Connect with us

Video Stories

ഒരമ്മയോട് ഇത്രയും ക്രൂരത വേണോ?

Published

on

കെ. കുട്ടി അഹമ്മദ് കുട്ടി

ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തൊഴിച്ച് വലിച്ചിഴച്ചു. അരുത്, അമ്മയാണ് എന്നാണ് ഒരു പത്രം തലക്കെട്ട് കൊടുത്തത്. അതിക്രമം അമ്മയോട് എന്ന് മറ്റൊരു പത്രം. അമ്മയെ ചവിട്ടി പാഷാണം പൊലീസ് മറ്റൊരു പത്രത്തിന്റെ തലക്കെട്ടാണിത്. അന്നേ ദിവസം എല്ലാ പത്രങ്ങളിലും ഇതേ തലക്കെട്ട് തന്നെയാണ്. കേരളം ഞെട്ടിത്തരിച്ചു പോയി. ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയതിന്റെ പേരിലാണ് ഇത് ചെയ്തത്. ഡി.ജി.പി ഓഫീസിന്റെ മുന്നില്‍ സമരം പാടില്ലെന്ന നിഷ്‌കര്‍ഷ കൊളോണിയല്‍ ഭരണക്രമത്തിന്റെ അവശിഷ്ടം ഇനിയും നമ്മളില്‍ അവശേഷിക്കുന്നുവെന്നാണ് കാണിക്കുന്നത്.
ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതും കേരളം മുഴുവന്‍ കണ്ടതാണ്. ദൃശ്യ മാധ്യമങ്ങള്‍ ഇത് മുഴുവനും കേരളത്തെ കാണിച്ചു. എന്നാല്‍ പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങളില്‍ പൊലീസിന് തെറ്റു പറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്ര ക്രൂരത സഖാവില്‍ നിന്നുണ്ടാകാന്‍ പാടില്ല. അടിയന്തരാവസ്ഥയില്‍ പൊലീസിന്റെ മര്‍ദ്ദനമുണ്ടായപ്പോള്‍ എന്തുമാത്രം പ്രതിഷേധത്തോടും ആവേശത്തോടും കൂടിയാണ് 1970ല്‍ അസംബ്ലിയില്‍ പ്രതികരിച്ചത്. ഇപ്പോള്‍ പൊലീസിനെ ന്യായീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ആദ്യ സര്‍ക്കാറിന്റെ അറുപതാം വാര്‍ഷിക ദിനത്തിലെ ഈ സംഭവം സര്‍ക്കാറിന് തീരാകളങ്കമാണുണ്ടാക്കിയത്.
കേരളത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാറിന്റെ കാലത്താണ് തൊഴിലാളികള്‍ക്കെതിരെ ആദ്യമായി വെടിവെപ്പ് നടന്നത്. അധികാരത്തില്‍ വന്ന് ഏതാനും മാസം കഴിഞ്ഞപ്പോള്‍ കൊല്ലത്തിനടുത്ത ഒരു ഫാക്ടറിയിലെ തൊഴിലാളികള്‍ ഒരു പണിമുടക്കിലേര്‍പ്പെട്ടു. ആ ഫാക്ടറിയിലെ യൂണിയന്‍ ആര്‍.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്ക് ഗവണ്‍മെന്റിന് എതിരായിരുന്നില്ല. ആ പ്രത്യേക ഫാക്ടറിയിലെ തൊഴിലുടമക്കെതിരായിരുന്നു. ഒരു തനി ട്രേഡ് യൂണിയന്‍ സമരം. ആ കാലത്തെ പ്രമുഖ കമ്മ്യൂണിസിറ്റ് സൈദ്ധാന്തികനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കുന്നതില്‍ പങ്കുവഹിച്ചിരുന്ന ആളുമായ കെ. ദാമോദരന്‍ ഈ സംഭവം വ്യക്തമായി ഓര്‍ക്കുന്നു. സി.പി.ഐയുടെ (അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ) സംസ്ഥാന കൗണ്‍സില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് വിവരം കിട്ടിയത്. പണിമുടക്കിലേര്‍പ്പെട്ട മൂന്ന് തൊഴിലാളികളെ പൊലീസ് വെടിവെച്ചു കൊന്നുവെന്ന്. ഞങ്ങള്‍ തരിച്ചിരുന്നു പോയി. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പൊലീസ് തൊഴിലാളികളെ വെടിവെച്ചു കൊല്ലുക. ഉടന്‍ തന്നെ അവിടെ സന്നിഹിതരായ സഖാക്കളില്‍ നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. വെടിവെപ്പിനെ അപലപിക്കുക. അടിയന്തരമായും അന്വേഷണത്തിന് ഉത്തരവിടുക. കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. പണിമുടക്കിലേര്‍പ്പെട്ട തൊഴിലാളികളോട് പരസ്യമായി മാപ്പു പറയുക. ഇതായിരുന്നു ഞങ്ങളുടെ സഹചമായ വര്‍ഗ പ്രതികരണം. ചര്‍ച്ച തുടങ്ങി. അത് രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. അവസാനം എടുത്ത തീരുമാനം ആദ്യ പ്രതികരണത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. വിമോചന സമരം കൊടിമ്പിരികൊള്ളുമ്പോള്‍ പൊലീസിനെ അക്രമിച്ചാല്‍ അവരുടെ വീര്യം തകരും. അവരുടെ ആത്മവീര്യം തകര്‍ന്നാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടും. പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രമേയം പാസ്സാക്കി. പൊലീസ് നടപടിയെ ന്യായീകരികാനും ആര്‍.എസ്.പിയുടെ നിലപാടിനെ തുറന്നു കാണിക്കാനും കെ. ദാമോദരനെ ചുമതലയേല്‍പ്പിച്ചു. കെ. ദാമോദരന് ആ തീരുമാനം ദഹിച്ചിട്ടില്ല. ആ നിയോഗത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് കെ. ദാമോദരന്‍ പോയത്. ആ പ്രസംഗം നടത്തി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് ദാമോദരന്‍ പറയുന്നത്. തന്നെ ഈ അവസ്ഥയിലെത്തിച്ച പാര്‍ട്ടി നേതാക്കളോട് ശകാര വര്‍ഷം ചൊരിയുന്നതിനു പകരം തന്റെ ഭാര്യയോട് ശകാര വര്‍ഷം ചൊരിയുകയാണ് ചെയ്തത്. പിന്നീട് പാര്‍ട്ടി നിര്‍ബന്ധിച്ചിട്ടു പോലും ദാമോദരന്‍ ആദ്യ സര്‍ക്കാറിന്റെ ഈ കിരാത നടപടിയെ ന്യായീകരിക്കാന്‍ പോയില്ല. ഇത് ആദ്യമന്ത്രിസഭയിലെ സംഭവ വികാസം.
ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മേല്‍ പൊലീസ് നടത്തിയ പരാക്രമം സര്‍ക്കാറിന്റെ പൊലീസ് നയം മനസ്സിലാക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തതാണെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും എം.എ ബേബി പറയുന്നു. എന്തു തോന്നിവാസമാണ് ചെയ്യുന്നതെന്നാണ് ഡി.ജി.പിയെ വിളിച്ച് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. കേരളം മുഴുവനും പൊലീസ് ചെയ്തത് കണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നു പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന്. മറ്റ് ആറുപേരാണ് കുഴപ്പമുണ്ടാക്കിയതെന്ന്. ഇനിയും ഈ ക്രൂരത തുടരണോ?

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.