Video Stories
ഇരുട്ടടിക്കൊരുങ്ങുന്ന വൈദ്യുതി ബോര്‍ഡ്
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാരും. ഒറ്റയടിക്ക് യൂണിറ്റൊന്നിന് മുപ്പതു പൈസ കൂട്ടാനാണത്രെ തീരുമാനം. വരള്‍ച്ചയും അതേതുടര്‍ന്നുള്ള വൈദ്യുതി ഉത്പാദനക്കുറവും ബോര്‍ഡിന്റെ കടബാധ്യതകളും കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള കമ്മിയും മുന്തിയ വിലകൊടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതും മറ്റുമാണ് നിരക്കുയര്‍ത്താനുള്ള കാരണമായി ബോര്‍ഡിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നത്. ബോര്‍ഡിന്റെ 2011-13 വര്‍ഷത്തെ ബാധ്യതയാണ് നിരക്കു വര്‍ധനക്ക് കാരണമായി പറയുന്ന മറ്റൊന്ന്. ബാധ്യത അതതു വര്‍ഷം ഈടാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരാണിത്. ജനങ്ങളുടെ പ്രത്യേകിച്ചും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അപ്രീതി ഭയന്നാണ് പൊടുന്നനെ ഒരു വര്‍ധനവ് പ്രഖ്യാപിക്കാത്തതെന്നാണ് മനസ്സിലാകുന്നത്. ഏപ്രില്‍ 17നു ശേഷം ഏതു സമയവും ജനത്തിന് ഇരുട്ടടി പ്രതീക്ഷിക്കാമെന്നതാണ് ഇപ്പോഴത്തെ നില.
കേരളത്തില്‍ നിലവില്‍ ശരാശരി ഇരുപതു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നതെങ്കില്‍ 72.7 ദശലക്ഷം യൂണിറ്റാണ് ദിനവും ആവശ്യമുള്ളത്. അമ്പതു ദശലക്ഷം യൂണിറ്റെങ്കിലും പുറത്തുനിന്ന് വാങ്ങുകയാണ്. കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്നതിനാല്‍ ശരാശരി 35 ദശലക്ഷം യൂണിറ്റില്‍ നിന്നാണ് ഈ വേനലില്‍ ഉപഭോഗം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇടക്ക് അല്പം വേനല്‍ മഴ കിട്ടിയ ദിനങ്ങളില്‍ മാത്രമാണ് 65 ദശലക്ഷം യൂണിറ്റിലേക്ക് ഉപഭോഗം കുറഞ്ഞത്. വരും നാളുകളില്‍ ഉപഭോഗം അതിന്റെ പാരമ്യത്തിലേക്കെത്തുന്ന വിധത്തിലാണ് ശീതീകരണികളുടെയും മറ്റും ഉപയോഗത്തിലുണ്ടായിരിക്കുന്ന വര്‍ധനവ്. കടുത്ത വരള്‍ച്ചാകാലത്തു തന്നെയാണ് കേന്ദ്രപൂളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി എത്താതിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള വിതരണത്തകരാറാണ് കാരണം. അത് പരിഹരിക്കാതെയാണ് നിരക്കു വര്‍ധനക്ക് കോപ്പു കൂട്ടുന്നത്. കായംകുളം താപ വൈദ്യുതി നിലയം, കൂടംകുളം ആണവ നിലയം, ബ്രഹ്മപുരം ഡീസല്‍ വൈദ്യുതി നിലയം എന്നിവിടങ്ങളില്‍ നിന്ന് ശേഷിച്ച വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഈ വൈദ്യുതിക്ക് ഏഴു രൂപ യൂണിറ്റിന് നല്‍കണമെന്നതാണ് അവസ്ഥ. ഇതാണ് നിരക്കു വര്‍ധനക്ക് ഒരു കാരണമായി പറയുന്നത്. എന്നാല്‍ സത്യാവസഥ ഇതൊന്നുമല്ലെന്നതാണ് വാസ്തവം. കെ.എസ്.ഇ.ബിക്ക് കഴിഞ്ഞ വര്‍ഷം 651 കോടി രൂപ ലാഭമുണ്ടാകുമെന്നാണ് കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ 1600 കോടി രൂപ ഈ വര്‍ഷം നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇതൊക്കെ ആരെ കണ്ണുകെട്ടിക്കാനാണ്. 2019 വരെ നിരക്ക് വര്‍ധിപ്പിക്കരുതെന്നും അതുവരേക്കുള്ള തുക കേന്ദ്ര ഊര്‍ജ മന്ത്രാലയം അനുവദിക്കാമെന്നും വാഗ്ദാനം ചെയ്തിട്ടുള്ളതാണെങ്കിലും അതും പാഴ്വാക്കായി. എന്നാലിനി ബാധ്യതകളെല്ലാം എളുപ്പത്തില്‍ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കാമെന്നാണ് ബോര്‍ഡും വൈദ്യുതി വകുപ്പും ആലോചിക്കുന്നത്.
കമ്മീഷന്റെ കണക്കനുസരിച്ച് ഇത്രയും കോടിയുടെ ലാഭമുണ്ടാകുമെന്നിരിക്കെ ഉപഭോക്താക്കളെ പീഡിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ബോര്‍ഡും സര്‍ക്കാരും തരുന്നില്ല. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സ്വയം തയ്യാറാക്കിയ കണക്കനുസരിച്ച് ബോര്‍ഡിന് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ തന്നെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ജനുവരിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതനുസരിച്ച് രണ്ടു വര്‍ഷത്തിന് നിരക്കു വര്‍ധന ആവശ്യമായി വരുന്നില്ലെന്ന് കമ്മീഷന് രേഖകള്‍ സഹിതം വ്യക്തമാക്കുമ്പോള്‍ എന്തിനാണ് ഇത്ര ധൃതി. ചെലവു കുറഞ്ഞ വൈദ്യുതി ഉത്പാദനത്തിന് സോളാര്‍ പോലുള്ള പദ്ധതികളുള്ളപ്പോഴാണ് ഇടതു പക്ഷ സര്‍ക്കാര്‍ അതിരപ്പിള്ളി പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് പിറകെ ഓടുന്നത്. വൈദ്യുതിമന്ത്രിയും സി.പി.എമ്മും അതിരപ്പിള്ളി പദ്ധതി ഏതു വിധേനയും സമന്വയത്തിലൂടെ നടപ്പാക്കുമെന്നാണ് പറയുന്നത്. എന്നാല്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും വന്‍ തോതില്‍ നാശം വരുത്തുന്ന പദ്ധതിയോടാണ് സി.പി.എമ്മിന് താല്‍പര്യമെന്നുവരുന്നത് അതിനു പിന്നിലെ കമ്മീഷന് തന്നെയെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുള്ളതാണ്. ലോകത്തു തന്നെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ വിമാനത്താവളം നമ്മുടെ നാട്ടില്‍ തന്നെയുള്ളപ്പോഴാണ് കൂടുതല്‍ പണം ചെലവഴിക്കാനുള്ള മുറവിളി. ഇതിലൂടെയും സാധാരണക്കാരന്റെ മുതുകത്ത് കൂടുതല്‍ ഭാരംകയറ്റിവെക്കാനാണ് പാവപ്പെട്ടവരുടേതെന്നവകാശപ്പെടുന്ന ഭരണകൂടം ശ്രമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ വരുത്തിയ വര്‍ധന ഈ തരത്തിലുള്ളതായിരുന്നെങ്കില്‍ എല്ലാതരം ഉപഭോക്താക്കളെയും ബാധിക്കുന്ന വര്‍ധനവാണ് അണിയറയില്‍ തയ്യാറായിരിക്കുന്നതെന്നാണ് വിവരം. നാല്പതു യൂണിറ്റ് വൈദ്യുതി ദൈ്വമാസം ഉപയോഗിക്കുന്നവരെയാണ് നിരക്കു വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം നിരക്കു വര്‍ധനവിനെക്കുറിച്ച് പറയുന്ന ബോര്‍ഡിന് ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനം നല്കുന്നതില് ഒരു താല്പര്യവുമില്ല. പ്രഫഷണലിസം തീര്‍ത്തും നഷ്ടപ്പെട്ട സ്ഥിതിയാണ് ബോര്‍ഡിലാകെ ഇന്നും നിലനില്‍ക്കുന്നത്.
ഇതിനകംതന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ മുതുകിലേക്ക് കൂടുതല്‍ ഭാരം ഇറക്കിവെച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനെതിരെ അതിശക്തമായ പ്രതിഷേധവും പ്രക്ഷോഭവുമാകും ഉയര്‍ന്നുവരിക. അരിക്കും മറ്റും ഇപ്പോള്‍ തന്നെ കുതിച്ചുയര്‍ന്നിരിക്കുന്ന വിലയെക്കുറിച്ച് യാതൊന്നും മിണ്ടാതിരിക്കുന്ന സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് വൈദ്യുതിയുടെ കാര്യത്തിലും ശ്രമിക്കുന്നതെന്നുവേണം കരുതാന്‍. വൈദ്യുതി നിരക്കിലെ വര്‍ധനവ് സ്വാഭാവികമായും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമാത്രമല്ല, വാണിജ്യ ഉപഭോക്താക്കളിലും ഭവിക്കുമെന്നതിനാല്‍ വിലക്കയറ്റം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അധികാരത്തിലേറി അഞ്ചു വര്‍ഷം വരെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നു ആണയിട്ട സര്‍ക്കാരിലെ ആസ്ഥാന വിദ്വാന്മാര്ക്ക് ഇപ്പോള്‍ ജനങ്ങളുടെ ജീവനുപോലും സംരക്ഷണം കൊടുക്കാന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, നീതിക്കുവേണ്ടി പോരാടുന്നവരെ നടുറോഡിലൂടെ വലിച്ചിഴക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പിന്നെ ഇവര്‍ക്കെവിടെ നിന്നാണ് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ നേരം. ഊര്‍ജോത്പാദനത്തിന് നവീന മാര്‍ഗങ്ങള്‍ അവലംബിക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയുന്നതാകണം വൈദ്യുതി രംഗത്തെ സര്‍ക്കാര്‍ നയം. ഇതല്ലാതെ നിരക്കുകൂട്ടുക എന്ന ഏകകാര്യ പരിപാടിയായി മാത്രം വൈദ്യുതി മേഖലയെ കണ്ടുകൂടാ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ