Video Stories
ബദ്ര് പുതിയ കാലത്തിന്റെ വായനയില്‍
സി.ടി അബ്ദുറഹീം
മനുഷ്യമനസ്സുകളെ ഏറെ ത്രസിപ്പിക്കാന്‍ കഴിവുള്ള ജീവിതാനുഭവങ്ങളായി ചരിത്രം സൂക്ഷിച്ചുപോരുന്ന സംഭവ പരമ്പരകളാണ് യുദ്ധകഥകള്‍. യുദ്ധങ്ങളോട് ക്രൂരമായ ഒരു കമ്പംതന്നെ ആളുകള്‍ പുലര്‍ത്തി വന്നിട്ടുണ്ട്. കാലം പ്രാകൃത മനുഷ്യനില്‍ തുടങ്ങി ആഗോളപൗരനിലെത്തി നില്‍ക്കുമ്പോഴും ഹീറോ എന്ന വാക്കില്‍ ത്രസിച്ചു നില്ക്കുന്ന വൈകാരികത അര്‍ത്ഥപൂര്‍ണ്ണതയിലെത്തുന്നത് യുദ്ധനായകനില്‍ തന്നെയാണ്. കൊല്ലുന്നതില്‍ കാണിക്കുന്ന വൈഭവം ദേശസ്നേഹമായും രക്തസാക്ഷ്യലക്ഷണമായും ദൈവത്തിനുള്ള ബലിയര്‍പ്പണമായും പാടിപ്പുകഴ്ത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഗ്രീസില്‍ ജനപിന്തുണ നേടാന്‍ സ്ഥാനാര്‍ത്ഥികള്‍ യുദ്ധങ്ങളിലേറ്റ മാരകമായ മുറിവിന്റെ പാടുകള്‍ തുറന്നുകാട്ടി വീരസ്യം പറഞ്ഞിരുന്നുവത്രെ. ഇലിയഡും ഒഡീസിയും മഹാഭാരതവും രാമായണവും അശ്വമേധയാഗകഥകളും പിന്നിട്ടുവന്ന പുതിയ മനുഷ്യന് ചെയ്യുന്നതും അതുതന്നെ. വിശ്വസാഹിത്യത്തിലെ മുഖ്യമായ ഈടുവെയ്പുകള്‍ രണവീരന്മാരെക്കുറിച്ചുള്ള അപദാനങ്ങളാണ്. ഇങ്ങനെ പടയോട്ടത്തിലും അതിന്റെ വര്‍ണ്ണനയിലും ഐതിഹാസിക മാനം കൈവരികയും മുസ്ലിം മനസ്സില്‍ ആവേശോജ്ജ്വലമായി ജീവിക്കുകയും ചെയ്യുന്ന സംഭവമാണ് ബദ്ര് യുദ്ധം.
ബദ്ര്
മുസ്ലിംകള്ക്ക് ആദരപൂര്‍വ്വം മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സംഭവമാണ് ബദ്ര്‍യുദ്ധം. ഇസ്ലാമിക ചരിത്രത്തില്‍ ഇത്രയേറെ പാടിപ്പുകഴ്ത്തപ്പെട്ട മറ്റൊരു സംഭവം കാണുക പ്രയാസമാണ്. നിരായുധരെന്ന് പറയാവുന്ന മട്ടില്‍ പടക്കോപ്പുകള്‍ കുറവായിരുന്ന ഏതാനും അനുയായികള്‍ ഒരു വലിയ സൈന്യത്തെ തുരത്തിയ രോമാഞ്ചജനകമായ കഥയാണത്. ശത്രുക്കള്‍ അക്കാലത്തെ ആയുധങ്ങളത്രയും ഉപയോഗിച്ചിരുന്നു. മൂന്നിരട്ടി സൈനികബലം അവര്‍ക്കുണ്ടായിരുന്നു. ഒരു കടുത്ത യുദ്ധത്തെ പ്രതീക്ഷിച്ചു വന്നവരായിരുന്നില്ല മുസ്ലിംകള്, യുദ്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. നായകനിരകൊണ്ടും ധനസ്ഥിതികൊണ്ടും ആയുധബലത്താലും പേരുകേട്ട ശത്രുസസമൂഹത്തിന്റെ നേതൃതലത്തെ അവര്‍ മുച്ചൂടും തുരത്തി. പലരെയും ബന്ധനസ്ഥരാക്കി. ഇതെങ്ങനെ സാധിച്ചുവെന്ന് ലോകം ഇന്നും അത്ഭുതംകൊള്ളുന്ന ചരിത്രവിജയം!
ആരെയും പ്രചോദിപ്പിക്കാന്‍ പോന്ന പോരാട്ടത്തിന്റെ മാനത്തെക്കാള്‍ കൊണ്ടാടേണ്ടതാണ് ഈ യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും ദൗത്യവും. അപരനെക്കുറിച്ചുള്ള അവിശ്വാസവും ഭയവും സ്വന്തം മേലാളഭാരവും ഒന്നുചേര്‍ന്ന് രൂപപ്പെടുന്ന അസഹിഷ്ണുതയുടെ തത്വശാസ്ത്രമല്ല ബദ്റില്‍ മുസ്ലിംകളെ നയിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമയവും അദ്ധ്വാനവും ശ്രദ്ധയും യുദ്ധക്കോപ്പുകള്‍ നിര്‍മ്മിക്കാനായി ചെലവിടുന്ന ആധുനിക രാഷ്ട്രമേധാവിത്വത്തിന്റെ അന്ധമായ അഹമ്മതിയും അവരെ ആവേശിച്ചിരുന്നില്ല. വിശ്വാസസ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനുംവേണ്ടി അധികാരി വര്‍ഗത്തിന്റെ മുഷ്ക്കിനും ക്രൂരതക്കും തറവാടിത്തഘോഷണത്തിന്റെ അപകടങ്ങള്‍ക്കുമെതിരെ ഒരു നല്ല മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു ബദ്റിന്റെ ലക്ഷ്യം. ഇസ്ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിനു മാത്രമല്ല, അറേബ്യന്‍ മേഖലയുടെ മുഴുവന്‍ ആധുനീകരണത്തിനും ആവശ്യമായിരുന്ന ഒരു പ്രക്രിയയായിരുന്നു അത്.
ബദ്റിനുമുമ്പ് നബിയുടെ അനുചരന്മാര്ക്ക് ശത്രുക്കളില്‍നിന്ന് അഭയംതേടി രണ്ടുവട്ടം എത്യോപ്യയിലേക്ക് പോവേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ ജന്മനാട്ടില്നിന്ന് മദീനയിലേക്ക് തീര്‍ത്തും കുടിയൊഴിഞ്ഞുപോവാന്‍ എല്ലാവരും നിര്‍ബ്ബന്ധിതരാവുകയായിരുന്നു. മാസങ്ങളോളം നീണ്ട സാമൂഹ്യ ബഹിഷ്ക്കരണംകൊണ്ട് പ്രവാചകാനുയായികള്‍ മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങളടക്കം നബികുടുംബം മുഴുവന്‍ വന്‍പീഡനമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പ്രവാസസ്ഥാനങ്ങളില്‍വെച്ചുപോലും ആക്രമിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആദ്യത്തെ തിരിച്ചടിയായിരുന്നു ബദ്ര്.
ഈ യുദ്ധത്തിന് മഹാഭാരതകഥയിലെ കുരുക്ഷേത്ര യുദ്ധത്തോട് ചില സമാനതകള്‍ കാണാം. രണ്ടിലും ഏറ്റുമുട്ടുന്നത് സഹോദരന്മാര് തമ്മിലും പിതാവും പുത്രനും തമ്മിലും ബന്ധുക്കള്‍ തമ്മിലുമാണ്. ഭ്രാതൃഹത്യയും പിതൃഹത്യയും നടക്കുന്നു. ധര്‍മ്മസംസ്ഥാപനത്തിനായി നിലവിലുള്ള അധികാരി വര്‍ഗത്തിനെതിരെ നടന്ന യുദ്ധങ്ങള്‍ എന്ന ആശയസാമ്യത്തിനപ്പുറം ഒരു പ്രധാന വ്യത്യാസവും ഇവക്കിടയിലുണ്ട്. പതിനാല് വര്‍ഷത്തെ വനവാസത്തിന് വിധിക്കപ്പെട്ട പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ട രാജ്യഭരണം തിരിച്ച് നേടിക്കൊടുക്കേണ്ടതുണ്ടായിരുന്നു. രാഷ്ട്രീയമായ ആ ലക്ഷ്യമാണ് കാര്യങ്ങള്‍ കുരുക്ഷേത്ര യുദ്ധഭൂമിയിലെത്തുന്നതിന് പ്രധാന കാരണമായത്. എന്നാല്‍ ബദ്റിന് അത്തരമൊരു ലക്ഷ്യമുണ്ടായിരുന്നില്ല.
കാലഹരണപ്പെട്ടതും ജനവിരുദ്ധവുമായ ജീവിതരീതിക്കെതിരില്‍ പുരോഗമനപരവും മാനുഷികവുമായ പുതിയൊരു വ്യവസ്ഥിതി ഉള്‍ക്കൊണ്ട് സമൂഹത്തെ രൂപപ്പെടുത്താന്‍ മുഹമ്മദ് നബി നടത്തിയ ശ്രമങ്ങളോടുള്ള എതിര്‍പ്പാണ് ക്രൂരമായ അക്രമങ്ങള്‍ക്ക് അധികാരിവര്‍ഗമായ ഖുറൈശികളെ പ്രേരിപ്പിച്ചത്. പെണ്‍ശിശുഹത്യയടക്കം സ്ത്രീയെ ഭോഗവസ്തു മാത്രമായി കണ്ടിരുന്ന ആ സമൂഹത്തിലെ മേലാളര്‍ അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായി അടിമത്തത്തെക്കാണുകയും അടിമകളോട് അതിക്രൂരമായി പെരുമാറുകയും ചെയ്തുവന്നു. ധനവും കുലമഹിമയുമുള്ളവന്റെ ഇച്ഛകള്‍ക്കനുസരിച്ച് ചലിക്കുന്നതിനു പകരം എല്ലാ മനുഷ്യരുടെയും ജീവിതസ്വാതന്ത്ര്യത്തിനും മൗലികാവകാശസ്ഥാപനത്തിനുമായി അധികാരഘടനയെ വെല്ലുവിളിക്കുന്നതിന്റെ ഭാഗമായാണ് ബദ്ര് യുദ്ധം നടന്നത്. ബദ്റില്‍നിന്ന് മടങ്ങവെ, ‘നാം എനി പോവുന്നത് ഏറ്റവും വലിയ സമരമുഖത്തേക്കാണ്’ എന്ന നബിയുടെ പ്രസ്താവന കേട്ട് അനുചരന്മാര്, ബദ്റിനേക്കാള്‍ വലിയ യുദ്ധമോ എന്ന് അത്ഭുതപ്പെടുകയുണ്ടായി.’ അതെ, സ്വന്തം ദേഹേച്ഛകളോടുള്ള യുദ്ധം’ എന്നായിരുന്നു വിശദീകരണം. അനിവാര്യതകള്‍ക്കപ്പുറം യുദ്ധത്തിന് കാല്‍പ്പനികമായ ചായക്കൂട്ട് നല്കുന്ന മനോഭാവത്തിനുള്ള താക്കീത്കൂടിയാണ് ഈ പ്രഖ്യാപനം.
ബദ്റിന്റെ പ്രസക്തി
മൗലികാവകാശങ്ങള്‍ക്കുവേണ്ടി മര്‍ദ്ദകര്‍ക്കെതിരെ വൈകാരികമായും രാഷ്ട്രീയമായും സംഘടിക്കുന്ന ഏത് പ്രസ്ഥാനത്തിനും ബദ്റില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കാനുണ്ട്. വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹ്യചൂഷണങ്ങള്‍ക്കുമെതിരില്‍ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും നടന്ന നിരവധി സമരങ്ങളുടെ മുന്‍ഗാമിയായി ബദ്ര് വിലയിരുത്തപ്പെടേണ്ടതാണ്. ബദ്റിലെ രക്തസാക്ഷികളോട് വൈകാരികമായി മുസ്ലിംകള് പുലര്‍ത്തുന്ന അടുപ്പം സാമ്രാജ്യാധിനിവേശങ്ങള്‍ക്കെതിരിലുള്ള പോരാട്ടങ്ങളില്‍ അബോധമായാണെങ്കിലും ശക്തമായ ഒരു ഘടകമായി പ്രവര്‍ത്തിച്ച ഉദാഹരണങ്ങള്‍ നമുക്കുണ്ട്. മുന്‍കാല മാപ്പിള സമരങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരുടെയും മറ്റും പടപ്പാട്ടുകള്‍ക്ക് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ മുസ്ലിം കര്‍ഷക ജനതയെ പ്രചോദിപ്പിക്കുക എന്ന ദൗത്യംതന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഈ വശം അപകടകരമായ വ്യതിയാനത്തിന് വഴി മാറാനുള്ള ഒരു സാധ്യതയെക്കുറിച്ച്കൂടി നാം ബോധവാന്മാരായിരിക്കണം.
നബിയും സഹചരരും നേരിട്ട വെല്ലുവിളികള്‍ക്ക് സമാനമായ പരീക്ഷണങ്ങളെ ലോകമുസ്ലിംകള്‍ ഇന്ന് അഭിമുഖീകരിക്കുകയാണെന്നും രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമായെന്നുമുള്ള പ്രചാരണത്തെ ഇങ്ങനെ വേണം കാണാന്‍. പലസ്തീനും ഇറാഖും ഗുജറാത്തും മറ്റും ചൂണ്ടിക്കാണിച്ച് വളരെ വ്യത്യസ്ത സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥകളിലും അക്രമാസക്തമായി ആലോചിക്കുന്നതും സാമ്രാജ്യത്വത്തിന്റെ പ്രശ്നങ്ങളെ മതപരമായ വെല്ലുവിളികളായിഏറ്റെടുക്കുന്നതും ആപല്‍ക്കരമാണ്. ഇങ്ങനെ ചിന്തിക്കുന്നവര്‍ ആയിരത്തി നാനൂറ് വര്‍ഷത്തെ ചരിത്രത്തെയോ, ഭരണരംഗത്തും സാമ്പത്തിക സാമൂഹികരംഗങ്ങളിലും ആഗോളാടിസ്ഥാനത്തില്‍ മുസ്ലിംകള്ക്കുള്ള സ്ഥാനത്തെയോ സംബന്ധിച്ചു യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുന്നേയില്ല. മുസ്ലിംകളില് തന്നെ ചൂഷകരും ചൂഷിതരുമായ നിരവധി സമൂഹങ്ങളുണ്ടെന്ന കാര്യവും അവര്‍ മറക്കുന്നു.
ബദ്റിന്റെ പോരാട്ടവീര്യത്തെ അതുള്‍ക്കൊള്ളുന്ന മാനവികതയെയും ആശയപ്രതിബദ്ധതയെയും വിളക്കിച്ചേര്‍ത്തുകൊണ്ട് മാത്രമേ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് കാണാന്‍ കഴിയൂ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ