Video Stories
ലജ്ജിച്ചു തലതാഴ്ത്തുക നാം
‘ഇരട്ടക്കൊല ഹീനം; ജനങ്ങള്‍ക്കുമുന്നില്‍ തല കുനിക്കുന്നു’ പെരിയ കല്ലിയോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കുറ്റസമ്മതമാണിത്. അതിക്രൂരമായ കൊലപാതകം കഴിഞ്ഞ് അഞ്ചുദിവസം മിണ്ടാതിരുന്ന മുഖ്യമന്ത്രിക്ക് സമൂഹ മന:സാക്ഷിയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ മാപ്പിരക്കേണ്ടിവന്നിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെമേല്‍ കുറ്റം ചാര്‍ത്തിയും കൊലപാതകികളെ ‘തള്ളിപ്പറഞ്ഞ്’ വെള്ളപൂശിയും സി.പി.എം മലക്കംമറിയുന്നതിനിടെ മുഖ്യമന്ത്രി മനസുതുറന്നത് സര്‍ക്കാറിനും ഇടതുപക്ഷത്തിനും കൂടുതല്‍ നാണക്കേടാണുണ്ടാക്കിയത്. കേരള ചരിത്രത്തില്‍ അത്യപൂര്‍വമായിരിക്കാം കൊലക്കുറ്റത്തിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിക്ക് ഇവ്വിധം തലകുനിക്കേണ്ടിവന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിയായതുമാത്രമല്ല, തന്റെ വകുപ്പിന്റെ ഗുരുതര വീഴ്ചക്കുകൂടി മൂകസാക്ഷിയാകേണ്ട ഗതികേട് പിണറായിയെ പിന്തുടരും. ആയുധം താഴെവെച്ചുള്ള അനുയായിവൃന്ദത്തെ ഈ ജന്മത്തില്‍ മുഖ്യമന്ത്രിക്കു കാണാനാവില്ലെന്നതു സത്യം. പൂര്‍വകാല ചെയ്തികള്‍ക്കു ഓരോ പുലര്‍കാലവും പാപം പേറേണ്ട ഗതികേടാണിപ്പോള്‍ സി.പി.എമ്മിനെ പിടികൂടിയിട്ടുള്ളത്. പെരിയയിലെ കൊലപാതകത്തില്‍ തീരുന്നതല്ല ഈ നരനായാട്ടെന്നു വിശ്വസിക്കുന്നതാകും ശരി. മുഖ്യമന്ത്രിയുടെ ‘ഏറ്റുപറച്ചി’ലിന്റെ ആത്മാര്‍ത്ഥത പ്രവൃത്തിപഥത്തില്‍ തെളിയിക്കുംവരെ കേരളം ഇക്കൂട്ടരെ വിശ്വാസത്തിലെടുക്കില്ലെന്ന കാര്യം തീര്‍ച്ച.
കൊലപാതകം അത്യന്തം ഹീനമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തെ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ആണയിടുകയും ചെയ്തു. തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാര്‍ട്ടിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വേദവാക്യം! ഇത്തരം ആളുകള്‍ക്ക് പാര്‍ട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ലെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി പൊലീസുകാര്‍ക്ക് ഇതിന്‌വേണ്ട കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞതിലാണ് പൊരുത്തക്കേട് പ്രകടമാകുന്നത്. മൂന്നു വര്‍ഷമായി കേരളത്തിലെ ക്രമസമാധാന മേഖല പൂര്‍ണമായും കുത്തഴിഞ്ഞുകിടക്കുകയാണ്. കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കും അക്രമികള്‍ക്കും പീഢകര്‍ക്കുമെല്ലാം സൈ്വരവിഹാരം നടത്താവുന്ന സ്വര്‍ഗീയസ്ഥാനമായി സംസ്ഥാനം മാറിക്കഴിഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 29 രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷിയാകേണ്ടി വന്നത്. 2016ല്‍ കോട്ടയം ഈരാറ്റുപേട്ടയില്‍ സി.പി.എമ്മില്‍നിന്ന് മാറിയ പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍തന്നെ കൊലപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് പാലക്കാട് കസബയില്‍ ബി.ജെ. പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇതിലെ കൊലയാളികളും സി.പി. എമ്മുകാര്‍. കോഴിക്കോട് കുറ്റ്യാടിയിലും നാദാപുരത്തും മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് എസ്.ഡി.പി.ഐയും സി.പി.എമ്മും. പിന്നീട് ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴും പ്രതിസ്ഥാനത്ത് സി.പി.എമ്മായിരുന്നു. കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊന്നു. ഒട്ടും വൈകാതെ പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകനും ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍. കണ്ണൂര്‍ മുഴക്കുന്നില്‍ ബി.ജെ. പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും സി.പി.എം പ്രവര്‍ത്തകനായിരുന്നു പ്രതി. 2017ല്‍ തിരുവനന്തപുരം ശ്രീകാര്യത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. കൊല്ലം കടയ്ക്കലിലും ബി. ജെ.പി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊന്നു. ഗുരുവായൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴും പ്രതിസ്ഥാനത്ത് സി.പി.എമ്മിനെ കണ്ടു.
2018ല്‍ എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. ന്യൂ മാഹിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തി. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെയും സി.പി.എമ്മുകാര്‍ അതിദാരുണമായി കൊലപ്പെടുത്തി. പിന്നീട് പേരാവൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ്. ഡി.പി.ഐയായിരുന്നു.
കാര്യങ്ങളുടെ നിജസ്ഥിതി ഇതായിരിക്കെയാണ് രാജ്യത്ത് സി. പി.എം ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന സമയമാണിതെന്നു മുഖ്യമന്ത്രി ഇന്നലെ തട്ടിവിട്ടത്. കേരളത്തില്‍ സി.പി.എമ്മിനെതിരെ കടുത്ത രീതിയില്‍ കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിടുകയാണെന്നതാണ് മുഖ്യമന്ത്രിയുടെ മറ്റൊരു പരിതാപം. ഇടതുപക്ഷം ശക്തി പ്രാപിക്കുന്നത് പിന്തിരിപ്പന്‍ ശക്തികള്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുകയാണ്. സ്വന്തം പുള്ളി മറയ്ക്കാന്‍ പുതപ്പിട്ടുമൂടുന്ന പുള്ളിമാനെ പോലെയാണ് പിണറായിയുടെ ഈ പൊള്ളത്തരങ്ങളത്രയും. അക്രമങ്ങളെയും കൊലപാതകങ്ങളെയും രാഷ്ട്രീയ ആയുധമാക്കുന്ന സി.പി.എമ്മിന് അപരന്റെ ചോര കുടിക്കാതെ അല്‍പ നിമിഷം പോലും ജീവിക്കാനാവില്ല എന്നതാണ് വാസ്തവം. കേരള ചരിത്രത്തിലെ ആദ്യ പ്രധാന രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതിയായ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോള്‍ ഇതില്‍നിന്നു വ്യത്യസ്തമായി ഒന്നും പ്രതീക്ഷിക്കുന്നില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കോടിയേരിയുമായി ബന്ധപ്പെട്ട കശപിശയാണ് അന്നു വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്നതും ഇന്ന് അതേ കോടിയേരിയാണ് പാര്‍ട്ടി സെക്രട്ടറി എന്നതും വിചിത്ര യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെയാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആയിരം ദിനമാഘോഷിക്കാന്‍ സി.പി.എമ്മിന് കൃപേശിന്റെയും ശരത്‌ലാലിന്റെയും ഇളംമേനിയില്‍ ആയുധം കുത്തിയിറക്കേണ്ടി വന്നത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമല്ല, കുറ്റകൃത്യങ്ങളുടെ കണക്കും കേരളത്തില്‍ പെരുകുന്നത് പിണറായി സര്‍ക്കാറിന്റെ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതുകൊണ്ടാണ്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ അലങ്കോലമായകാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പൊലീസ് തലപ്പത്തെ ചേരിപ്പോരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നോട്ടപ്പിഴവുമെല്ലാം ക്രമസമാധാന നില തകിടംമറിച്ചിരിക്കുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചുള്ള കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്താണ് രാജ്യത്തെ ആകെ കുറ്റകൃത്യങ്ങളില്‍ 14.7 ശതമാനവും നടക്കുന്നത്. ഇത്രയും അപകടരമായ അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് സര്‍ക്കാറും സി.പി.എമ്മും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇരട്ട കൊലപാതകം ഹീനമാണെന്നും അതിന്റെ പേരില്‍ നാണംകെട്ട് തലകുനിക്കുന്നുവെന്നും പരിതപിച്ച പിണറായിയുടെ ‘ഇരട്ടച്ചങ്ക്’ ഓട്ടച്ചങ്കായെന്ന് ഒരിക്കല്‍കൂടി കേരളം ഒന്നടങ്കം ഓര്‍മപ്പെടുത്തുകയാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ