Connect with us

Culture

ഗ്രാമങ്ങളിലേക്കും പടര്‍ന്ന് രാഹുല്‍ തരംഗം

Published

on

കെ.എസ്.മുസ്തഫ
കല്‍പ്പറ്റ: ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചരിത്രഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് ചുവടുകള്‍ വെച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണം ശക്തമായി. നഗരങ്ങളില്‍ തുടങ്ങി ഗ്രാമങ്ങളിലേക്ക് പടര്‍ന്ന രാഹുല്‍ തരംഗം വോട്ടാക്കാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ യു.ഡ.എഫ് പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ആരംഭിച്ച പ്രചരണപ്രവര്‍ത്തനങ്ങള്‍ ബൂത്ത് തലങ്ങളിലടക്കം ചൂട് പിടിച്ച്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കേ രാഹുലിന്റെ വരവോടെ ചിത്രത്തിലില്ലാതായ ഇടതു, എന്‍.ഡി.എ മുന്നണികളേക്കാള്‍ ഒരു പടി മുന്നിലെത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. പ്രവര്‍ത്തകരുടെ ആവേശം പതിന്മടക്കാക്കി സോണിയാ ഗാന്ധി, നവ്‌ജ്യോത് സിംഗ് സിദ്ദു, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ കൂടി മണ്ഡലത്തിലെത്തുന്നതോടെ ആവേശം ഉഛസ്ഥായിലെത്തും.

ഏപ്രില്‍ നാലിന് നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് രാഹുലും പ്രിയങ്കയും എത്തിയതോടെ ഉണര്‍ന്ന യു.ഡി.എഫ് ക്യാമ്പ് ദിവസം കഴിയുന്തോറും കൂടുതല്‍ സജീവമാകുകയാണ്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് കീഴില്‍ ബൂത്ത് തലങ്ങളിലടക്കം ആദ്യഘട്ടപ്രചരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനകം മൂന്ന് തവണ ജില്ലയിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷിനേതാക്കള്‍ക്കൊപ്പം ഏഴ് നിയോജകമണ്ഡലങ്ങളിലും അവലോകനയോഗം ചേര്‍ന്ന് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രവര്‍ത്തകരും നവോന്മേഷത്തിലാണ്. മുഴുവന്‍ മണ്ഡലങ്ങളിലേക്കും എ.ഐ.സി.സി, കെ.പി.സി.സി നിരീക്ഷകരെയും മീഡിയ കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചു. മണ്ഡലത്തിലെ അമ്പത് പഞ്ചായത്തുകളിലും യോഗം ചേര്‍ന്ന് പ്രചരണഒരുക്കങ്ങളും വിലയിരുത്തി. വനിതാ പ്രവര്‍ത്തകരുടെ സജീവസാന്നിധ്യത്തിലാണ് ബൂത്തുതലത്തില്‍ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടികളില്‍ നടക്കുന്നത്. വീടുകള്‍ തോറും പ്രചരണവുമായി എത്തുന്ന പ്രവര്‍ത്തകര്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

യു.ഡി.എഫിനെ എക്കാലവും നെഞ്ചോട് ചേര്‍ത്ത മണ്ഡലത്തില്‍ തോല്‍വിയുടെ ഭാരം കുറക്കാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആക്ഷേപമുന്നയിച്ചും വര്‍ഗീയ-വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയും സ്വയം അപഹാസ്യരാവുകയാണ് ഇടതു, എന്‍.ഡി.എ മുന്നണികള്‍. പ്രചരണ യോഗങ്ങളിലെ ജനങ്ങളുടെ അസാന്നിധ്യം നേതാക്കളുടെ സമനില തെറ്റിക്കുകയാണെന്ന് ഇവരുടെ പ്രസ്താവനകളിലൂടെ തന്നെ തെളിയുന്നുണ്ട്. പല ഇടതു നേതാക്കളുടെയും പ്രസംഗങ്ങള്‍ ബി.ജെ.പി നേതാക്കളുടേതിന് സമാനമാവുന്നത് അണികളുടെ പ്രതിഷേധത്തിന് കാരണമായിക്കഴിഞ്ഞു. ഇന്നലെ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലത്തുണ്ടായിട്ടും റോഡ് ഷോയില്‍ പങ്കെടുക്കാത്തതിനെതിരെ വലിയ പ്രതിഷേധത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍.

വയനാട്് മണ്ഡലം പാക്കിസ്തിനാലാണോ എന്ന അമിത് ഷായുടെ വിവാദ പ്രസ്താവനയോടെ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ബാങ്ക് വിളി കേട്ട് വിളക്ക് കത്തിക്കുന്ന നാട്ടില്‍ മതം പറഞ്ഞ് സ്വാസ്ഥ്യം തകര്‍ക്കുന്നവരെ അംഗീകരിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചരിത്രത്തിലിത് വരെ ഒരു വര്‍ഗീയ സംഘര്‍ഷവുമുണ്ടാവാത്ത നാട്ടില്‍ കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചറിയണമെന്ന ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ സീജവമാകുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് തുടരുന്ന അതിരൂക്ഷ വിമര്‍ശനങ്ങള്‍ എന്‍.ഡി.എയുടെ വോട്ട് ചോര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുമെന്നാണ് ബി.ഡി.ജെ. എസ് ഭയക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വസന്തകുമാറിനെയടക്കം അപമാനിക്കുന്നതാണ് അമിത്ഷായുടെ പ്രസ്താവനയെന്നാണ് ബി.ഡി.ജെ.എസിലെ നല്ലൊരു വിഭാഗവും കരുതുന്നത്.
എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഇഴഞ്ഞുനീങ്ങുന്ന മണ്ഡലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. 2009ല്‍ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം യു.ഡി.എഫിന് നല്‍കിയ മണ്ഡലം ഇത്തവണ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം തങ്ങളുടെ പ്രിയസ്ഥാനാര്‍ത്ഥിക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.