Connect with us

Culture

സര്‍ക്കാറിന് തിരിച്ചടി; ഭൂരിഭാഗം മദ്യശാലകളും പൂട്ടേണ്ടിവരും

Published

on

തിരുവനന്തപുരം: സംസ്ഥാന-ദേശീയ പാതകളില്‍ മദ്യവില്‍പ്പന ശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടച്ചുപൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. വിധിപ്രകാരം ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്തെ പാതയോരത്തെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്‌ക്കേണ്ടത്. വിധിയെ തുടര്‍ന്നു സംസ്ഥാനത്തെ ദേശീയപാതയോരത്തെ പകുതിയോളം മദ്യശാലകളും പൂട്ടേണ്ടിവരുമെന്ന് നിയമ സെക്രട്ടറി ഉപദേശം നല്‍കി.

ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കം സംസ്ഥാനത്തെ ഭൂരിഭാഗം ബിയര്‍, വൈന്‍ പാര്‍ലറുകളും ദേശീയ, സംസ്ഥാന പാതയോരത്താണ് നിലനില്‍ക്കുന്നത്. ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ 204 ബാറുകള്‍ പൂട്ടേണ്ടി വരുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. കൊച്ചിയിലെ അഞ്ച് പഞ്ചനക്ഷത്ര ബാറുകളും സുപ്രീം കോടതി വിധി പ്രകാരം അടയ്‌ക്കേണ്ടതായി വരും. എന്നാല്‍ റോഡ് ഡിവിഷന്‍ എഞ്ചിനീയര്‍മാരില്‍ നിന്നും കൃത്യമായി വിവരം ശേഖരിച്ചശേഷം മാത്രമേ അന്തിമ പട്ടിക പുറത്തുവിടുകയുള്ളവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമുണ്ടാക്കി വയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും അതേ സമയം, ഉത്തരവ് നടപ്പാക്കിയാല്‍ പൂട്ടേണ്ട ബാറുകളുടെ ലൈസന്‍സ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാകുമെന്നും നിയമ സെക്രട്ടറി ഉപദേശത്തില്‍ പറഞ്ഞു. അബ്കാരി നിയമമനുസരിച്ച് മാനദണ്ഡങ്ങള്‍ പരിശോധിച്ചാവും ലൈസന്‍സുകള്‍ മാറ്റുക.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലകള്‍ വേണ്ടതെന്നാണ് സുപ്രീം കോടതി ഉത്തരവ്്. അതിനാല്‍ സംസ്ഥാനത്തെ പകുതിയോളം ബിയര്‍, ബിയര്‍- വൈന്‍ പാര്‍ലറുകളും ബാറുകളും പൂട്ടേണ്ടതായി വരും. നേരത്തെ കോടതി ഉത്തരവ് വന്നത് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. വിധി ബിവറേജസ് ഔട്ട്ലെറ്റുകളെ മാത്രമേ ബാധിക്കു എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ വിധി ബിയര്‍, വൈന്‍ പാര്‍ലറുകളേയും ബാധിക്കുന്നതാണെന്ന വാദവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

നടപടി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിക്കും, പ്രതിസന്ധി മറികടക്കാന്‍ വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിക്കുകയെ സംസ്ഥാനത്തിന് മുന്നില്‍ ഇനി മാര്‍ഗമുള്ളുവെന്നും അല്ലെങ്കില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ ഇവ അടച്ചിടേണ്ടതായി വരുമെന്നും ഉപദേശത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് വലിയ പണച്ചെലവുള്ള കാര്യമല്ല. എന്നാല്‍ കോടതി വിധി കാര്യമായി ബാധിക്കുന്നത് പഞ്ചനക്ഷത്ര ബാറുകള്‍, ബിയര്‍- വൈന്‍ പാര്‍ലറുകള്‍ എന്നിവയെയാണ്. കാരണം ഇവയെല്ലാം മാറ്റി സ്ഥാപിക്കുക എന്നത് പ്രായോഗികമായി സാധിക്കുന്ന കാര്യമല്ല. വന്‍തോതില്‍ നിക്ഷേപം നടത്തിയാണ് പല ബാറുകളും പാര്‍ലറുകളും സ്ഥാപിച്ചിരിക്കുന്നത്.

നിയമ സെക്രട്ടറിയുടെ ഉപദേശം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാകും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. മാര്‍ച്ച് 30നകം സര്‍ക്കാരിന് ഉത്തരവ് നടപ്പാക്കേണ്ടിവരും. അതിന് മുമ്പ് രൂപരേഖ തയ്യറാക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.