Connect with us

Video Stories

# മീടൂ ആരോപിതര്‍ കീഴടങ്ങണം

Published

on

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയടക്കം രാജ്യത്തെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ലൈംഗികാരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ അവരെയെല്ലാം നിയമത്തിന്റെ വഴിക്ക് കൊണ്ടുവരേണ്ടത് ഭരണഘടനാപരമായി അനിവാര്യമായിരിക്കയാണ്. മന്ത്രി എം.ജെ അക്ബറിനെതിരെ ഒരു ഡസനിലധികം വനിതകളാണ് ലൈംഗിക പീഡനാരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. ഹോളിവുഡില്‍ ആരംഭിച്ച ‘മീ ടൂ ഹാഷ്ടാഗ്’ പ്രചാരണം ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വികേന്ദ്രീകരിക്കപ്പെട്ട് പ്രസ്ഥാനമായി ഗ്രാമ തലങ്ങളിലേക്ക്‌വരെ വ്യാപിക്കുകയാണ്. മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളാണ് സ്ത്രീകള്‍, പല പ്രായത്തിലുള്ളവരും, ഇപ്പോള്‍ തുറന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ തൊഴിലിടങ്ങളിലെ പീഡനത്തിനെതിരായി 2103ല്‍ നിര്‍മിച്ച നിയമം നിലവിലുണ്ടായിട്ടുപോലും ഇത്തരം പരാതികളില്‍ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കാണ് ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഉത്തരവാദിത്തമുള്ളതെന്നത് വിശേഷിച്ച് ഓര്‍മപ്പെടുത്തേണ്ടതില്ല.
ന്യൂയോര്‍ക്ക് ആസ്ഥാനമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മജ്‌ലി പുയി കാംപ്, മന്ത്രി അക്ബര്‍ പത്രാധിപരായിരുന്ന ഏഷ്യന്‍ ഏജ് പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗസാല വഹാബ് തുടങ്ങി പതിനഞ്ചോളം സ്ത്രീകള്‍ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നുവെന്നത് അക്ബര്‍ ചെയ്യുന്നതുപോലെ പുച്ഛിച്ചുതള്ളാന്‍ മാത്രമുള്ളതല്ല. എല്ലാ സ്ത്രീകളും ചേര്‍ന്ന് അക്ബറിനും ബി.ജെ.പിക്കുമെതിരെ ഗൂഢാലോചന നടത്തി എന്ന ന്യായം തൊണ്ടതൊടാതെ വിഴുങ്ങാന്‍ രാജ്യത്തെ ജനങ്ങളെല്ലാം വിഡ്ഢികളാണോ. മന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ഇതുവരെയും ബി.ജെ.പിയും പ്രധാനമന്ത്രിയും സ്വീകരിച്ചിട്ടുള്ളതെന്ന് അവരുടെ പ്രതികരണങ്ങളും പ്രതികരണമില്ലായ്മയും കൊണ്ടുതന്നെ വ്യക്തമാണ്. നിയമ നടപടിക്കുമുമ്പ് തന്റെ ഭരണഘടനാപദവി സ്വയം ഒഴിഞ്ഞുപോകാനുള്ള ധാര്‍മിക ബോധമാണ് അക്ബര്‍ കാട്ടേണ്ടത്. ആരോപണങ്ങള്‍ സത്യമാണെന്നതിന് തെളിവില്ലെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ നിലപാടും മോദിയുടെ മൗനവും വ്യക്തമാക്കുന്നത് അക്ബറിനെ അവര്‍ സംരക്ഷിക്കുമെന്നുതന്നെയാണ്. ഇവരാണ് രാജ്യത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും മാനവും ജീവനും കാക്കുമെന്ന് വായിട്ടടിക്കുന്നത്. ജമ്മുവില്‍ കത്വയിലെ പെണ്‍കുട്ടി ക്ഷേത്രത്തിനകത്ത് മാനഹാനിക്കിരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ക്കുവേണ്ടി എന്തെല്ലാം കോപ്രായങ്ങളാണ് കോടതിയിലടക്കം കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആളുകള്‍ കാട്ടിക്കൂട്ടിയതെന്ന് ജനം മറന്നിട്ടില്ല. അതിനാല്‍ അക്ബറിന്റെ കാമ ഭ്രാന്തില്‍നിന്നും ജീവിതമെങ്കിലും തിരിച്ചുകിട്ടിയവര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതുപോലും അസ്ഥാനത്താകും.
കേരളത്തിലും സിനിമാ, മാധ്യമ മേഖലകളില്‍നിന്ന് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അവയിലും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അനങ്ങുന്ന മട്ടില്ല. രണ്ട് സി.പി.എം നിയമസഭാസാമാജികരാണ് രണ്ടു മാസത്തിനിടെ വനിതാ സഹപ്രവര്‍ത്തകരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തപ്പെട്ടത്. പി.കെശശിക്കും നടന്‍ കൂടിയായ മുകേഷിനുമെതിരെ പക്ഷേ ചെറു വിലനക്കാന്‍ പോലും കേരളത്തിലെ സര്‍ക്കാര്‍ രാഷ്ട്രീയനൈതിക ബോധം പ്രകടിപ്പിക്കുന്നില്ല. മറ്റൊരു നടിയും പരസ്യമായി ആരോപണം ഉന്നയിച്ചു. മീ ടൂ ആരോപണം ഉയര്‍ന്നുവരുമ്പോള്‍ ഹിന്ദി സിനിമാമേഖലയില്‍ പ്രമുഖ നിര്‍മാതാക്കളും സംവിധായകരും നടീനടന്മാരുമൊക്കെ ആരോപണ വിധേയരായവരെ സെറ്റില്‍നിന്നും പ്രൊജക്ടില്‍നിന്നും പുറത്താക്കുകയും അവര്‍ക്കെതിരെ സിനിമ പോലും നിര്‍ത്തിവെച്ച് നിയമനടപടിക്ക് തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ പുരോഗമന മുഖംമൂടി സാമൂഹിക മാധ്യമങ്ങളിലും സമൂഹത്തിലും അഴിഞ്ഞുവീഴുകയാണ്. പ്രധാനമന്ത്രിയെപോലെ മുഖ്യമന്ത്രിക്കും വിഷയത്തില്‍ നാവനങ്ങുന്നില്ല. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം ശക്തമായ രണ്ടു നിയമനിര്‍മാണങ്ങളാണ് സ്ത്രീകളുടെ സുരക്ഷയുടെയും അഭിമാനത്തിന്റെയും കാര്യത്തില്‍ പാര്‍ലമെന്റില്‍ 2012ലും 2013ലുമായി രാജ്യംഒറ്റക്കെട്ടായി പാസാക്കിയെടുത്തത്. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ വളരെ ഗൗരവതരത്തില്‍ കൈകാര്യം ചെയ്യപ്പെടണമെന്ന് നിയമം അനുശാസിക്കുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലും പ്രസ്ഥാനത്തിനകത്തുംനിന്ന് നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതത് സ്ഥാപനങ്ങള്‍ക്കകത്ത് പ്രത്യേക പരാതി അതോറിറ്റി ഉണ്ടാക്കണമെന്ന് നിയമം അനുശാസിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ബസ്സിലെ പ്രഥമ ശുശ്രൂഷാപെട്ടിയുടെ അവസ്ഥയാണതിന്. സംവിധാനം ഇല്ലെന്നതും പരാതികളില്‍ നടപടിയുണ്ടാകുന്നില്ലെന്നതും പോയിട്ട് പരാതിപ്പെട്ടയാളെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്ന രീതിയാണ് ഇന്നുണ്ടാകുന്നത്. അടുത്തിടെ നടന്ന ഒരു പഠനം തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം മുമ്പത്തേതിലും കൂടുതല്‍ കേരളത്തില്‍ വര്‍ധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ഭയാനകമായ ഡല്‍ഹി നിര്‍ഭയ സംഭവത്തിനുശേഷവും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 32 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2013ലെ നിമയത്തില്‍ പറയുന്ന തൊഴിലിടം എന്നതിന്റെ നിര്‍വചനം തര്‍ക്ക വിഷയമാണ്. സിനിമാചിത്രീകരണ സ്ഥലവും ലേഖകരും ക്യാമറാമാന്മാരും ജോലി ചെയ്യുന്ന പൊതുസ്ഥലവും ഇതിന്റെ നിര്‍വചനത്തില്‍പെടുന്നുണ്ടോ?
ആരോപണമുന്നയിക്കുന്ന സ്ത്രീകളില്‍ പലരും തൊഴില്‍പരമായും ജീവിതപരമായും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിയെന്നതിനാലായിരിക്കാം പൂര്‍വകാല പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ധൈര്യം കാട്ടുന്നത് എന്ന് നാം തിരിച്ചറിയണം. എത്ര വര്‍ഷം മുമ്പത്തെ സംഭവമാണെന്ന് കണക്കാക്കിയല്ല പരാതികളില്‍ നിയമ നടപടി സ്വീകരിക്കപ്പെടേണ്ടത്. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍പോലും സംസ്ഥാന പൊലീസിന് കഴിയുന്നില്ലെന്നിരിക്കെയാണ്, സിനിമാരംഗത്തെ ഒരു സഹപ്രവര്‍ത്തക പേരുവെച്ച് തനിക്ക് 19 വര്‍ഷം മുമ്പ് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പരസ്യമായി മുകേഷിന്റെ ചിത്രം സഹിതം മീ ടൂ പോസ്റ്റ് ചെയ്തത്. മറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ എ.വിന്‍സെന്റിനെതിരെ ഏതോ വീട്ടമ്മ പരാതി പറഞ്ഞയുടന്‍ അദ്ദേഹത്തെ രാത്രിക്കുരാത്രി പിടിച്ച് അഴിക്കകത്തിട്ട സര്‍ക്കാരാണ് ഇതെന്നും വിസ്മരിക്കാനാകില്ല. നീതിയുടെ ഈ ഇരട്ട മുഖമാണ് ലൈംഗിക കാപാലികര്‍ക്ക് പൂര്‍വാധികം ഊര്‍ജം നല്‍കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.