Connect with us

Video Stories

അബുദാബിയില്‍ കപ്പല്‍ സഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ധന

Published

on

അബുദാബി: അബുദാബിയില്‍ കപ്പല്‍ സഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറുശതമാനം യാത്രക്കാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 2015 ഒക്‌ടോബര്‍ മുതല്‍ 2016ജൂണ്‍ വരെയുള്ള കാലയളവില്‍ 100കപ്പലുകളാണ് അബുദാബി തീരത്തെത്തിയത്. ഇവയിലായി 228,000 യാത്രക്കാരും തലസ്ഥാന നഗരിയുടെ സൗന്ദര്യം ആസ്വദിക്കാനായി എത്തിയിരുന്നു.

തൊട്ടുമുമ്പുള്ള ഇതേകാലയളവില്‍ 94കപ്പലുകളും 200,000യാത്രക്കാരുമാണ് എ ത്തിയത്. 10വര്‍ഷം മുമ്പ് 24കപ്പലുകളിലായി 35,000പേര്‍ മാത്രമാണ് അബുദാബിയി ല്‍ എത്തിയിരുന്നത്. എന്നാല്‍ യു.എ.ഇ തലസ്ഥാന നഗരിയുടെ മനോഹാരിത നാള്‍ ക്കുനാള്‍ വര്‍ധിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കപ്പല്‍ സ ഞ്ചാരികള്‍ ഈ തീരം തേടിയെത്തുകയായിരുന്നു.സഞ്ചാരിക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിലും അവരെ ആകര്‍ഷിപ്പിക്കുന്നതിലും അബുദാബി വിനോദസഞ്ചാര വിഭാഗമായ അബുദാബി ടൂറിസം ആന്റ് കള്‍ച്ചറല്‍ അഥോറിറ്റി വിപുലമായ പ്രവര്‍ ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നടപ്പുവര്‍ഷം രണ്ടര ലക്ഷം സഞ്ചാരികള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 2020 ല്‍ നാലരലക്ഷവും 2025ല്‍ 8.8ലക്ഷവും ആയി ഉയരുമെന്നാണ് ടൂറിസം അഥോറിറ്റി കരുതുന്നത്. സിര്‍ബനിയാസ് ബീച്ച് കപ്പല്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഇവിടെ ലോകകപ്പല്‍ യാത്രക്കാര്‍ക്ക് ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഗള്‍ഫ് നാടുകളിലെ മ രുഭൂമിയോട് ചേര്‍ന്നുള്ള ഏക തുറമുഖം എന്ന ഖ്യാതി സിര്‍ബനിയാസിന് മാത്രം സ്വന്തമാണ്.
ആദ്യവര്‍ഷ സീസണില്‍ മാത്രം 60,000യാത്രക്കാരാണ് ഇവിടെ എത്തിയതെന്ന് ക ണക്കുകള്‍ വ്യക്തമാക്കുന്നു. വിനോദസഞ്ചാര രംഗത്ത് കപ്പല്‍ യാത്രാ ടൂറിസം അ തിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അബുദാബി ടൂറിസം അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് സഈദ് ഗോബാഷ് വ്യക്തമാക്കി. വിനോദ സഞ്ചാര സാമ്പത്തിക മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്താനാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. താമസിയാതെത്തന്നെ അബുദാബി ഹലാല്‍ ക്ര്യൂസിംഗ് ആയി മാറുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മുസ്ലിം ക്ര്യൂസിംഗാണ് ഇതിലൂടെ നടപ്പാകുക.
ഹലാല്‍ ടൂറിസം,ഹലാല്‍ വിഭവങ്ങള്‍ എന്നിവക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹലാല്‍ ബുക്കിംഗ് ഡോട് കോം എന്ന പേരില്‍ പ്രത്യേക ബുക്കിം ഗ് സംവിധാന ത്തിലും അബുദാബി ടൂറിസം അഥോറിറ്റി പങ്കാളിയായിട്ടുണ്ട്. സിര്‍ബനിയാസില്‍ കപ്പല്‍ സഞ്ചാരികളുടെ ആഗമനവും തുടര്‍സൗകര്യങ്ങളും ഇത്തിഹാദ് എയര്‍വെയ്‌സിനുകീഴിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജലാശയ യാത്രക്കാര്‍ക്ക് മറ്റെങ്ങും ലഭിക്കാത്ത പരിഗണനയും അതിവിപുലമായ സൗകര്യങ്ങളും ദേശീയ വ്യോമഗതാഗത വിഭാഗമായ ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.