതിനു സമീപമാണ്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഏതെല്ലാം രാജ്യത്തുനിന്ന് ഉള്ളവരാണെന്ന് വ്യക്തമായിട്ടില്ല.

കാബൂളില്‍ വിദേശികള്‍ തങ്ങുന്ന ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ 20 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടും മുമ്പാണ് രാജ്യത്തെ നടുക്കിയ മറ്റൊരു സ്‌ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മേഖലയില്‍ അത്യാഹിത നിലയിലുള്ള രോഗിയേയും കൊണ്ട് ആസ്പത്രിയിലേക്ക് പോകുകയാണെന്ന വ്യാജന ആംബുലന്‍സില്‍ ആണ് അക്രമികള്‍ എത്തിയത്. ആദ്യ ചെക്‌പോസ്റ്റ് കടന്ന ശേഷം രണ്ടാമത്തെ ചെക്‌പോസ്റ്റിനു സമീപം എത്തിയപ്പോള്‍ അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഇതോടെ ആംബുലന്‍സിന്റെ ഡ്രൈവര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വഹീദ് മജ്‌റൂഹ് പറഞ്ഞു.

ശരീരത്തില്‍ ഘടിപ്പിച്ചതിനു പുറമെ അംബുലന്‍സിലും സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതിനാല്‍ ഉഗ്ര സ്‌ഫോടനമാണുണ്ടായത്. കൂറ്റന്‍ ശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നതെന്നും കറുത്ത പുക ആകാശത്തിലേക്ക് പടരുന്നത് കാണാമായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എങ്ങും ശരീരങ്ങള്‍ ചിതറിക്കിടക്കുന്നതും കൂട്ട നിലവിളിയുമാണ് കാണാനായതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ അഹമ്മദ് നവീദ് പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും ജംഹൂറിയത് ആസ്പത്രിയും ഇതിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. ജംഹൂറിയത് ആസ്പത്രിയിലേക്ക് എന്ന വ്യാജേനയാണ് ആംബുലന്‍സ് എത്തിയത്. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമമല്ല, കൂട്ടക്കൊലയാണ് അരങ്ങേറിയതെന്നായിരുന്നു ട്രോമാ കെയര്‍ സേവന രംഗത്ത് സജീവമായ ഇറ്റാലിയന്‍ സന്നദ്ധ സംഘടന എമര്‍ജന്‍സിയുടെ തലവന്‍ ഡിജാന്‍ പാനികിന്റെ പ്രതികരണം. ഇവരുടെ ആസ്പത്രിയില്‍ മാത്രം പരിക്കേറ്റ 50ലധികം പേരെ എത്തിച്ചിട്ടുണ്ട്.

താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ നടത്തിവരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് കേന്ദ്രമാകുന്ന ഹൈ പീസ് കൗണ്‍സിലിന്റെ കാര്യാലയത്തിനു തൊട്ടു മുന്നിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ ചിതറിത്തെറിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കിലോമീറ്ററുകള്‍ അകലേക്ക് വരെ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായി. കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചു. വാഹനാവശിഷ്ടങ്ങളും ശരീരാവശിഷ്ടങ്ങളും ചിതറിത്തെറിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. താരതമ്യേന നിരക്കു കുറവുള്ള ദിനമായിരുന്നു ഇന്നലെയെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഉച്ച ഭക്ഷണത്തിനായി സര്‍ക്കാര്‍ ഓഫീസുകളും മറ്റും അടച്ച സമയത്താണ് സ്‌ഫോടനം നടന്നത്. അതിനാല്‍ തെരുവില്‍ തിരക്ക് കൂടതലായിരുന്നു. ഇത് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.