columns
വ്യക്തിത്വ വികാസവും സൗന്ദര്യബോധവും
ആധുനിക കാലഘട്ടത്തില്‍ നാഴികക്കു നാല്പതുവട്ടം പ്രയോഗിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമായ പ്രയോഗമാണ് വ്യക്തിത്വ വികാസം എന്നത്
![](https://demo.chandrikadaily.com/wp-content/uploads/2020/10/1479282741_HYnl9u_human-capital.jpg)
പ്രൊഫ. പി.കെ.കെ. തങ്ങള്‍
ആധുനിക കാലഘട്ടത്തില്‍ നാഴികക്കു നാല്പതുവട്ടം പ്രയോഗിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമായ പ്രയോഗമാണ് വ്യക്തിത്വ വികാസം എന്നത്. അടുത്ത ഒരു കാലഘട്ടംവരെ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട സാങ്കേതിക വിഷയമാണിത്. ഒരാള്‍ കാഴ്ചയില്‍ നല്ല ആകാരസൗഷ്ടവവും അതിനൊത്ത വേഷവിധാനങ്ങളുമാണെങ്കില്‍ ആ വ്യക്തിയെപ്പറ്റി ആളുകള്‍ പറഞ്ഞിരുന്നത് ‘അയാള്‍ ഉഗ്രന്‍ പേഴ്സണാലിറ്റി’ (വല്ലാത്ത വ്യക്തിത്വത്തിനുടമ) യാണെന്നായിരുന്നു. അത്തരരഭരു ധാരണക്ക് ചെറിയൊരു അടിസ്ഥാനവുമുണ്ടായിരുന്നു. മുന്കാലങ്ങള് ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ ഉന്നത പദവികളില്‍ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ എഴുത്തുപരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയോടൊപ്പം ‘പേഴ്സണാലിറ്റി’ ടെസ്റ്റ് എന്ന കടമ്പ കൂടിയുണ്ടായിരുന്നു. വ്യക്തികളുടെ ബാഹ്യഘടനയും നടപ്പും വെടിപ്പും ഊര്‍ജ്ജവും ഉണര്‍വുമൊക്കെ പരിശോധിക്കപ്പെടുന്ന ഒരു രീതിയാണിത്. അക്കാരണത്താല്‍തന്നെ മെലിഞ്ഞവനും കുറിയവനുമൊന്നും അതിന് പറ്റില്ലെന്ന ധാരണയുമുണ്ടായിരുന്നു. അടുത്ത കാലത്താണ് ഈ വികല വ്യാഖ്യാനത്തിന് മാറ്റം സംഭവിച്ചത്. മനസ്സും ബുദ്ധിയും നാവുമാണ് വ്യക്തിത്വത്തിന്റെ ഘടകങ്ങളെന്നും അവയൊന്നും പ്രാപ്തമല്ലെങ്കില്‍ മറ്റെന്ത് തിളക്കങ്ങള്‍ ഒരാളിലുണ്ടെങ്കിലും അവ മാത്രം ഒന്നുമല്ലെന്ന തിരിച്ചറിവ് സമൂഹത്തിലുടലെടുത്തു. പ്രപഞ്ചത്തില്‍ നിലനില്ക്കുന്നതില് ഏറ്റവും മുഖ്യമായ സത്ത മനുഷ്യന് തന്നെയാണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും ശക്തിക്കും മുന്നേറ്റത്തിനും ഉതകുന്ന സര്‍ഗശേഷികളും ശാരീരിക പാകതയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണല്ലോ, മറ്റു ജീവജാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യന്റെ രൂപപ്പെടുത്തല്‍ (ഡിസൈനിങ്) നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുത, ശരിയായി തിരിച്ചറിയപ്പെട്ടതിന്റെ തെളിവായി കാണാന്‍ കഴിയുന്ന വസ്തുതയാണ്, എഴുത്തും വായനയും അധ്യയനവും അധ്യാപനവും പരീക്ഷയുമായി ‘വിദ്യാഭ്യാസ വകുപ്പ്’ നിലനിന്നിടത്തുനിന്ന്, അത് മനുഷ്യന്റെ പൂര്‍ണ്ണസത്തയുടെ സങ്കേതമെന്ന നിലിയില്‍ ‘മനുഷ്യവിഭവശേഷി വകുപ്പ്’ എന്നാക്കി മാറ്റിയതിലുള്ള പരിവര്‍ത്തനം.
തിരിച്ചറിവും കണ്ടെത്തലുകളുമാണല്ലോ നാഗരിക മനുഷ്യന്റെ ഗുണകരമായ മുന്നേറ്റത്തിന്റെ അടിത്തറ. അത്തരം ശക്തമായ അടിത്തറയില്‍നിന്നാണ് വളര്‍ച്ചയിലേക്കും ഉന്നതിയിലേക്കും എത്തിച്ചേരുന്നത്. ആ പ്രക്രിയ കൊടിപിടിച്ച് കൂട്ടംകൂടി മുദ്രാവാക്യം വിളിച്ച് ആയിരങ്ങളോ ലക്ഷങ്ങളോ പ്രകടനം നടത്തിയാല്‍ സാധിതമാകുന്നതല്ല മറിച്ച് ഓരോ വ്യക്തിയും സ്വന്തമായി ആര്‍ജ്ജിച്ചെടുക്കേണ്ടതും വളര്‍ത്തിക്കൊണ്ടുവരേണ്ടതുമാണ്. അതിനാവശ്യമായ അടിത്തറയും വിത്തും വളവും വെള്ളവും വെളിച്ചവും ലഭ്യമാക്കേണ്ടത് രക്ഷിതാക്കളില്‍ നിന്നും. വളര്‍ന്നുവരുന്നതിനനുസരിച്ച്, സമൂഹത്തിലേക്കിറങ്ങിച്ചെന്ന്, വലിയ ഒരു സമൂഹത്തില്‍ സ്വന്തം ‘മിടുക്കിലൂടെ നിലനില്പ്’ (സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്) ഭദ്രമാക്കേണ്ടവനാണ് മനുഷ്യന്. അതിന്റെ വിളനിലമെന്ന നിലയില്‍ പാകപ്പെടുത്തികൊണ്ടുവരേണ്ടത് മനസ്സിനെയാണ്. മനസ്സിനെ നേരെയും ഉറപ്പിച്ചും നിര്‍ത്താനുള്ള ശേഷി, ഗുണകരമായതും നേട്ടമുണ്ടാക്കുന്നതും മനസ്സിലാക്കി നേടിയെടുക്കാനുള്ള ആര്‍ജ്ജവം എന്നിവയായിരിക്കണം അടിസ്ഥാന മുടക്കുമുതല്‍.
നല്ലതിനെ (ഗുണകരമായവ) തെരഞ്ഞെടുക്കുക. അതിനായി ആദ്യം തിരിച്ചറിയുക. അതിനായി മനസ്സിനെ മുന്‍കൂട്ടി ഒരുക്കിനിര്‍ത്തുക. മനസ്സ് നേരത്തെ മലിനപ്പെട്ടിട്ടില്ലെങ്കില്‍ അഥവാ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍, വിധേയപ്പെട്ടിട്ടില്ലെങ്കില്‍, തുറന്ന, തെളിഞ്ഞ മനസ്സായിരിക്കുമല്ലോ. കറപുരളാത്ത മനസ്സുകള്‍ നല്ലതു കണ്ടാല്‍, കേട്ടാല്‍, അറിഞ്ഞാല്‍ അതില്‍ ആകൃഷ്ടരാകും. അപ്പോള്‍ മനസ്സിലുദിക്കുന്ന തെളിമയെയാണല്ലോ സന്തോഷം എന്ന് വിളിക്കുന്നത്. അതിനെതിരായിട്ടുള്ളത് കാണുമ്പോള്‍, അനുഭവിക്കുമ്പോള്‍ മനസ്സിലുറഞ്ഞുകൂടുന്നത് ഭീതിയും ആശങ്കയും നിരാശയുമൊക്കെയായിരിക്കും ആകാശത്തില്‍ മാരിവില്ലു കാണുമ്പോള്‍ മനസ്സില്‍ സന്തോഷം വിടരും. ഇരുണ്ട കാര്മേഘക്കൂട്ടങ്ങളെ കാണുമ്പോള്‍ മനസ്സ് വിഭ്രാന്തിപ്പെടും. അപ്രകാരംതന്നെ നിത്യജീവിതത്തില്‍ ഭംഗിയാര്‍ന്നതും ആകൃഷ്ടമായതും കാണുമ്പോള്‍, മധുരമാര്‍ന്ന സംഗീതം കേള്‍ക്കുമ്പോള്‍ മനസ്സ് സന്തോഷത്താല്‍ പുളകിതമാകും. അത്തരം സാഹചര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മിടുക്കും അതിനനുസൃതമായ ഭാവനാശീലവും വളര്‍ത്തിക്കൊണ്ടുവരണം. അങ്ങനെ നന്മയാല് ആകൃഷ്മാകുന്ന സങ്കേതമായി മനസ്സിനെ നിലനിര്‍ത്തണം. ‘സൗന്ദര്യാസ്വാദനം’ (ഈസ്തറ്റിസം) എന്നത് മനസ്സിന്റെ സ്വഭാവമായിത്തീരണം ബാഹ്യമായ ആകര്‍ഷണത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന അത്യാകര്‍ഷണത്വവും അതിലൊളിഞ്ഞിരിക്കുന്ന അപകടസാധ്യതകളേയും വിവേകംകൊണ്ട് നേരിടേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരുപാട് അനുകൂല സ്വഭാവങ്ങളും ആസ്വാദനരീതികളും വ്യക്തിസ്വരൂപവുമെല്ലാം ഉണ്ടെങ്കിലും അതോടൊപ്പം മനസ്സിന്റെ സ്ഥിരത, പ്രതികൂല സാഹചര്യങ്ങളെ അനുകൂലങ്ങളാക്കി മാറ്റാനുള്ള മിടുക്ക് എന്നിവ വ്യക്തിത്വത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. എന്തെങ്കിലും നിസ്സാര പ്രതികൂല കാര്യങ്ങള്‍ നേരിടുമ്പോഴേക്ക് ആകെത്തകര്‍ന്നുപോവുകയും മുഖം കുത്തിവീഴുകയും ചെയ്യുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ല. കാര്യങ്ങളെയും കാരണങ്ങളെയും വകതിരിഞ്ഞു വിലയിരുത്താനും കൊള്ളേണ്ടതുകൊള്ളാനും തള്ളേണ്ടത് തള്ളാനുമുള്ള ത്രാണി വ്യക്തിത്വത്തിന്റെ പ്രധാനമായ മറ്റൊരു ഭാഗമാണ്. നല്ലത് കണ്ടെത്താനും ഉള്‍ക്കൊള്ളാനും ശീലമാക്കാനും ശീലിപ്പിക്കാനും തുറന്ന മനസ്സിനേ കഴിയൂ. ആരുടെയും മുഖത്ത് നോക്കാതെയും ചുണ്ടുതുറക്കാതെയും സംവദിക്കാതെയും പേശികടുപ്പിച്ചും പെരുമാറുന്ന പലരെയും കാണാന്‍ കഴിയും. മാതാപിതാക്കളെയോ ഭാര്യാ സന്താനങ്ങളെയോ സൗഹൃദപരമായ പുഞ്ചിരിയോടെ അഭിമുഖീകരിക്കാത്തവരെയും കാണാനാവും. ഏതു കടുത്ത പ്രതിസന്ധിഘട്ടത്തെയും ലളിതമായ പുഞ്ചിരികൊണ്ട് അലിയിച്ചില്ലാതാക്കാന്‍ സഹൃദയന് കഴിയും. കാഠിന്യത്തെ കാഠിന്യംകൊണ്ടും ഗൗരവത്തെ ഗൗരവും കൊണ്ടും പാരുഷ്യത്തെ പരുഷതകൊണ്ടുമല്ല നേരിടേണ്ടത്, മറിച്ച്; നബി തിരുമേനി പഠിപ്പിച്ച പ്രകാരം ‘ഒരു ചെറു പുഞ്ചിരികൊണ്ടെങ്കിലും’ അത്തരക്കാരെ സല്‍ക്കരിച്ച് ഉരുക്കി, മെരുക്കിയെടുക്കുകയാണ് വേണ്ടത്. മനസ്സുവെച്ചാല്‍ സാധിക്കുന്നതു മാത്രമാണിത്. പൊതുസമൂഹത്തെ പരക്കെ ബാധിച്ചിരിക്കുന്ന മാനസികാവസ്ഥ ‘ഞാന്‍ തെറ്റൊന്നും ചെയ്തില്ല, അവന് വേണമെങ്കില്‍ ഇങ്ങോട്ട് വരട്ടെ’യെന്ന അഹങ്കാരത്തിന്റെ ഭാവമാണ്. എന്തു കാരണവശാലാണെങ്കിലും രണ്ടാളുകള്‍ തമ്മില്‍ മൂന്ന് ദിവസത്തിലധികം മിണ്ടാതിരിക്കരുത്. ചെറു പിണക്കമുണ്ടായാല്‍ ‘ഇണക്കത്തിന് മുന്‍കൈയെടുക്കുന്നവനാണ് ഉത്തമന്’ എന്നും തിരുമേനി പഠിപ്പിക്കുകയുണ്ടായി. സമൂഹത്തില്‍ പുലരേണ്ട അനിവാര്യ വസ്തുതയാണിവിടെ വ്യക്തമാവുന്നത്.
ആകാശത്തും കടലിലും കരയിലും ശാന്തതയുടെയും സൗന്ദര്യത്തിന്റെയും അലയൊലികള്‍ കാണാന്‍ കഴിയും. കടലിന്റെ ശാന്തതയും ആകാശത്തിന്റെ നൈര്‍മ്മല്യവും ഭൂമിയുടെ താങ്ങും തണലും അനുഭവിക്കുന്നവരാണ് മനുഷ്യര്‍. അതേസമയം ഇവയെല്ലാറ്റിലും അതിനു വിപരീത അപകടവശങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മനുഷ്യന് ലഭ്യമായ വിശേഷബുദ്ധിയും ആര്‍ജ്ജിതപരിജ്ഞാനവും ഗുണവും ദോഷവും തിരിച്ചറിയാനും തെരഞ്ഞെടുക്കാനുമായി വിനിയോഗിച്ചു വിജയിക്കേണ്ടതാണ്. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന പ്രകാരം തിളങ്ങി കാണപ്പെടുന്ന എല്ലാം നല്ലതായിക്കൊള്ളണമെന്നില്ല. തിളക്കം മാത്രമല്ല സൗന്ദര്യം, അതിന്റെ സത്തകൂടി ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ സൗന്ദര്യബോധം എന്നത് നിറങ്ങളെയോ തിളക്കങ്ങളെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല; അതിന്റെ ഫലങ്ങളെ (റിസള്‍ട്ട്) കൂടി കണക്കിലെടുത്താണ്. വ്യക്തിത്വമെന്നത് ഉയരവും വണ്ണവും നിറവും വേഷവും മാത്രമല്ലെന്നത്പോലെതന്നെ സൗന്ദര്യം (സൗന്ദര്യബോധം) എന്നത് മനുഷ്യന്റെ തൊലി നിറത്തെയോ രൂപത്തെയോ ചുറ്റുപാടുകളിലെ കൗതുകകരങ്ങളായ നിറങ്ങളെയോ ഈണങ്ങളെയോ ചലനങ്ങളെയോ, സ്പന്ദനങ്ങളെയോ മാത്രം പരാമര്‍ശിക്കുന്നതല്ല, നേരെമറിച്ച് ഇപ്പറഞ്ഞ സര്‍വതിന്റെയും ഒരു വ്യക്തിയുള്‍ക്കൊള്ളുന്ന സത്തയാണ്. മനുഷ്യനെന്നാല്‍ ഹൃദയമാണെന്ന ഭാഷ്യം എത്രമാത്രം അര്‍ത്ഥവത്താണോ അപ്രകാരം തന്നെയാണ് മനുഷ്യനെന്നാല്‍ അവന്റെ മുഖമാണെന്ന വസ്തുതയും. മുഖം താഴ്ത്തിയോ, മറച്ചുപിടിച്ചോ ഒഴിഞ്ഞുമാറിയോ പെരുമാറുന്നവരുടെ വ്യക്തിത്വം എവിടെയായിരിക്കും? അകത്തേക്കും പുറത്തേക്കും ഒന്നും പ്രകടിപ്പിക്കാതെ, എല്ലാം ഉള്ളിലൊതുക്കി ഞെരുക്കി ശ്വാസംമുട്ടിക്കഴിയുന്ന അധോമുഖന്മാരുടെ (ഇന്‍ട്രോവര്‍ട്ട്) ഹൃദയത്തില്‍ എങ്ങനെയാണ് ലാളിത്യവും തെളിമയുമുണ്ടാവുക? സഹജീവിതത്തിന്റെ അടിസ്ഥാനമായ കരുത്ത് സഹൃദയത്വമാണെന്ന് തിരിച്ചറിയണം മനസ്സിന്റെ സ്വഭാവം ഇളകിമറിയുന്നതാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ, അതിനെ ശാന്തവും സുന്ദരവും, ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തേണ്ടതാണ്. പുറംഭംഗി ‘കൊള്ളാ’മെന്ന് പറയാമെന്നല്ലാതെ മനസ്സിന്റെ ഭംഗിയാണ് യഥാര്‍ത്ഥ മൂലധനം പരമമായ യാഥാര്‍ത്ഥ്യമാണ് മനുഷ്യന് ഏതു വിഷയത്തിലും ഉള്‍ക്കൊള്ളേണ്ടത്. പൗഡറിട്ട് മിനുക്കുന്നതുകൊണ്ട് ആകര്‍ഷം കൂടിയേക്കാമെന്നല്ലാതെ, പൗഡറിടാത്ത മുഖമാണ് യാഥാര്‍ത്ഥ്യം, അതാണ് സംസ്കാരം (തനിമ). ഷേക്സ്പിയര് പറഞ്ഞപോലെ, ‘മുഖം സംസ്കാരവും പൗഡര്‍ പരിഷ്ക്കാരവുമാണ്. സംസ്ക്കാരത്തിനാണ് നിലനില്പുണ്ടാവുക, പരിഷ്ക്കാരം താല്ക്കാലികമോ നശ്വരമോ ആണ്, വന്നും പോയുമിരിക്കും.’ അതുകൊണ്ട് നാഗരികത പിന്‍പറ്റുമ്പോള്‍തന്നെ വ്യക്തിവികാസത്തിനും അതുമൂലം നേടാവുന്ന നേട്ടങ്ങള്‍ക്കും പ്രഥമ സ്ഥാനവും സൗന്ദര്യാംശത്തിന് അനുബന്ധ സ്ഥാനവും കല്പിക്കുക. സൗന്ദര്യബോധവും സൗന്ദര്യവത്കരണവും ദൈവത്തിനിഷ്ടമാണെന്നും സാക്ഷാല്‍ ദൈവം അഴകാണെന്നുമാണ് പ്രവാചകന് പഠിപ്പിച്ചിട്ടുള്ളത്. നല്ലതെല്ലാം സ്വീകരിച്ച് നല്ലവനും സ്വീകാര്യനുമാവുക ‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്ന അവസ്ഥയിലേക്ക് ആരും സ്വയം താഴ്ത്തിക്കെട്ടാതിരിക്കുക.
columns
ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന് നീങ്ങുന്നത്.
![](https://demo.chandrikadaily.com/wp-content/uploads/2018/12/exam.jpg)
പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന് കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്ലിം വിദ്വേഷത്തിന്റേതാണ്. താല്പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന് ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന് നീങ്ങുന്നത്.
columns
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
![](https://demo.chandrikadaily.com/wp-content/uploads/2022/07/alt-news.jpg)
‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന് രോഹിത് രഞ്ജന്‍ അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില് അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
columns
ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
![](https://demo.chandrikadaily.com/wp-content/uploads/2022/07/waqf-bo.jpg)
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.
എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന് മുസ്ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്ലിം മത സംഘടനകളും മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്കി. നിയമസഭക്ക് അകത്ത് മുസ്ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.
നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.
ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ