Video Stories
കൊല്‍ക്കത്ത റാലി തുടക്കമാവട്ടെ
ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കുമെതിരായ മതേതര കക്ഷികളുടെ ഐക്യകാഹളമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുനൈറ്റഡ് ഇന്ത്യാ റാലി, ഇന്ത്യയുടെ ഭാവിയെകുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കൊക്കെ പ്രതീക്ഷയേകുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിലിലെത്തി നില്‍ക്കെ മോഡി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നത് ശ്രദ്ധേയമാണ്. ഭരണത്തില്‍ ഇനിയും തുടര്‍ന്നാല്‍ ഭരണഘടനവരെ മാറ്റിയെഴുതാന്‍ മടിക്കാത്തവരെ ഭരണസിരാ കേന്ദ്രത്തില്‍നിന്ന് തുരത്താന്‍ നടത്തുന്ന ബഹുജന നീക്കത്തിന്റെ ആരംഭമായിട്ടാണ് രാജ്യം കൊല്‍ക്കത്ത റാലിയെ ഉറ്റുനോക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ രാജ്യത്തെ 26 പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളാണ് അണിനിരന്നത്. ബിജെപിക്കെതിരെ മഹാസഖ്യം രൂപപ്പെടുകയെന്നത് കാലത്തിന്റെ ആവശ്യമായി കണ്ട് അതിനനുസരിച്ച് പാര്‍ട്ടികള്‍ ഒന്നിച്ചുചേര്‍ന്നത് വരാനിരിക്കുന്നത് നല്ലനാളുകളെന്ന സന്ദേശമാണ് പകരുന്നത്. ലക്ഷ്യത്തിലേക്കുള്ള പാത ദുര്‍ഘടമാണെങ്കിലും ഭിന്നതകള്‍ മറന്ന് ഒന്നിച്ചാല്‍ അത് സാധ്യമാവുമെന്ന് തിരിച്ചറിഞ്ഞതുതന്നെയാണ് ആദ്യഘട്ട നീക്കത്തെ പ്രതീക്ഷാനിര്‍ഭരമാക്കുന്നത്.
പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് എന്നിവര്‍ക്കു പുറമെ ശരദ് പവാര്‍ (എന്‍സിപി), എച്ച്.ഡി. ദേവഗൗഡ (ജെഡിഎസ്), അഖിലേഷ് യാദവ് (എസ്പി), സതീഷ് മിശ്ര (ബിഎസ്പി), അഭിഷേക് സിങ്വി (കോണ്‍ഗ്രസ്), എം.കെ. സ്റ്റാലിന് (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), തേജസ്വി യാദവ് (ആര്‍ജെഡി), അജിത് സിങ്, ജയന്ത് ചൗധരി (ആര്‍എല്‍ഡി), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദള്‍), ഹേമന്ത് സോറന് (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), ബാബുലാല്‍ മറാണ്ഡി (ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച). എന്നിവരും ബിജെപിയിലെ വിമത നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ, അരുണ്‍ ഷൂറി, പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരും ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ അത് ബിജെപിക്കെതിരെയുള്ള മഹാസഖ്യം രൂപപ്പെടുന്നതിന്റെ വിളംബരമായാണ് മാറിയത്. കൊല്‍ക്കത്താ റാലിയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പ്രതിപക്ഷ നിരയുടെ തുടര്‍സംഗമങ്ങള്‍ രാജ്യവ്യാപകമായി നടത്താനും പദ്ധതിയുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ സംഗമം വൈകാതെ ഡല്‍ഹിയിലും ആന്ധ്രയിലും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാളും എന്‍. ചന്ദ്രബാബു നായിഡുവും പ്രഖ്യാപിച്ചത് ഒന്നിച്ചുനീങ്ങാനുള്ള ഊര്‍ജത്തിന് തുടക്കമുണ്ടാവുമെന്ന അറിയിപ്പായി.
മോദിക്കും അമിത്ഷാക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ നിലവിലെ ഭരണത്തിന് അന്ത്യമുണ്ടാക്കുന്നതിന് ഒറ്റക്കെട്ടായി നീങ്ങേണ്ടതിന്റെ ആവശ്യകതയും ചുണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം സമരമാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്നും മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം 50 വര്‍ഷം പിന്നോട്ടു പോകുമെന്നും വ്യക്തമാക്കി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ പ്രസംഗം മോദി ഭരണത്തിന്റെ ഏകപക്ഷീയനിലപാടുകള്‍ക്കെതിരെയുള്ള വെല്ലുവിളിയായപ്പോള്‍ എന്ത് വിലകൊടുത്തും എത്ര പ്രയാസം സഹിച്ചും ഭിന്നതകള്‍ മറന്നു കൈകോര്‍ത്തു മുന്നേറണമെന്ന കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വാക്കുകള്‍ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെത്തിയ ലക്ഷക്കണക്കിനാളുകളെ പുതിയ പ്രതീക്ഷയിലേക്കാണ് വഴിനടത്തിയത്. വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരും ബിജെപി വിമത എംപി ശത്രുഘ്നന്‍ സിന്‍ഹയും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത് ഭരണവിയോജിപ്പിന്റെ അടയാളമാണ്.
അതേസമയം നിലയും നിലപാടും മറന്നാണ് സി.പി.എം അടക്കമുള്ള ഇടതുകക്ഷികള്‍ മഹാസഖ്യനീക്കത്തെ കാണുന്നതെന്നത് നിരാശാജനകമാണ്. റാലിയില്‍ പങ്കെടുക്കാത്ത ഇവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് താനെന്നു ബംഗാളിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണു റാലിയിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയതെന്ന വിലയിരുത്തല്‍ അല്പത്തമാണ്. രാജ്യത്തിന്റെ താല്പര്യം മുന്നിട്ടുനില്ക്കുന്ന വേളയിലും ബംഗാളിലെ എതിരാളി എന്ന നിലയിലാണ് മമതാ ബാനര്‍ജിയെ സി.പി.എം കാണുന്നത്. എന്നാല്‍ ആശാവഹമായി പുരോഗമിക്കുന്ന ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ ചാലകശക്തികളിലൊന്നാണ് മമതയെന്ന കാര്യം സി.പി.എമ്മിന് അറിയാഞ്ഞിട്ടല്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ കക്ഷികളുടെ ഏകോപനമുണ്ടാക്കുന്നതില്‍ ഇനിയും മമതയുമായി വേദി പങ്കിടേണ്ടിവരുമെന്നും അറിയാം. പക്ഷേ റാലി ബംഗാളിലായിപ്പോയി എന്നതാണ് സി.പി.എമ്മിനെ പിന്നോട്ട് വലിച്ചത് എന്നതാണ് യാഥാര്‍ഥ്യം. ബംഗാളില്‍ കോണ്‍ഗ്രസ് ആര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യവും മമതയെ നിത്യ എതിരാളിയായി കാണുന്നതുമാണ് ഇവിടെ സി.പി.എമ്മിന്റെ വിഷയം. മാത്രമല്ല റാലിക്കു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചുവെന്നതുകൊണ്ട് ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാവില്ല എന്ന് പറയാനും സിപിഎം തയ്യാറാവുന്നില്ല. ഇതേസാഹചര്യമാണ് കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ അനുഭവിക്കുന്നതെങ്കിലും കേന്ദ്രത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
പ്രധാനമന്ത്രി ആരാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വെയ്ക്കുന്നത് മുഖ്യലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാനേ ഉപകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച ചരിത്രമാണ് രാജ്യത്തുള്ളത്. ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്കു പുറമെ അതില്ലാത്തവരും അധികാരത്തിലെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ നീതിനിയമങ്ങളെയും കാര്‍ഷിക വ്യാപാര പുരോഗതികളെയും തകര്‍ക്കുകയും ഏകപക്ഷീയനടപടികളിലൂടെ വര്‍ഗീയപ്രീണനം നടത്തുകയും ചെയ്ത മോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്ന പ്രാഥമിക ലക്ഷ്യമാണ് പ്രതിപക്ഷ മതേതര കക്ഷികളെ ഇപ്പോഴുള്ളതരത്തിലൂള്ള സഖ്യനീക്കത്തിലേക്ക് നയിച്ചത്. രാജ്യത്തിന്റെ കടബാധ്യത 51 ശതമാനം വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ ജനാധിപത്യ സൂചിക 41 ലേക്ക് കൂപ്പുകുത്തിക്കുകയും ചെയ്യുക വഴി തിരിച്ചുവരവില്ലാത്ത തകര്‍ച്ചയാണ് കാവി സര്‍ക്കാര്‍ സമ്മാനിച്ചത്. ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏക ആണിക്കല്ലായ ഭരണഘടനയും മാറ്റിയെഴുതാന്‍ മോദി-അമിത്ഷാ കൂട്ടുകെട്ട് മടിക്കില്ലെന്ന യാഥാര്‍ഥ്യം വ്യക്തമായ സാഹചര്യത്തില്‍ അതിനെതിരെയുള്ള ബഹുജനമുന്നേറ്റമായി വേണം മഹാസഖ്യത്തെയും വരുന്ന തെരഞ്ഞെടുപ്പിനെയും കാണാന്‍. കൊല്‍ക്കത്ത റാലി ആ മുന്നൊരുക്കത്തിനുള്ള തുടക്കമാവട്ടെയെന്ന് ആശിക്കാം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ