Video Stories
റോ നുണക്കഥ കൊട്ടിഘോഷിച്ച് മലയാള മാധ്യമങ്ങളും
![](https://demo.chandrikadaily.com/wp-content/uploads/2019/07/aa-Cover-ac1kdde67m0jk43tboninmbaq5-20170810144359.Medi_.jpeg)
ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാന്‍ സംഘ്പരിവാര്‍ ശ്രമം
കോഴിക്കോട്: മുന്‍ രാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാനും മുസ്്ലിം ന്യൂനപക്ഷത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാനും സംഘ്പരിവാര്‍ പടച്ചുവിടുന്ന നുണക്കഥ ഏറ്റുപിടിച്ച് മലയാള മാധ്യമങ്ങളും. ഇറാനിലെ ഇന്ത്യന്‍ അംബാസഡറായിരിക്കുമ്പോള്‍ അന്‍സാരി ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനലൈസിസ് വിംഗിനെ (റോ) തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ റോ ഉദ്യോഗസ്ഥനും ആര്.എസ്.എസ് അനുഭാവിയും കടുത്ത ന്യൂനപക്ഷ വിരോധിയുമായ എന്‍.കെ സൂദാണ് ആരോപിച്ചത്.
‘എന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദേശ സഞ്ചാരങ്ങളും നേട്ടങ്ങളും’ എന്ന കൃതിയുടെ രചയിതാവുമാണ്, 2010ല്‍ റോയില്‍ നിന്നു പിരിഞ്ഞ എന്‍.കെ സൂദ്. അദ്ദേഹത്തിന്റെ ടീറ്റുകള്‍ പലപ്പോഴും വിദ്വേഷം ജനിപ്പിച്ചാണ് ശ്രദ്ധ നേടാറുള്ളത്. ‘ഹിന്ദുക്കളുടെ പ്രവൃത്തി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മുസ്്ലിംകളെ ആക്രമണത്തിലൂടെ മാത്രമേ നേരിടാനാവൂ. 60കളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം മുസ്ലിംകള് ജുമാ മസ്ജിദിനു സമീപമുള്ള ഹിന്ദു ഷോപ്പുകള്‍ ആക്രമിക്കാറുണ്ടായിരുന്നു. ആര്.എസ്.എസ് മുന്നോട്ടുവന്നാണ് അത് തടുത്തത്.’ എന്നും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയല്ല, അക്രമത്തിലൂടെ വേണം മുസ്ലിംകളോട് പോരാടാനെന്നും സൂദ് ടീറ്റു ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം, ട്വിറ്ററിലൂടെ ആരോപണമുന്നയിച്ച സൂദിനു പുറമെ ആധികാരികമായ രേഖകളോ അദ്ദേഹം പരാതിപ്പെട്ടതായ രേഖകളോ സണ്‍ഡേ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിലില്ല. ഒന്നാം മോദി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന എം.ജെ അക്ബര്‍ 2010ല്‍ ആരംഭിച്ച സണ്‍ഡേ ഗാര്‍ഡിയനാണ് ദുഷ്പ്രചാരണം ആദ്യം പ്രക്ഷേപണം ചെയ്തത്. 1990-1992 കാലയളവില്‍ ഇറാനില്‍ ഹാമിദ് അന്‍സാരി ദേശീയ താല്പര്യങ്ങളില് വിട്ടുവീഴ്ച ചെയ്തുവെന്നും ഇറാന് ഇന്റലിജന്‍സ് ഏജന്‍സിയായ സവാകുമായി അദ്ദേഹം ഒത്തുകളിച്ചെന്നുമാണ് സൂദിന്റെ പേരില്‍ സണ്‍ഡേ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 2017ല്‍ ഏതാനും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, മലയാള പത്രം കൂടുതല്‍ മസാല പുരട്ടിയാണ് അന്‍സാരിയെ വേട്ടയാടുന്നത്. പൗരനെന്ന നിലയില്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്നും അന്‍സാരി പ്രസ്താവിച്ചതായി പറയുന്നു. ഹാമിദ് അന്‍സാരി ഇവ്വിധം പ്രസ്താവന നടത്തിയതായി ഇന്നേവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘ് പരിവാര്‍ അനുകൂല പ്രചരണ വെബ്സൈറ്റായ ഓപ് ഇന്ത്യ, ഹാമിദ് അന്‍സാരിയുടെ വാക്കുകള്‍ വളച്ചൊടിച്ച് നല്കിയ റിപ്പോര്‍ട്ട് പ്രമുഖ മലയാള പത്രം ഏറ്റുപിടിച്ചപ്പോള്‍, വ്യക്തിഹത്യ പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘ്പരിവാര്‍.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ