Video Stories
പ്രസ്താവനേമാന്‍
മോദിക്ക് പഠിക്കുകയാണോ പിണറായി എന്നുചോദിച്ചത് നമ്മുടെയെല്ലാം പ്രതിപക്ഷ നേതാവാണെങ്കില്‍ മുണ്ടുടുത്ത മോദിയാണ് പിണറായിയെന്ന് സ്വന്തം പാര്‍ട്ടിക്കാരെകൊണ്ട് പറയിച്ചത് സര്‍ക്കാരിനുള്ളിലെ പ്രതിപക്ഷനേതാവാണ്. ഭരണമുന്നണിയുടെ രണ്ടാംകക്ഷിയുടെ നേതാവാണെങ്കിലും വലത്തോട്ടുനോക്കി ഇടതുകൈകൊണ്ട് കണ്ണട ശരിയാക്കി പ്രസ്താവനയിറക്കലാണ് മെയിന്‍ പണി. ഇപ്പോള്‍, ച്ചാല്‍, കഴിഞ്ഞ എട്ടുമാസമായാണ് സഖാവിന് പെരുത്തപണി കിട്ടിയിരിക്കുന്നത്. ചിലപ്പോഴൊക്കെ പണികൊടുക്കുകയും ചെയ്യും.
വല്യേട്ടന്മാരുടെ വിരട്ടലും ശകാരവുംകൊണ്ട് എട്ടുമാസം കൊണ്ടുതന്നെ പ്രസ്താവനേമാനായി മടുത്ത കാനം സഖാവിന് സ്വന്തം മുന്നണിയുടെ മുഖ്യമന്ത്രിയെ ഇത്രക്കങ്ങ് പുകഴ്ത്തണമെങ്കില്‍ അതങ്ങ് മുന്നണി യോഗത്തില്‍ നേരിട്ടു പറ്റില്ലല്ലോ. വിശ്വസ്തന് ചീട്ടുകൊടുത്തു. പാര്‍ട്ടി കൗണ്‍സിലില്‍ ശിഷ്യന് അതങ്ങെടുത്ത് വീശി. അതുപിന്നെ പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തതിലാണ് സഖാവിന്റെ പ്രതിപക്ഷ വീറ്. വിദ്യാര്‍ഥി യൂണിയനിലൂടെയാണ് രാഷ്ട്രീയപ്പണിതുടങ്ങിയത്. അറിയപ്പെട്ടത് ട്രേഡ് യൂണിയനിസ്റ്റായി. ഇന്ത്യ റിപ്പബ്ലിക്കാകുമ്പോള്‍ പിറവി.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അരച്ചുകലക്കിയെങ്കിലും മുഴുവനും കുടിച്ചോയെന്നുസംശയം. മലബാര്‍ സിമന്റ്സ് അടക്കം നൂറുകൂട്ടം കമ്പനികളിലെ പാര്‍ട്ടി തൊഴിലാളിയൂണിയന്റെ ഭാരവാഹിത്വമുള്ളതിനാല്‍ കമ്പനിപ്പടിക്കലായിരിക്കും മുമ്പ് മിക്കവാറും കിടപ്പ്. അങ്ങനെ പാര്‍ട്ടി യൂണിയന്റെ കേരള സെക്രട്ടറിയായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നിട്ട് മാര്‍ച്ച് രണ്ടിന് രണ്ടു കൊല്ലം. ദേശീയ നിര്‍വാഹകപ്പണിയുമുണ്ട്. 1982 മുതല്‍ പത്തുകൊല്ലം തുടര്‍ച്ചയായി വാഴൂരില്‍ നിന്ന് നിയമ സഭയിലെത്തിയെങ്കിലും പിന്നെ സീറ്റുകിട്ടിയില്ല. വാഴൂര്‍ കാഞ്ഞിരപ്പള്ളിയായപ്പോള്‍ സ്വയംവേണ്ടെന്നുവെച്ചതാണെന്നാണ് സഖാവ് പറയുക. ഇതൊക്കെകൂടാതെയാണിപ്പോള്‍ ഭരണ മേല്‍നോട്ടപ്പണി.
വിദേശങ്ങളില്‍ നിരവധി കറങ്ങി. ആരുവിളിച്ചാലും ഫോണെടുക്കും. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും. കോട്ടയത്തെ കാര്‍ഷിക ഗ്രാമമായ ഇതേനാട്ടില്‍ നിന്നൊരു കഥാകാരനുണ്ടായിരുന്നു പണ്ട് മലയാളത്തില്‍. പൈങ്കിളിയെഴുത്തായിരുന്നു ആ കാനത്തുകാരന് പണിയെങ്കില് രാജേന്ദ്രന് കാനത്തിന് പണി ഇപ്പോള്‍ ഗൗരവമാര്‍ന്ന ഫെയ്സ്ബുക്ക് എഴുത്താണ്.
ദിനം ഒന്ന് എന്ന കണക്കില്‍. വല്യേട്ടന് വീരശൂര പരാക്രമിയായതിനാല്‍ മുന്നണി യോഗത്തില്‍ കയറിപ്പറയാന്‍ പറ്റാത്ത പലതും സുക്കര്‍ബര്‍ഗ് സായിപ്പിന്റെ മാധ്യമത്തിലൂടെയാണിപ്പോഴെന്നുമാത്രം. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നപ്പോഴും വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തപ്പോഴും ജയരാജന് സഖാവ് സ്വജനപക്ഷമുന്നണിയുണ്ടാക്കിയപ്പോഴും എന്നുവേണ്ട പാചകക്കാരി പ്രിന്‍സിപ്പലിന് പണി കൊടുക്കാനും സദാതയ്യാര്‍. ഒന്നും തനിക്കുവേണ്ടിയല്ല. ഇടതുപക്ഷം ജനങ്ങളുടെ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കളയരുത് എന്നു കരുതിയാണ് ഈ പൊല്ലാപ്പൊക്കെ പേറുന്നത്.
ബി.ജെ.പിക്കാരോട് കമ്യൂണിസ്റ്റുകാര്‍ എങ്ങനെ പെരുമാറണമെന്ന് നമ്മെ പഠിപ്പിക്കുന്നതും ഇതേ സഖാവാണ്. ‘സി.പി.ഐ നേതാക്കള്‍ സമരം ചെയ്യുന്ന ബി.ജെ.പി നേതാവിനെ കണ്ടതിനെ വിമര്‍ശിക്കുന്നവര്‍ സി.പി.ഐ രാഷ്ട്രീയത്തെപ്പറ്റി അറിയാത്തവരാണ്. ബി.ജെ.പിക്കാര്‍ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങള്‍ക്കും ലഭിച്ചുവെന്ന് മേനി നടിക്കാം എന്നതില്‍ കവിഞ്ഞ് അത്തരം വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പും ഇല്ല.
രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകമാണെന്ന് കരുതുന്ന സെക്ടേറിയന്‍ മനസ്സിന് ഉടമകളുമല്ല സി.പി.ഐ പ്രവര്‍ത്തകര്‍.’ സഖാവ് തന്റെ സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റാണിത്. ബി.ജെ.പിക്കാരെ ശരിക്കും കാണാന്‍ പോയതാണോ ഫോട്ടോഷോപ്പ് പണിയാണോ എന്നൊന്നും പോസ്റ്റില്‍നിന്ന് വ്യക്തമല്ല. എന്തായാലും കിടക്കട്ടെ. ഇനി വല്ലെങ്ങാനും പഴയ വലതുപക്ഷത്തേക്ക് ഇറക്കിവിട്ടാല്‍ ഒരു മുറിവേണമല്ലോന്ന് കരുതിക്കാണും സഖാവ്. പാരവെപ്പുപോലെ പാലംവെപ്പും ചിലപ്പോള്‍ ഉപകാരപ്പെടും.
രാജ്നാഥ്സിങ് ഭരിച്ചാലും പിണറായി ഭരിച്ചാലും പൊലീസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്ന് ഇടക്കൊക്കെ പറയുമെന്നുമാത്രം. ലോഅക്കാദമിയിലെ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സി.പി.ഐ നേതാക്കള്‍ സമരപ്പന്തലുകള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ അവിടെ നിരാഹാരം കിടക്കുന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിനെയും കണ്ടു എന്നതാണ് മുന്നണിയിലെ വല്യേട്ടന്റെ കുറ്റപത്രം. തിരുവനോന്തോരത്ത് ഭാര്യവനജ സമേതം കഴിയുന്നെങ്കിലും എം.എന്‍ സ്മാരകത്തില്‍ നിന്ന് രാവിലെ ഇറങ്ങുന്നത് നേരെ മേല്‍നോട്ടപ്പണിയിലോട്ടാണ്.
സര്‍ക്കാര്‍ ശരിക്കും ചലിക്കുന്നുണ്ടോ, ഏതെല്ലാം വകുപ്പുകളിലാണ്, സി.പി. എമ്മിന്റെ മാത്രം കേട്ടോ, കാര്യക്ഷമതയില്ലാത്തത്, ഇല്ലെങ്കില്‍ എന്തുചെയ്യണം എന്നെല്ലാം നോക്കി ഉപദേശിക്കണം. നക്സലൈറ്റിനെ കൊന്നതും റേഷനരി കിട്ടാത്തതും എം.എന്‍ മന്ത്രി മറ്റൊരു നായര്‍ക്ക് 11.49 ഏക്കര്‍ഭൂമി കൈനീട്ടം നല്‍കിയതുമൊന്നും തിരിച്ചുചോദിച്ചുകളയരുത്. മാവോയിസ്റ്റുകളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്നത് ഞങ്ങളുടെ പോണ്ടിച്ചേരി കോണ്‍ഗ്രസ് പ്രമേയമാണെന്നൊക്കെ പറഞ്ഞെങ്കിലായി. ചിലപ്പോള്‍ കാനം വിദ്വാനാകും, മൗനിയാകും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ