Video Stories
സ്വേച്ഛാധിപത്യത്തിന്റെ ബി.ജെ.പി വഴി
കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ നിയമസഭാതെരഞ്ഞെടുപ്പു നടന്ന കര്‍ണാടകയിലെ കുതികാല്‍വെട്ടും കുതിരക്കച്ചവടവും അവിടവുംകടന്ന് തൊട്ടടുത്ത മഹാരാഷ്ട്രയിലേക്കുവരെ എത്തിയിരിക്കുന്നു. ത്രികോണ മല്‍സരം നടന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജനതാദളി(എസ്)ന്റെയും നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെയാണ് സംസ്ഥാനം ഭരിക്കാന്‍ ബി.ജെ.പിതന്നെ നിയോഗിച്ച ഗവര്‍ണര്‍ ക്ഷണിച്ചതും സഖ്യസര്‍ക്കാര്‍ രൂപവല്‍കരിക്കപ്പെട്ടതും. 224 അംഗനിയമസഭയില്‍ 80 സീറ്റുള്ള കോണ്‍ഗ്രസ് 37 സീറ്റുള്ള ജനതാദളിന് മുഖ്യമന്ത്രിക്കസേര കൈമാറിയത് വര്‍ഗീയ കക്ഷിയായ ബി.ജെ.പിയെ ഏതുവിധേനയും അധികാരത്തില്‍നിന്നകറ്റുകയെന്ന ത്യാഗോജ്ജ്വലമായ ലക്ഷ്യംവെച്ചായിരുന്നു. മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ പുത്രന് എച്ച്.ഡി കുമാരസ്വാമിയുടെ സഖ്യസര്‍ക്കാര്‍ രണ്ടു സ്വതന്ത്രരുടെയടക്കം 120 അംഗങ്ങളുടെ പിന്തുണയോടെയാണ് രൂപീകൃതമായത്. ബി.ജെ.പിയും മോദി സര്‍ക്കാരും കിണഞ്ഞു പരിശ്രമിച്ചിട്ടും സ്വന്തം സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കഴിയാതെ വന്നതിനെതുടര്‍ന്നായിരുന്നു അത്. എന്നാല്‍ രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ കര്’നാടകം’ ആവര്‍ത്തിക്കുകയാണ് ബി.ജെ.പി. ഇത്രയും ദിവസം കളിച്ച മറവില്‍നിന്ന് പുറത്തുവന്നിരിക്കുകയാണ് സര്‍ക്കാര്‍ രൂപീകരണ ആവശ്യത്തിലൂടെ അവര്‍.
ജൂലൈ ആറിനാണ് കോണ്‍ഗ്രസിലെയും ജനതാദളിലെയും ഏതാനും എം.എല്‍.എമാര്‍ രാജിവെച്ച വാര്‍ത്ത വരുന്നത്. കോണ്‍ഗ്രസിലെ 11 പേരും ജനതാദളിലെ മൂന്നു പേരുമാണ് വിമതസ്വരം ഉയര്‍ത്തിയതെങ്കിലും പത്തു പേര് മാത്രമാണ് പരസ്യമായി രംഗത്തുവന്നത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷിയോഗത്തില്‍ പാര്‍ട്ടിയിലെ 104 പേരും പങ്കെടുക്കുകയുണ്ടായി. അതേസമയം വിമതരെ ബി.ജെ.പി മുംബൈയിലേക്ക് കൊണ്ടുപോയി. ഇന്നലെ ഇവരുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലെ ഹോട്ടലിലേക്ക് ചെന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ കോണ്‍ഗ്രസ ്പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ച് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. മുംബൈ കോണ്‍ഗ്രസ്അധ്യക്ഷന്‍ മിലിന്ദ്ദേവ്റയെയും പൊലീസ് പിടിച്ചുകൊണ്ടുപോയി. വിമതരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍മാത്രം എന്ത് ക്രമസമാധാന പ്രശ്നമാണുണ്ടായത്. ഏതൊരു ഇന്ത്യന്‍ പൗരനും രാജ്യത്ത് ഏതൊരു സ്ഥലത്തും കടന്നുചെല്ലാമെന്നിരിക്കെ ശിവകുമാറിനെയും ദേവ്റയെയും കസ്റ്റഡിയിലെടുത്ത പൊലീസിന്റെ നടപടി മൗലികാവകാശ ധ്വംസനവും മനുഷ്യാവകാശ നിഷേധവുമാണ്. ഹോട്ടലിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നതിനെ ബി.ജെ.പി ഭയക്കുന്നതെന്തുകൊണ്ടാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വിമത എം.എല്‍.എമാര്‍ താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് അവരുടെ നേതാക്കളെ കാണാനുള്ള അവകാശം എന്തിന് തടയപ്പെടണം. ജനാധിപത്യത്തെ ഇവ്വിധം ഞെക്കിക്കൊല്ലാന്‍ പൊലീസിനും ഫട്നാവിസ് സര്‍ക്കാരിനും ധൈര്യം കിട്ടിയത് രാജ്യം ഭരിക്കുന്ന സ്വന്തം ബോസുമാരുടെ ഒത്താശ കൊണ്ടാണെന്നത് തലപുകക്കേണ്ടതല്ല. ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബംഗാളിലെ മമതാസര്‍ക്കാരിനെ മറിച്ചിടാന്‍ 44 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞയാളാണ് രാജ്യം ഭരിക്കുന്നത്.
വിഷയത്തില്‍ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ചവര്‍ ഇന്നലെ ഗവര്‍ണറെകണ്ട് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷം കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷമുണ്ടാക്കാന്‍ പണമെറിഞ്ഞ് പരിശ്രമിച്ചിട്ടും മതിയായ പിന്തുണ ലഭിക്കാതെ ഒരാഴ്ചക്കുശേഷം അവിശ്വാസ പ്രമേയത്തിനു തൊട്ടുമുമ്പ് നാണംകെട്ട് രാജിവെച്ചോടിയ യെദിയൂരപ്പയാണ് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നതെന്നത് കൗതുകകരമായിരിക്കുന്നു. കോടികളുടെ അഴിമതിയില്‍ കുരുങ്ങി തടവില്‍ കഴിഞ്ഞ നേതാവാണ് ബി.ജെ.പി ബാനറില്‍ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും അട്ടംമുട്ടെ ചാടിയിട്ടും ഇക്കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍പോലും ജനം ഓടിച്ചുവിട്ട ബി.ജെ.പിയുടെ തെക്കിലെ അവസാനത്തെ പിടിവള്ളിയാണ് കര്‍ണാടക. ആന്ധ്രയിലും തെലങ്കാനയിലും അവിടുത്ത പ്രാദേശികക്ഷികളാണ് അധികാരത്തിലിരിക്കുന്നതെന്നതിനാല്‍ അമിത്ഷായുടെ ലക്ഷ്യം നടക്കാന്‍പോകുന്നില്ല. ഇതാണ് ഈ വെപ്രാളത്തിനുപിന്നില്‍.
13 എം.എല്‍.എമാര്‍ നിയമസഭാസ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതില്‍ എട്ടെണ്ണം ശരിയായ രീതിയിലല്ലെന്നും പുതിയവ നല്‍കുകയോ നേരിട്ടുഹാജരാകുകയോ വേണമെന്നുമാണ് സ്പീക്കര്‍ രമേഷ്കുമാറിന്റെ നിലപാട്. ജനാധിപത്യത്തില്‍ സ്പീക്കര്‍ക്കാണ് സാമാജികരുടെമേല്‍ അധികാരമെന്നിരിക്കെ അദ്ദേഹത്തിന്റെ നടപടി സാധൂകിരക്കപ്പെടുന്നുണ്ട്. മറിച്ചാണെങ്കില്‍ സ്പീക്കര്‍ക്കെതിരെ പത്ത് എം.എല്‍.എമാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിധിപറയട്ടെ. നാളെ നിയമസഭാസമ്മേളനം ചേരാനിരിക്കെ എം.എല്‍.എമാരെ അവരുടെ ഇഷ്ടത്തിനുവിടുകയാണ് ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും മുന്നിലുള്ള കരണീയമാര്‍ഗം. അതിനവര്‍ തയ്യാറാവില്ലെന്നാണ് റിസോര്‍ട്ട്രാഷ്ട്രീയം തരുന്ന സൂചന. തങ്ങളുടെ രാഷ്ട്രീയ മോഹങ്ങളെ തന്നെയാണ് ഇത് തല്ലിക്കെടുത്തുക എന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിയണം. രാഷ്ട്രപതി ഭരണമോ തെരഞ്ഞെടുപ്പോ ഏതായാലും ഇന്നത്തെ അവസ്ഥയില്‍ ബി.ജെ.പിക്ക് എതിരാകാനേ തരമുള്ളൂ. സംസ്ഥാനത്തുനിന്ന് ലോക്സഭയിലേക്ക് കിട്ടിയ 25 സീറ്റുകളുടെ ബലത്തിലാണ് ഈ കളിയെങ്കില്‍ അതിന് കര്‍ണാടക ജനത കനത്ത തിരിച്ചടി തരുമെന്നാണ് അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയിരത്തോളം വാര്‍ഡുകളില്‍ 509ലും കോണ്‍ഗ്രസ് നേടിയ ഗംഭീരവിജയം നല്കുന്ന സൂചന. പ്രതിപക്ഷകക്ഷികള്‍ ഭരണത്തിലുള്ള മധ്യപ്രദേശും ഛത്തീസ്ഗഡും ഡല്‍ഹിയും പശ്ചിമബംഗാളും പുതുച്ചേരിയും രാജസ്ഥാനുമൊക്കെ ഭീതിതമായ ഇന്ത്യയിലെ തിളങ്ങുന്ന ജനാധിപത്യ നക്ഷത്രങ്ങളാണ്. ജനാധിപത്യത്തില്‍ എതിര്‍ക്കാനും തെറ്റു ചൂണ്ടിക്കാനുമുള്ള അവകാശത്തെയാണ് മോദിയും കൂട്ടരും ചേര്‍ന്ന് കശാപ്പ് ചെയ്യുന്നത്. രാജ്യത്ത് ഒറ്റതെരഞ്ഞെടുപ്പിനെക്കുറിച്ച് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന മോദിയുടെ സ്വപ്നത്തിന്റെ ഭാഗമാണ് ഈ ‘കര്‍നാടകം’. അഞ്ചു വര്‍ഷമാണ് നിയമനിര്‍മാണസഭകളുടെ കാലാവധി. ഇതിന് അനുവദിക്കുകയാണ് സാങ്കേതികമായും ധാര്‍മികമായും ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമ. എന്നാല്‍ തങ്ങള്‍ മാത്രമാണ് ഭരിക്കാന്‍ അര്ഹരെന്ന ധാര്‍ഷ്ട്യവും താന്തോന്നിത്തവുമാണ് ബി.ജെ.പിയെ ഇപ്പോള്‍ ഭരിക്കുന്നത്. ജനാധിപത്യ ഇന്ത്യ ഇതിന് മാപ്പുതരില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ