Connect with us

Video Stories

മാറും ആലത്തൂരിന്റെ തലവിധി

Published

on

എന്‍.എ.എം ജാഫര്‍
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം പാലക്കാട് ജില്ലയിലാണ് അറിയപ്പെടുകയെങ്കിലും ഈ മണ്ഡലത്തിന് രണ്ട് ജില്ലകളുടെ മനസ്സാണുള്ളത്്. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന ആലത്തൂരില്‍ പാലക്കാട് ജില്ലയിലെ നാല് മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളുമുണ്ട്. രണ്ട് ജില്ലകളിലെയും വോട്ടര്‍മാര്‍ ഒരു പോലെ ചിന്തിച്ചാലേ ഏതെങ്കിലും മുന്നണിയിലെ സ്ഥാനാര്‍ത്ഥിയെ ഇവിടെ വിജയിപ്പിക്കാനാവൂ. പാലക്കാട് ജില്ലയിലെ തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍ നിയോജകണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചേലക്കര, കുന്ദംകുളം മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് ആലത്തൂര്‍.

കേരളപ്പിറവിക്ക് മുമ്പ് പൊന്നാനി ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1977 മുതല്‍ 32 വര്‍ഷക്കാലം ഒറ്റപ്പാലം മണ്ഡലമായി നിലകൊണ്ടു. ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്കുയര്‍ന്ന കെ.ആര്‍ നാരായണന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിച്ചുകൊണ്ടായിരുന്നു. കെ.ആര്‍ നാരായണന്റെ രംഗപ്രവേശവും വമ്പിച്ച തെരഞ്ഞെടുപ്പ് വിജയവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1977ലാണ് ഒറ്റപ്പാലം ലോകസഭാമണ്ഡലത്തിന്റെ പിറവി. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറെ സ്ഥാനം പിടിച്ചിരുന്ന ഒറ്റപ്പാലത്തിന്റെ രാഷ്ട്രീയത്തിനും ഏറെ പ്രധാന്യമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനം മുതല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ചൂരും ചൂടുമറിഞ്ഞ ഈ മണ്ണില്‍ ആദ്യമായി വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ. കുഞ്ഞമ്പുവാണ്. പിന്നീട് 1980ല്‍ അന്നത്തെ യുവനേതാവായിരുന്ന എ. കെ ബാലനാണ് സി. പി. എം സ്ഥാനാര്‍ഥിയായി വിജയിച്ചത്.

1984ലാണ് നയതന്ത്രജ്ജനായ കെ. നാരായണന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. 84ലും 89ലും 91ലും കെ. ആര്‍ നാരായണനായിരുന്നു വിജയി. പിന്നെ കെ. ആര്‍ നാരായണന്‍ ഉപരാഷ്ടപതിയായി. 1993ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്ന് നിയമവിദ്യാര്‍ഥിയായിരുന്ന എസ്. ശിവരാമന്‍ സി. പി. എം സ്ഥാനാര്‍ഥിയായി മണ്ഡലം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ കെ. കെ ബാലകൃഷ്ണനെതിരെ 1,32,652 വോട്ടിന്റെ റെക്കാര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.
1996ലും 98,99,2004 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സി. പി. എമ്മിന്റെ എസ്. അജയ് കുമാറായിരുന്നു വിജയി. ഒറ്റപ്പാലം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് എസ്. അജയ്കുമാറാണ്. തൊട്ട് പിന്നില്‍ മൂന്ന് തവണ വിജയിച്ച കെ. ആര്‍ നാരായണനും. അടുത്തിടെ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു രണ്ട് തവണ കെ. ആര്‍ നാരായണന്റെ എതിരാളി. തുടക്കത്തില്‍ എ. കെ ബാലനായിരുന്നു പ്രധാന എതിരാളി.

2009ലെ തിരെഞ്ഞടുപ്പില്‍ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയമുണ്ടായപ്പോള്‍ തൃത്താല നിയമസഭാ മണ്ഡലം പുതിയ പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായി. പട്ടാമ്പി മുതല്‍ മലമ്പുഴ വരെയുള്ള മണ്ഡലങ്ങള്‍ പാലക്കാട് ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തി. കുഴല്‍മന്ദം( ഇപ്പോഴത്തെ തരൂര്‍), നെന്മാറ( പഴയകൊല്ലങ്കോട്), ആലത്തൂര്‍, ചിറ്റൂര്‍ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളും ചേര്‍ന്ന് ആലത്തൂര്‍ മണ്ഡലം പിറന്നു. മണ്ഡലം പിറന്നശേഷം രണ്ട തവണ നടന്ന തെരഞ്ഞെടുപ്പിലും സി. പി. എമ്മിലെ പി. കെ ബിജുവാണ് വിജയിച്ചത്. ഒരു ലോക്‌സഭാ മണ്ഡലമെന്ന നിലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളോ പ്രധാനപ്പെട്ട വികസന പരിപാടികളോ ഇതുവരെ നടക്കാത്ത മണ്ഡലമാണ് ആലത്തൂര്‍. വികസനകാര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. രണ്ട് തവണ തുടര്‍ച്ചയായി എം.പിയായിട്ടും മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ ഇതുവരെ ശ്രദ്ധിക്കാന്‍ പി.കെ ബിജുവിന് കഴിഞ്ഞില്ലെന്ന് മുന്നണിയില്‍ തന്നെ വിമര്‍ശനമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ സി.പി.എം ബിജുവിനെ തന്നെ പരീക്ഷിക്കുകയാണ്.

സി.പി.എമ്മിന്റെ കോട്ടയാണ് ആലത്തൂരെന്ന അവകാശവാദവുമായാണ് ഇടതുമുന്നണി ഇത്തവണയും മത്സരരംഗത്തുള്ളത്. എന്നാല്‍ ആലത്തൂരിന്റെ തലവിധി മാറ്റിയെഴുതാന്‍ യു.ഡി.എഫ് ശക്തയായ യുവ സ്ഥാനാര്‍ത്ഥിയെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. കെ.എസ്്.യു വിലൂടെ രാഷ്ട്രീയരംഗത്തേക്കെത്തിയ മികച്ച കലാകാരി കൂടിയായ കോഴിക്കോട് സ്വദേശി രമ്യ ഹരിദാസാണ് ആലത്തൂരില്‍ പോരാട്ടത്തിനിറക്കിയിരിക്കുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ തന്നെ സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട രമ്യയുടെ വിജയം ആലത്തൂരുകാര്‍ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. വികസന കാര്യത്തില്‍ മരുപ്രദേശം പോലെ കിടക്കുന്ന ആലത്തൂരിനെ ഈ സ്ഥിതിയിലെത്തിച്ചത് സിറ്റിംഗ് എം.പിയുടെ പിടിപ്പുകേടും മടിയുമാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആര് മത്സരിച്ചാലും ആലത്തൂര്‍ ഇടതിനൊപ്പം എന്ന സി.പി.എം അഹങ്കാരത്തിന് ഇത്തവണ തിരിച്ചടിയുണ്ടാവും. രമ്യ ഹരിദാസ് ഇതിനകം ആലത്തൂരിന്റ പ്രിയ താരമായിക്കഴിഞ്ഞു. മണ്ഡലത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന്് ആലത്തൂരിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. രമ്യ ഹരിദാസിന്റെ രംഗപ്രവേശം തുടക്കത്തില്‍ തന്നെ പി.കെ ബിജുവിനെ വിറപ്പിച്ചിട്ടിട്ടുണ്ട്്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.