Connect with us

Video Stories

പടനായകന്‍

Published

on

പടനായകന്‍


ജനിച്ചതും വളര്‍ന്നതും രാജ്യത്തെ ഏറ്റവുംപ്രൗഢമായ നെഹ്രുകുടുംബത്തിന്റെ മടയില്‍. പ്രധാനമന്ത്രിമാരായ മുതുമുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്‍ എന്നിവരില്‍ രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രണ്ടുപേരുടെ മടിയിലും. 2007 മുതല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. 2013 മുതല്‍ ഉപാധ്യക്ഷനും 2017 ഡിസംബര്‍ മുതല്‍ അധ്യക്ഷനും. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യമതേതരപ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോഴും രാഹുലിന്റെ മനസ്സിന് ഇപ്പോള്‍ പക്ഷേ സന്തോഷമില്ല. കാരണം പാര്‍ട്ടിനേരിട്ട തുടര്‍പരാജയങ്ങള്‍. ആറ്് സംസ്ഥാനനിയമസഭകളിലും പത്തോളം ലോക്‌സഭാഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ വിജയിപ്പിച്ചെടുത്തെങ്കിലും രണ്ടു പൊതുതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന ദുര്‍ഖ്യാതിയാണ് രാഹുലിനെ ഇന്ന് വേട്ടയാടുന്നത്. പാര്‍ട്ടി ചുറ്റിലും പടച്ചട്ടയായി ഉണ്ടെങ്കിലും തോല്‍വിയുടെ വേദന ചെറുതല്ല.
മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും 132 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിക്ക് തന്റെകീഴില്‍ വന്നുഭവിച്ച അധോഗതിയെ സ്വയംഏറ്റെടുത്ത് അധ്യക്ഷപദവി വേണ്ടെന്നുപറയുകയാണ് രാഹുലിപ്പോള്‍. മൂന്നുതവണ താന്‍ വിജയിച്ച കോണ്‍ഗ്രസിന്റെ പരമ്പരാഗതമണ്ഡലമായ അമേത്തിയില്‍ കേന്ദ്രമന്ത്രി സമൃതിഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍നേടിയ നാലരലക്ഷം അധികവോട്ടുകള്‍ രാഹുലില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നതിന്റെ തെളിവാണ്.
സോണിയാഗാന്ധിയുമൊത്ത് എന്‍.ഡി.എ മുന്നണിയെ നേരിട്ടെങ്കിലും വലിയതിരിച്ചടിയെയാണ് 2014ല്‍ അഭിമുഖീകരിക്കേണ്ടിവന്നത്. 543ല്‍ ലഭിച്ചത് 44 സീറ്റ്. രാഹുലിന്റെ പ്രായം അന്ന് 43. അഞ്ചുവര്‍ഷം കഴിഞ്ഞുള്ള പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും വന്നത് അധികമായി എട്ട് സീറ്റുമാത്രം-52. ലോക്‌സഭയുടെ ചരിത്രത്തിലാദ്യമായാണ് കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃപദവി രണ്ടാമതും ഇല്ലാതാകുന്നത്. ഇത്തവണ വെറും മൂന്നുസീറ്റിന്റെ കുറവില്‍. കഴിഞ്ഞതവണ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ലോക്‌സഭാനേതാപദവി നല്‍കിയെങ്കിലും സഭയില്‍ സര്‍ക്കാരിനെതിരെ വെട്ടിത്തിളങ്ങത് രാഹുലായിരുന്നു. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന് രാജ്യംമുഴുവന്‍ ഓടിനടന്ന് പറഞ്ഞിട്ടും മോദി വീണ്ടും അധികാരത്തിലെത്തിയെന്നത് തന്റെ വ്യക്തിപരമായ വീഴ്ചകൂടിയാണെന്നറിയാം. എങ്കിലും ഈ മുദ്രാവാക്യം പോയിട്ട് കോണ്‍ഗ്രസിന്റെ പ്രചാരണത്തിലെങ്ങും മുതിര്‍ന്ന നേതാക്കളെയാരെയും കാര്യമായി കണ്ടില്ലെന്നത് രാഹുലിനെ വല്ലാതെ വിഷമിപ്പിക്കുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എ സഖ്യവും തനിക്കും പാര്‍ട്ടിക്കുമെതിരെ തേജോവധവുമായി നിറഞ്ഞാടിയപ്പോള്‍ ഏതാണ്ട് ഒറ്റയാന്‍പോരാട്ടമാണ് രാഹുല്‍ ഏറ്റെടുത്തുനടത്തിയത്. കൂടെയുണ്ടായിരുന്നത് ഏതാനുംമാസം മുമ്പുമാത്രം പാര്‍ട്ടി ജനറല്‍സെക്രട്ടറിയായ സഹോദരി പ്രിയങ്കയുടെ കരിസ്മമാത്രം. യോഗങ്ങളില്‍നിന്ന് യോഗങ്ങളിലേക്കുള്ള നെട്ടോട്ടം. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് വിമാനത്തിലും ചെറുഹെലികോപ്റ്ററുകളിലുമായുള്ള പറക്കല്‍. 80 സീറ്റുള്ള യു.പിയിലെ പാര്‍ട്ടിയുടെ ദയനീയാവസ്ഥ. ഫലം 90 കോടി വരുന്ന വോട്ടര്‍മാരില്‍ 45 ശതമാനവും തുണച്ചില്ല. കോണ്‍ഗ്രസിന് ആകെകിട്ടിയത് 11 കോടി വോട്ട്. ചരിത്രത്തിലെ രണ്ടാമത്തെ വലിയതോല്‍വി.
ഡല്‍ഹി സെന്റ്‌സ്റ്റീഫന്‍സിലും ബ്രിട്ടീഷ് ഹര്‍വാഡിലും കേംബ്രിജിലുമായാണ് വിദ്യാഭ്യാസം. അവിവാഹിതന്‍. ഇടക്കുള്ള വിദേശയാത്ര ഒഴിച്ചാല്‍ ജീവിതംമുഴുക്കെ നാടിനും പാര്‍ട്ടിക്കുംവേണ്ടി. വലിയ വിശ്വാസവും സമ്മര്‍ദവുമാണ് രാജ്യത്തെ പകുതിയിലധികംജനത രാഹുലില്‍ അര്‍പ്പിക്കുന്നത്. 1999ല്‍ സമാനമായ തിരിച്ചടി നേരിട്ടപ്പോള്‍ പാര്‍ട്ടിയിലെ ശരത്പവാര്‍, പി.എ സാങ്മ മുതലായവര്‍ തുറന്നുവിട്ട വിദേശിയെന്ന വിമര്‍ശനത്തെ നേരിട്ടതിന്റെയും 2004 മുതല്‍ പത്തുവര്‍ഷം പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതിന്റെയും സോണിയാമാതൃക മുന്നിലുണ്ട്. അടിയന്തിരാവസ്ഥാനന്തരകാലത്തെ മുത്തശ്ശിയുടെയും .അതുകൊണ്ട് തളരുന്ന പ്രശ്‌നമില്ല. പാര്‍ട്ടിയിലെ വാര്‍ധക്യനേതൃത്വം നേട്ടങ്ങളൊക്കെ വാങ്ങിയെടുക്കുകയും പോരിന് പിന്നില്‍നില്‍ക്കുകയും ചെയ്യുന്നത് മാത്രമേ സഹിക്കാന്‍വയ്യാതുള്ളൂ. സ്വന്തം മക്കളെയും ജില്ലാതലത്തിലെ പ്രശ്‌നങ്ങളെയും തന്നിലേക്ക് കൊണ്ടുവരുന്നതിന് ചിലനേതാക്കളെ ഉന്നംവെച്ചിട്ടുണ്ട്. സംഘടനയെ ഉടച്ചുവാര്‍ക്കലിനും കുതിപ്പിനുമുള്ള ഒരുകാല്‍ പിന്നോട്ടുവെപ്പായി മാത്രമേ രാജിസന്നദ്ധതയെ കാണേണ്ടൂ. അസത്യത്തിനല്ല, അന്തിമവിജയം നീതിക്കുതന്നെയാണ്!

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.