Connect with us

Video Stories

നോട്ട് നിരോധനം നടുവൊടിച്ചെന്ന് എ.ഐ.എം.ഒ പഠനം

Published

on

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചെന്ന് എ.ഐ.എം.ഒയുടെ പഠനം. ഡിസംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം നോട്ട് നിരോധനം വഴി രാജ്യത്ത് 35 ശതമാനം തൊഴില്‍ നഷ്ടം നേരിട്ടതായി പഠനം പറയുന്നു. ചെറുകിട ഉത്പാദക, വ്യവസായ, കയറ്റുമതി മേഖലകളിലായി 50 ശതമാനം റവന്യൂ നഷ്ടവുമുണ്ടായി. 2017 മാര്‍ച്ച് 31 ആകുമ്പോഴേക്ക് തൊഴില്‍ നഷ്ടം 60 ശതമാനവും വരുമാന നഷ്ടം 55 ശതമാനവും ആയി ഉയരുമെന്നും ആള്‍ ഇന്ത്യ മാനുഫാക്ച്വറേഴ്‌സ് ഓര്‍ഗനൈസേഷന്‍(എ.ഐ.എം.ഒ) നടത്തിയ പഠനം പറയുന്നു.

രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ ഉദ്പാദക, കയറ്റുമതി സംഘങ്ങളെ പ്രതിനിധികീരിക്കുന്ന സംഘടനയാണ് എ.ഐ.എം.ഒ.
നോട്ട് നിരോധനത്തിന്റെ ആഘാതവുമായി ബന്ധപ്പെട്ട് എ.ഐ.എം.ഒ പുറത്തുവിടുന്ന മൂന്നാമത്തെ പഠന റിപ്പോര്‍ട്ടാണിത്. നാലാമത്തെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നോട്ട് നിരോധനം പോലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. അതിനെ മുന്‍കൂട്ടി കാണാനോ മുന്നൊരുക്കം നടത്താനോ കഴിയില്ല. എന്നാല്‍ ആഘാതത്തില്‍നിന്ന് വിപണിയെ കരകയറ്റാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. വ്യവസായ മേഖല നോട്ടു നിരോധനത്തെതുടര്‍ന്ന് ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങളേയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ മേഖലയില്‍ മാത്രം 35 ശതമാനം തൊഴില്‍ നഷ്ടവും 45 ശതമാനം റവന്യൂ നഷ്ടവുമുണ്ടായി. മാര്‍ച്ച് മാസത്തോടെ ഇത് വീണ്ടും ഉയരും.

കയറ്റുമതി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ കമ്പനികളെ ഉള്‍പ്പെടെ തീരുമാനം പ്രതികൂലമായി ബാധിച്ചു. 30 ശതമാനം തൊഴില്‍ നഷ്ടവും 40 ശതമാനം റവന്യൂ നഷ്ടവുമാണ് ഈ മേഖലയില്‍ ഉണ്ടായത്. മാര്‍ച്ച് മാസത്തോടെ ഇത് യഥാക്രമം 35, 45 ശതമാനമായി ഉയരും.
പണമൊഴുക്ക് നിലച്ചത്, പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുന്നത്, ജീവനക്കാരുടെ കുറവ്, രൂപയുടെ മൂല്യമിടിവ്, പദ്ധതി നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നതില്‍ ബാങ്ക് ജീവനക്കാരുടെ കഴിവുകേട്, റിയല്‍ എസ്റ്റേറ്റ് മേഖല താളം തെറ്റിയത്, വിദേശ നിക്ഷേപകരില്‍ ഉടലെടുത്ത ഭയം, മുന്നൊരുക്കങ്ങളിലെ പാളിച്ച,

ജി.എസ്.ടി സംബന്ധിച്ച അനിശ്ചിതത്വം തുടങ്ങിയ കാരണങ്ങളാണ് വ്യവസായ ഉത്പാദന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സംഘടന രൂപം നല്‍കിയ വിദഗ്ധ സമിതിയാണ് പഠനം നടത്തിയതെന്ന് എ.ഐ.എം.ഒ ദേശീയ പ്രസിഡണ്ട് കെ.ഇ രഘുനാഥന്‍ പറഞ്ഞു. വ്യവസായ മേഖലയില്‍നിന്നുള്ളവര്‍, വിപണി വിദഗ്ധര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍, അഭിഭാഷകര്‍ എന്നിവരടങ്ങിയതായിരുന്നു പഠന സംഘം. മൂന്ന് പഠന റിപ്പോര്‍ട്ടുകളും കേന്ദ്ര ധനമന്ത്രാലയത്തിനും വാണിജ്യ മന്ത്രാലയത്തിനും കൈമാറിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും രഘുനാഥന്‍ ആരോപിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.