Video Stories
ഡോ. കഫീല്ഖാന് പങ്കെടുത്ത പരിപാടിക്കെതിരായ പ്രചാരണം; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ സൃഷ്ടിയെന്ന്
കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടക്കെതിരെയുള്ള നടപടിയിലൂടെ ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്‍ത്തുന്നവരായി സി.പി.എമ്മുകാര്‍ മാറിയെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ വിമര്‍ശനം.
കഫീല്‍ ഖാനെ ഓര്‍മ്മയില്ലേ?
യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍, അദ്ധേഹത്തിന്റെ സ്വന്തം തട്ടകത്തിലെ ഹോസ്പിറ്റലില്‍, കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞപ്പോള്‍ സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ?
യോഗി സര്‍ക്കാറിന്റെ പിടിപ്പു കേടു മൂലം 60 കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞു പോയത്. ഈ സംഭവം പുറം ലോകമറിഞ്ഞത് കഫീല്‍ ഖാനിലൂടെയാണെന്ന് മനസ്സിലാക്കി ആ മനുഷ്യനെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടി. തോറ്റു കൊടുക്കാതെ അദ്ദേഹവും പോരാടി. അങ്ങിനെ സംഘ് പരിവാരങ്ങളുടെ കണ്ണിലെ കരടായി അദ്ദേഹം.
ആ കഫീല്‍ ഖാന് ഒരു വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഇത് രാജ്യ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ ബി.ജെ.പിയുടെ കണ്ടു പിടുത്തം. ഇന്നലെ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് കമ്മിറ്റി (HDC) യോഗം ചേര്‍ന്നപ്പോള്‍ ഈ പരിപാടിയെ കുറിച്ചന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു. കേട്ടപാതി ഇതേ കുറിച്ചന്വേഷിക്കണമെന്ന് സമിതിയിലെ അംഗവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി. മോഹനന് മാസ്റ്ററും ആവശ്യപ്പെട്ടത്രേ! കേസ് അന്വേഷിക്കാന്‍ കോഴിക്കാട് പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു! ബലേ ഭേഷ്
കഫീല്‍ ഖാനെതിരെ ബി.ജെ.പി അന്വേഷണം ആവശ്യപ്പെടുന്നു. സി.പി.എം പിന്തുണക്കുന്നു. മൈതാന പ്രസംഗങ്ങളില്‍ പിണറായി വിജയന് ആര്.എസ്.എസ്സിനെതിരെ ആഞ്ഞടിക്കുന്നു. വാചകക്കസര്‍ത്തല്ല നിലപാടാണ് വേണ്ടത്. ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്‍ത്തുന്നവരായി മാറി സി.പി.എമ്മുകാര്‍. പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും നിങ്ങള്‍ തമ്മിലുള്ള അന്തര്‍ധാര ഇപ്പോഴും എപ്പോഴും സജീവം തന്നെയാണ് സഖോ…
അതേസമയം ഡോ. കഫീല്‍ ഖാന് വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് ആസ്പത്രി വികസന സമിതി അംഗം എം.എ റസാഖ് മാസ്റ്ററും പറഞ്ഞു. പത്ത് മാസം മുന്‍പ് നടന്ന സുതാര്യമായ ഒരു പൊതുപരിപാടിയില്‍ രാജ്യവിരുദ്ധ പരാമര്‍ശമുണ്ടായെന്ന് ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ഇക്കാര്യം വികസന സമിതി യോഗത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ബി.ജെ.പിയുടെ ആവശ്യത്തെ പിന്താങ്ങുകയാണ് സി.പി.എം പ്രതിനിധി ചെയ്തത് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘ്പരിവാര്‍ ചാനലായ ജനം ടി.വിയില്‍ കഫീല്‍ ഖാനൊപ്പം മെഡിക്കല്‍ കോളജിലെ ഒരു അധ്യാപകനെയും ചേര്‍ത്ത് വാര്‍ത്തയുണ്ടാക്കി പ്രചരിപ്പിക്കുകയാണുണ്ടായത്. ബി.ജെ.പിയുടെ നയങ്ങള്‍ക്ക് പിന്തുണ നല്‍കിയതോടെ സി.പി.എം തങ്ങളുടെ സംഘ്പരിവാര്‍ ബന്ധം കൂടുതല്‍ ശക്തമാക്കിയിരിക്കുയാണെന്നും റസാഖ് മാസ്റ്റര്‍ പറഞ്ഞു. പ്രചരിച്ച വ്യാജവാര്‍ത്തയെ തിരുത്തുന്ന തരത്തില്‍ കോളജ് ഭരണസമിതി കൈക്കൊള്ളാത്തതുകൊണ്ട് കോളജ് യൂണിയന്റെ നേതൃത്വത്തില്‍ പി.ജി അസോസിയേഷന്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്, സി.പി.എം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ, ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ആശുപത്രി വികസന സമിതി യോഗ മിനുട്സിലെ വിവാദ പരാമര്‍ശങ്ങള്‍ തിരുത്തണമെന്നും അനാവശ്യ വിവാദങ്ങളില്‍ നിന്നും പിന്മാറണമെന്നും എം.എ റസാഖ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ