Connect with us

Video Stories

മൂന്ന് കാര്യങ്ങള്‍ മതി ബി.ജെ.പിക്ക്

Published

on

‘അഭിപ്രായ സര്‍വേകള്‍ പറയന്നതു പോലെ ബി.ജെ.പിക്കെതിരെ കാറ്റുവീശുമെന്നും വരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളതിതാണ്: നിങ്ങളൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ അനുഭവപരിജ്ഞാനമില്ലാത്തയാളുകളാണ്. 1. മുന്‍കൂട്ടി തയ്യാറാക്കിയ വര്‍ഗീയ കലാപം മാത്രം മതി മുഴുവന്‍ തിരക്കഥയും മാറി മറയാന്‍. അങ്ങനെ ചെയ്യുക എന്നത് അവരെ സംബന്ധിച്ച് വലിയ കാര്യമേ അല്ല. അതിന് അവര്‍ ഉപയോഗിക്കാവുന്ന ചെറിയ കാര്യങ്ങള്‍ ഇവയാണ്. അര ഡസണ്‍ പശുക്കളെ അറുക്കുകയും അവയെ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി ഇടുകയും ചെയ്യുക. ക്ഷേത്രച്ചുമരുകളില്‍ അല്ലാഹു അക്ബര്‍ എന്നെഴുതുകയും ചെയ്താല്‍ പിറ്റേ ദിവസം കലി കയറിയ ഒരു കൂട്ടം ആളുകളെ കാണാം. എല്ലാം അവര്‍ ചുട്ടെരിക്കും. നഗരത്തെ കത്തിക്കും. ഇതോടെ രാജ്യം ഒരു വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിക്കും. ഒരു നഗരം മുഴുവന്‍ അവര്‍ ചുട്ടുചാമ്പലാക്കും. ചിലപ്പോള്‍ അത് അടുത്തുള്ള ഗ്രാമത്തിലേക്കും നഗരത്തിലേക്കും പടരും. ഹിന്ദു വികാരം ഉണര്‍ത്തി അവര്‍ വലിയ വര്‍ഗീയ ലഹള തന്നെ ഉണ്ടാക്കും. അത് അവര്‍ മുമ്പും നടത്തിയിട്ടുള്ളതാണ്. ഇതിലൂടെ അവര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യും. 2. ഈ ആധുനിക യുഗത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ഷന്‍ ഫലത്തില്‍ കൃതിമം കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ഇ.വി.എം. നിങ്ങള്‍ ഏതു പാര്‍ട്ടിക്കും വോട്ടുചെയ്‌തേക്കാം. പക്ഷേ, നിങ്ങള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നതായി മെഷീന്‍ കാണിച്ചേക്കാം. ചില ആളുകള്‍ പറയുന്നു, ഇ.വി.എമ്മുകളില്‍ തട്ടിപ്പു നടത്താന്‍ സാധിക്കില്ലെന്ന്. എന്തുകൊണ്ട് പറ്റില്ല? കുറച്ചു വിദഗ്ധരെ സിലിക്കണ്‍ വാലിയില്‍ നിന്നും വിളിക്കൂ, എല്ലാം സാധ്യമാണ്. (അവിടെ മൊത്തം ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതില്‍ ഭൂരിഭാഗം തീവ്ര ബി.ജെ.പി, മോദി അനുകൂലികളാണ് ) 3. ഇലക്ഷന് തൊട്ടുമുമ്പ് പാക്കിസ്താനെതിരെ നടത്തുന്ന ഒരു മിന്നലാക്രമണം എല്ലാത്തിലും മാറ്റം വരുത്തും.’
മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

പുതിയ തന്ത്രം
കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച ബി.ജെ.പിയുടെ രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സമാപന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഒരു മുദ്രാവാക്യം ഉയര്‍ത്തി ‘അജയ് ഭാരത്, അടല്‍ ബി.ജെ.പി’ എന്നതായിരുന്നു അത്. 2019ലെ ബി.ജെ.പിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കിക്കോഫായിരുന്നു അന്ന് അവിടെ ആരംഭിച്ചത്. മുന്‍ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയുടെ ജനപ്രീതി വര്‍ധിപ്പിക്കാനാണ് ബി.ജെ.പി ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാജ്‌പേയിയുടെ അസ്തി കലാഷ് യാത്രയും വിശാലമായി സംഘടിപ്പിച്ചത്. മികച്ച വ്യാഖ്യാനങ്ങളുമായി രംഗപ്രവേശനം ചെയ്യുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ ഇഷ്ടപ്പെടുമെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മുഖ്യ തന്ത്രജ്ഞനും മാധ്യമ ഉപദേശകനുമായ മാര്‍ക് എംകിനോണ്‍ പറയുന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ പിന്നിലെ കഥയാണിത്. അതിനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. നിലവിലെ തീവ്ര ഹിന്ദുത്വ നിലപാട് മാറ്റി പകരം കൂടുതല്‍ സമഗ്രവും പുരോഗമനപരവുമായ മുദ്രാവാക്യം കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. മോദിക്കും അമിത്ഷാക്കും പുറമെ മറ്റു രാഷ്ട്രീയക്കാരെ കൂടി ഉള്‍പ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതായത് സംഘ്പരിവാറിന്റെ മറ്റൊരു തന്ത്രപരമായ പ്രത്യയശാസ്ത്ര രാഷ്ട്രീയ നീക്കമാണിത്. ഇതിനായി മാര്‍ക് എംകിനോണിന്റെ ‘കഥ പറച്ചില്‍’ ആണ് ബി.ജെ.പിയും സ്വീകരിക്കുന്നത്. മോദിയുടെ പ്രധാന തന്ത്രം തന്നെ വാചാടോപമാണ്. അദ്ദേഹം പ്രസംഗം ആരംഭിക്കുക സഹോദരന്മാരെ, സഹോദരിമാരെ എന്ന് പറഞ്ഞുകൊണ്ടാണ്. പ്രസംഗത്തിലൂടെ ഇത്തരം കഥകളെല്ലാം സ്പൂണ്‍ ഫീഡ് സ്‌റ്റോറികള്‍ പോലെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം മാസ്റ്റര്‍ ഡിഗ്രി നേടിയിട്ടുണ്ട്. ഉട്ടോ്യന്‍ വാഗ്ദത്തങ്ങള്‍ നല്‍കിയാണ് അദ്ദേഹം ജനങ്ങളെ കൈയിലെടുക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും നേരെ അനവധി ആരോപണങ്ങളുടെ നീണ്ട പട്ടിക ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിരോധിക്കുന്നത്. ഇങ്ങനെയാണ് ഒരു കഥ പറയുന്നത് എങ്ങനെയെന്ന് മോദിയില്‍ നിന്നും നാം കാണുന്നത്. ഇത്തരത്തില്‍ പുതിയ കഥകള്‍ ഉയര്‍ത്തിപ്പിടിച്ച് 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് നരേന്ദ്ര മോദിയും കൂട്ടരും.
ഫൈസി നൂര്‍ അഹമ്മദ്

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.