Connect with us

Video Stories

ഏകാധിപത്യത്തിന് വഴിമാറുന്ന ഫെഡറലിസം

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍

സഹകരണ സ്വഭാവമുള്ള ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയുടെ അനിവാര്യഘടകമാണ്. രാജ്യത്തിന്റെ ഭിന്ന തലങ്ങളിലുള്ള വ്യക്തികളുടെയും വിവിധ മേഖലകളുടെയും സമഗ്ര വികസനം ഫെഡറല്‍ സംവിധാനത്തിലൂടെ മാത്രമേ ഉറപ്പുവരുത്താനാകൂ. സ്വാതന്ത്ര്യാനന്തരമുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ കടുത്ത അസന്തുലിതത്വം നിലനില്‍ക്കുന്നു. ഭരണഘടന വളരെ വിപുലമായ തലത്തില്‍ ഫെഡറല്‍ സംവിധാനത്തെ ഊന്നിപ്പറഞ്ഞത് ഇക്കാരണത്താലാണ്. എന്നാല്‍ കടുത്ത ഭീഷണികളിലൂടെയാണ് രാജ്യത്തെ ഫെഡറല്‍ സംവിധാനം ഇന്നു കടന്നുപോകുന്നത്.
രാജ്യത്ത് ആസൂത്രണ സംവിധാനമാണ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിയും അതിന്റെ വിഹിതവും തീരുമാനിക്കുന്നതിന് അവസരമൊരുക്കിയത്. ഇത് ഫെഡറല്‍ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതും യൂണിയനില്‍ അംഗങ്ങളായ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുമായിരുന്നു. ഫെഡറല്‍ തത്വത്തിന്റെ കാര്യത്തില്‍ സമകാലിക ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരാശാജനകമാണ്. സമ്പത്തുള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. പല ജനവിഭാഗങ്ങളും ക്രൂരമായി അരികുവത്കരിക്കപ്പെടുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന നടപടികളാണ് കാണുന്നത്.
ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നരേന്ദ്രമോദി അതിന്റെ കടക്കല്‍ കത്തിവെച്ചു. റെയില്‍വേ ബജറ്റ് ഇല്ലാതാക്കി ഫെഡറല്‍ സമ്പ്രദായത്തെ ദുര്‍ബലമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പല ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളെടുക്കുക, അതൊന്നും സംസ്ഥാനങ്ങളുമായി ആലോചിക്കുകയോ പ്രദേശങ്ങളുടെ സാഹചര്യം കണക്കിലെടുക്കുകയോ ചെയ്യാതെ തയ്യാറാക്കിയവയാണെന്ന് കാണാം.
സഹകരണാത്മക ഫെഡറലിസത്തിന്റെ ഘടന ദേശീയതല പദ്ധതികളുടെയും സ്‌കീമുകളുടെയും വിവിധ നയങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ എല്ലാതരം വികസന സംരംഭങ്ങളിലും സംസ്ഥാനങ്ങള്‍ക്ക് അതിനിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. നിയമനിര്‍മാണങ്ങള്‍ പലതും നിലവില്‍ ഫെഡറലിസത്തിനെതിരാണ്. സംസ്ഥാനാധികാരങ്ങള്‍ കൂടുതലായി കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനത്തിന് അധികാരമുള്ള പട്ടികയില്‍നിന്നും കൂടുതല്‍ ഇനങ്ങള്‍ കേന്ദ്ര പട്ടികയിലേക്ക് മാറുന്നു.
സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് കണ്ടെത്താവുന്ന സ്രോതസുകള്‍ ചുരുക്കപ്പെടുന്നു. കേന്ദ്ര വിഭവസ്രോതസ്സുകള്‍ മാത്രം ശക്തിപ്പെടുന്നു. സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തി കേന്ദ്രം തടിച്ചുകൊഴുക്കുന്നു. ഫെഡറല്‍ സംവിധാനത്തെ യൂണിറ്ററി സംവിധാനം കൊണ്ട് പകരംവെക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകൃത ഭരണക്രമമായ പ്രസിഡന്‍ഷ്യല്‍ ഭരണത്തെപ്പറ്റി ചര്‍ച്ചകള്‍ വന്നുകഴിഞ്ഞു. പരമാധികാരത്തിനും ഭിന്നതാവാദത്തിന്റെയും പേരില്‍ ഉയരുന്ന ശബ്ദങ്ങള്‍ ഫെഡറലിസത്തിന്റെ സാമൂഹ്യഘടനയെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളെ പരിഗണിക്കുന്നില്ലെന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിട്ടുണ്ട്.
ആഗോളവത്കരണം പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും സാങ്കേതികവിദ്യാപരവുമായ വൈവിധ്യങ്ങള്‍ക്കിടയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമാക്കുന്നുണ്ട്. ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങള്‍ പ്രാദേശികതലത്തിലും അതേപോലെ സ്വാധീനം ചെലുത്തുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ കേന്ദ്ര ഭരണം മുന്നോട്ടുകൊണ്ടുപോകാവൂ. ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ്. ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബംഗാളിലും ആസാമിലും ഇതുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ പോലുള്ളവരുടെ അനുഭവവും നമുക്കു മുന്നിലുണ്ട്. പലയിടത്തും സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള അധികാരികളായി മാറിയിരിക്കുകയാണ് ഗവര്‍ണര്‍മാര്‍. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനു താഴെ അരവിന്ദ് കെജ്രിവാള്‍ നേരിടുന്നത് ഏറ്റവും പ്രയാസകരമായ അവസ്ഥയാണ്. സി.ബി.ഐ, എ.സി.ബി പോലുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് അവര്‍. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ പേരിലായിരുന്നു രാജ്യത്തിന്റെ ഇക്കാലം വരെയുള്ള അഭിമാനബോധം തന്നെ. ഇത് ജനാധിപത്യം, ഫെഡറലിസം, സഹിഷ്ണുത, രാജ്യത്തിന്റെ മതേതര സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ത്യയുടെ വിജയത്തിന്റെ മുഖ്യഘടകം വൈവിധ്യങ്ങളെ അംഗീകരിച്ച ജനാധിപത്യമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതേതര സ്വഭാവം നാള്‍ക്കുനാള്‍ ഇല്ലാതാവുകയാണ്.
വിദ്യാഭ്യാസത്തിന്റെ കാവിവത്കരണം വളരെ അപകടകരമായി മുന്നോട്ടുപോകുന്നു. ഗവേഷണം, വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങള്‍, കമ്മിറ്റികള്‍ എന്നിവയില്‍ ഹിന്ദുത്വ അജണ്ടക്കായി ആളുകളെ നിയോഗിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തലപ്പത്ത് പ്രൊഫ. ബി.ആര്‍ ഗ്രോവറും ബിബി ലാല്‍, ബി.പി സിന്‍ഹ, കെ.എസ് ലാല്‍ പോലുള്ള സംഘ്പരിവാറുകാരുമാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് മുന്‍ ജനസംഘം എം.പി എം.എല്‍ സോന്ധിയാണ് നയിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബി.ജെ.പി സഹയാത്രികനായ ജി.സി പാണ്ഡെ നയിക്കുന്നു. യു.ജി.സി ഹരി ഗൗതം നയിക്കുന്നു. ഇന്ദിര ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സ് സിറ്റിങ് ബി.ജെ.പി എം.പി എല്‍.എം സിംഗ്‌വി നയിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചില്‍ ധറം ഹിന്ദുജ ഇന്റര്‍നാഷനല്‍ സെന്ററിന്റെ പ്രസിഡണ്ടിനെയാണ് ചെയര്‍മാനാക്കിയിരിക്കുന്നത്. നാഷനല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ബി.ജെ.പിക്കായി പ്രചാരണരംഗത്തിറങ്ങിയ ഹേമമാലിനി നയിക്കുന്നു.
സഹകരണാത്മക ഫെഡറലിസത്തിന് ഭാഷാവൈവിധ്യത്തെയും കാര്യഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. 2003ല്‍ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി തുടങ്ങിയ എട്ടാം ഭരണഘടനാ ഷെഡ്യൂളില്‍ ഉള്‍പെട്ടിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ഭാഷകളിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭാഷകള്‍ക്ക് പാര്‍ലമെന്ററി കാര്യങ്ങളില്‍ ഇടംകിട്ടുന്നത് സഹായകമാകും. ഇത്തരം ഭാഷക്കും സാഹിത്യത്തിനും കേന്ദ്ര സര്‍ക്കാരിന്റെ വികസന ഫണ്ടുകള്‍ ലഭിക്കാനും ഇതു വഴിയൊരുക്കും.
(ചെന്നൈയിലെ സെന്റ് പീറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ദ്രാവിഡിയന്‍ ഭാഷാ വിഭാഗം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സഹകരണാത്മക ഫെഡറലിസത്തെകുറിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണം)

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.