Video Stories
ഭരണഘടനയാണ് നമ്മുടെ ദേശീയ ഗ്രന്ഥം
- രാംപുനിയാനി
നൂറു കോടി രൂപ മുടക്കിയാണ് ഹരിയാന സര്‍ക്കാര്‍ ഇയ്യിടെ കുരുക്ഷേത്രയില്‍ ഗീത ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ഭഗവദ്ഗീത ഉദ്‌ഘോഷിക്കുന്ന പാഠങ്ങള്‍ ആഘോഷിക്കാനായിരുന്നു ചടങ്ങ്. ശ്രീ കൃഷ്ണന്‍ ജനിച്ച സ്ഥലമെന്ന് കരുതപ്പെടുന്നതാണ് ഇവിടം. സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നുമുള്ള ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് അതീവ ശ്രദ്ധയോടെയും തിങ്ങിനിറഞ്ഞ സദസുമായി സെമിനാറുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതില്‍ ഗീത ഫെസ്റ്റിവെല്‍ വന്‍ വിജയമായിരുന്നു. കുറച്ചുകാലമായി ഭഗവദ്ഗീത വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്ത്, യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി യോഗാ പീഠ്, രാമ കൃഷ്ണ മിഷന്‍, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കാന്‍സിയെസ്‌നെസ് തുടങ്ങിയവരെല്ലാം ഫെസ്റ്റിവലില്‍ പങ്കാളികളായിരുന്നു.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഇത്തരം മതപരമായ പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിന് പശ്ചാത്തലമൊരുങ്ങിയത്. രാജ്യത്തിനു പുറത്തും ഗീതക്ക് വിശുദ്ധ പദവി കൈവരുന്നതിന് മോദിയുടെ അസംഖ്യം വിദേശ യാത്രകള്‍ സഹായകമായിട്ടുണ്ട്. ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരിക്കല്‍ പ്രസ്താവിക്കുകയുണ്ടായി. മധ്യപ്രദേശ് പോലെ ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ബി.ജെ.പിക്ക് അധികാരം ലഭിച്ചപ്പോള്‍ അവര്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കുന്നതിന് പദ്ധതിയിട്ടിരുന്നു. ഇതൊരു മത ഗ്രന്ഥമല്ല, മറിച്ച് ഇന്ത്യന്‍ തത്ത്വശാസ്ത്ര ഗ്രന്ഥമെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ‘അടിസ്ഥാനപരമായി ഗീത ഇന്ത്യന്‍ തത്ത്വ ശാസ്ത്ര ഗ്രന്ഥമാണ്; അതൊരു മത ഗ്രന്ഥമല്ല’ എന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി (ജനുവരി 2012) ഇതിനൊരുദാഹരണമാണ്. ഹിന്ദു മതത്തെക്കുറിച്ചുള്ള ആധ്യാത്മിക അറിവ് അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനാതത്വങ്ങള്‍ അതുമല്ലെങ്കില്‍ കോടതി കീഴ്‌വഴക്കങ്ങള്‍ എന്നിവയേക്കാളും രാഷ്ട്രീയ തത്വ സംഹിതക്ക് സ്വാധീനം ചെലുത്താനാകുമെന്നത് ഈ വിധിയിലൂടെ പ്രകടമാണ്. സത്യവാങ്മൂലം നല്‍കുന്നതിനു മുമ്പ് ഹിന്ദുക്കള്‍ സത്യം ചെയ്യാനാണ് കോടതി മുറികളില്‍ ഗീത ഉപയോഗിക്കുന്നതെന്നാണ് ഒരറിവ്.
ഇതിഹാസ്യ കാവ്യം മഹാഭാരതത്തിന്റെ ഭാഗമായ ഭഗവത്ഗീത അല്ലെങ്കില്‍ ഗീത (ദൈവ കീര്‍ത്തനങ്ങള്‍) 700 ഖണ്ഡകാവ്യമടങ്ങുന്ന വേദഗ്രന്ഥമാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളില്‍ ഒന്നാണ് മഹാഭാരതം. ഹിന്ദു ദൈവശാസ്ത്രത്തിന്റെ കേന്ദ്ര ഭാഗമായ ചാതുര്‍വര്‍ണ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് ഭഗവദ്ഗീത വിശദമായി പ്രതിപാദിക്കുന്നുണ്ട്. വീര പുരുഷ ശരീരത്തില്‍ നിന്ന് ബ്രഹ്മാവ് ചാതുര്‍ വര്‍ണ്യം സൃഷ്ടിച്ചത് എങ്ങനെയെന്ന് വേദത്തിലെ പുരുഷ് സൂക്തം വ്യക്തമാക്കുന്നു. സമാന രീതിയില്‍ ഗീതയിലും ചാതുര്‍ വര്‍ണ്യത്തിന്റെ ഉത്പത്തി കൃഷ്ണന്‍ വിവരിക്കുന്നുണ്ട്. ഗുണത്തിന്റെയും കര്‍മ്മത്തിന്റെയും അടിസ്ഥാനത്തിലാണ് നാല് വിഭാഗങ്ങളെ അവതരിപ്പിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാക്കുന്നു.
ബുദ്ധ, ജൈന, ക്രിസ്ത്യന്‍, ഇസ്‌ലാം തുടങ്ങി പ്രവാചകന്മാരെ അടിസ്ഥാനമാക്കിയുള്ള മതങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഹിന്ദു മതത്തിന്റെ ഉദ്ഭവം. നിരവധി കാലത്തെ പരിണാമത്തിലൂടെയാണ് ഇന്നു കാണുന്ന ഹിന്ദു മതം രൂപപ്പെട്ടുവന്നത്. ഗീത അതിന്റെ വേദ ഗ്രന്ഥവുമായി. ഗീത മതപരമായ ഒന്നല്ലെന്നും ഇന്ത്യന്‍ തത്വശാസ്ത്രമാണെന്നുമുള്ള നിലപാട് സത്യത്തില്‍ നിന്നും വളരെ അകലെയാണ്. വേദ ഗ്രന്ഥങ്ങളില്‍ ഇത്തരത്തില്‍ നിരവധി തത്വശാസ്ത്രങ്ങളടങ്ങിയിരിക്കും. എങ്കില്‍തന്നെയും അവ മൗലികമായി മത വേദ ഗ്രന്ഥങ്ങളായിരിക്കും. ആദ്യ കാലത്തെ ഗ്രാമീണ ആര്യന്മാരുടെ മതത്തില്‍ നിന്നും ഇന്നത്തെ സംഘ് പരിവാരങ്ങളുടെ പ്രവൃത്തിയിലേക്ക് ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഹിന്ദു രാഷ്ട്രമായി അടിച്ചേല്‍പ്പിക്കുക മാത്രമല്ല ഹിന്ദു മതത്തിലെ ബ്രാഹ്മണത്വത്തിന്റെ കാതലായ വര്‍ണ വ്യവസ്ഥിതി കൂടുതള്‍ ശക്തമായി നടപ്പിലാക്കാനും വര്‍ഗീയ ശക്തികള്‍ ലക്ഷ്യമിടുന്നു. ദൈവത്തിന്റെ സ്വയം നിര്‍മ്മിതിയാണ് വര്‍ണ വ്യവസ്ഥിതിയെന്നാണ് ഗീത ഉദ്‌ഘോഷിക്കുന്നത്. സംഘ് പരിവാര രാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ക്കുന്നതിനാവശ്യമായ വര്‍ണ, ജാതി വ്യവസ്ഥകളടക്കം നിരവധി ദാര്‍ശനികാചാരങ്ങള്‍ ഈ വേദ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ഗീതയില്‍ പറയുന്ന ധര്‍മ്മ അടിസ്ഥാനപരമായി പൗരോഹിത്യത്തിന്റെ തരംതിരിവായ വര്‍ണാശ്രമ ധര്‍മ്മയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനും സ്വാതന്ത്ര്യ മൂല്യങ്ങള്‍ക്കും സമത്വത്തിനും സാഹോദര്യത്തിനും എതിരാണ്. സമത്വ തത്വങ്ങള്‍ ലംഘിക്കുന്നതാണ് ഗീതയിലെ വര്‍ണാശ്രമ ധര്‍മ്മ. അതിനാല്‍ ഇവിടെ നിങ്ങള്‍ സമത്വമെന്ന മാനദണ്ഡം ലംഘിക്കുകയാണ്. തീര്‍ച്ചയായും ഗീത ഒരു വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥം തന്നെയാണ്. നമ്മുടേത് മതേതര രാഷ്ട്രമാണ്. എല്ലാ മത വിഭാഗത്തിലുംപെട്ട പൗരന്മാര്‍ക്ക് ഒരേ പൗരത്വമാണുള്ളത്. അതിനാല്‍ ഗീതയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതിലൂടെ നിങ്ങളിവിടെ നമ്മുടെ രാജ്യത്തിന്റെ മതേതര ധാരകളെല്ലാം ലംഘിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ ഗീതയെക്കുറിച്ച് രസകരമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ‘മനുസ്മൃതിയുടെ രത്‌നച്ചുരുക്കമാണ് ഭഗവത്ഗീത’യെന്നാണ് ‘ഫിലോസഫി ഓഫ് ഹിന്ദുയിസം’ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഹിന്ദു മതത്തിലെ ബ്രാഹ്മണ വിഭാഗത്തിന്റെ പൗരോഹിത്യ വ്യവസ്ഥയെ പ്രതീകാത്മകമായി എതിര്‍ക്കുന്നതിനാണ് അംബേദ്കര്‍ മനുസ്മൃതി കത്തിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചത്.
ഹിന്ദുമതം കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി സമര്‍ത്ഥിച്ചു കൊണ്ടിരുന്നത് ബ്രാഹ്മണിക്കല്‍ ഹിന്ദുയിസമായിരുന്നുവെന്ന് ശരിവെക്കുന്നതാണിത്. മറ്റു ഹിന്ദു പാരമ്പര്യങ്ങളായ നാഥ്, തന്ത്ര, സിദ്ധ, ശൈവ, ഭക്തി എന്നിവയില്‍ നിന്ന് വിപരീതമായി ബ്രാഹ്മണ ഹിന്ദു മതത്തെയാണ് ഗീത പ്രതിനിധീകരിക്കുന്നത്. ഇവ ബ്രാഹ്മണ പൗരോഹിത്യ മൂല്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ബ്രാഹ്മണ മൂല്യങ്ങളാണ് ആര്‍.എസ്.എസ് ഹിന്ദുത്വ അവരുടെ രാഷ്ട്രീയ അടിത്തറയായി സ്വീകരിച്ചത്.
ജാതി, ലിംഗ പൗരോഹിത്യം പുനസ്ഥാപിക്കാന്‍ ബോധപൂര്‍വം തന്നെയാണ് ഹൈന്ദവ രാഷ്ട്രീയത്തിന്റെ പ്രചാരകരായ ആര്‍.എസ്.എസും ബി.ജെ.പിയും ഗീതയെ പ്രോത്സാഹിപ്പിക്കുന്നത്. അവരുടെ രാഷ്ട്രീയ അജണ്ടക്ക് ഇത് അനിവാര്യവുമാണ്. ഗീത ഒരു ദേശീയ ഗ്രന്ഥമല്ല; അതൊരു വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥമാണെന്ന് ഉറപ്പാണ്. ഇന്ത്യന്‍ ഭരണഘടനയാണ് നമ്മുടെ ദേശീയ ഗ്രന്ഥം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ