Video Stories
ആവേശത്തോടെ കോച്ച്
കൊച്ചി: ആരാധകരില്‍ ആവേശമുണര്‍ത്തുന്ന മത്സരങ്ങളാണ് പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ പരിശീലകന് റെനി മ്യൂളെന്‍സ്റ്റീന്‍. കളി കഴിഞ്ഞാലും മത്സരത്തിന്റെ ആവേശവും ഓര്‍മകളും ആരാധകരില്‍ ബാക്കിയുണ്ടാവണം-ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായി കൊച്ചിയിലെത്തിയ ഡച്ചുകാരനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹ പരിശീലകനുമായ മ്യൂളെന്‍സ്റ്റീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താര തെരഞ്ഞെടുപ്പ് ആസൂത്രണത്തോടെ
ഐ.എസ്.എല്‍ ആദ്യ സീസണ് മുതല്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. ഗ്രൗണ്ടില്‍ ടീമിന് ശക്തമായ പിന്തുണ നല്കുന്ന മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. കൃത്യമായ ആസുത്രണം നടത്തിയാണ് മുംബൈയില്‍ പ്ലയര്‍ ഡ്രാഫ്റ്റിനെത്തിയത്. പ്ലയര്‍ ഡ്രാഫ്റ്റില്‍ നിന്ന് 90 ശതമാനം ഉദ്ദേശിച്ച താരങ്ങളെ തന്നെ ലഭിച്ചു. ടീമില്‍ വടക്കു കിഴക്കന്‍ താരങ്ങളുടെ ധാരാളിത്തത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രാദേശികതയല്ല പരിഗണിച്ചതെന്നും താരങ്ങളുടെ പൊസിഷനും കഴിവും മാത്രമായിരുന്നു മാനദണ്ഡമെന്നും മ്യൂളെന്‍സ്റ്റീന്‍ മറുപടി നല്കി. ആദ്യ ടീമില്‍ കളിക്കാന്‍ പറ്റുന്ന താരങ്ങളാണ് നിലവില്‍ ടീമിലുള്ളത്.
ഹ്യൂം
കഠിനാധ്വാനിയായ
കളിക്കാരന്
കഠിനാധ്വാനിയായ കളിക്കാരനാണ് ഇയാന്‍ ഹ്യൂം. കഠിനാധ്വാനം ജനിതകമായി ചേര്‍ന്ന കളിക്കാരന്. കളത്തില്‍ കഠിനാധ്വാനം ചെയ്യുന്ന, ഊര്‍ജ്ജസ്വലരായ താരങ്ങളെയാണ് ടീമിന് ആവശ്യം. ജയിക്കാന്‍ വേണ്ട ഫോര്‍മേഷനിലായിരിക്കും ടീം കളിക്കുക. ഏതു ഫോര്‍മേഷനിലാണ് കളിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കളിക്കാരുടെ താല്പര്യം കൂടി പരിഗണിച്ചായിരിക്കും ഫോര്മേഷന് രൂപീകരിക്കുക. ബ്ലാസ്റ്റേഴ്സില്‍ മുന്‍ സീസണുകളില്‍ കളിച്ച താരങ്ങള്‍ പുതിയ ടീമിലെത്തുമോ എന്ന ചോദ്യത്തിന് ഭൂത കാലത്തില്‍ തൂങ്ങി നില്‍ക്കില്ലെന്നും ഭാവിയിലേക്കാണ് നോട്ടമെന്നുമായിരുന്നു കോച്ചിന്റെ മറുപടി. അലക്സ് ഫെര്ഗൂസനില് നിന്ന് പഠിച്ച പാഠമാണിത്. നവംബറിന് മുമ്പായി മികച്ചൊരു വിദേശ ഗോള്‍കീപ്പര്‍ ടീമിലെത്തുമെന്ന സൂചനയും അദ്ദേഹം നല്കി.
വെല്ലുവിളി
നിറഞ്ഞ നിയോഗം
ലോക ഫുട്ബോള്‍ രംഗത്ത് ഇന്ത്യ മുന്നേറ്റമുണ്ടാക്കുമെന്നാണ് പുതിയ തലമുറയുടെ ആവേശം സൂചിപ്പിക്കുന്നത്. ഐ.എസ്.എല്‍ ആഗോള ശ്രദ്ധ നേടികഴിഞ്ഞു. വിദേശ കളിക്കാരും കളിരീതികളുമായി ചേര്‍ന്ന് ഇന്ത്യന്‍ ഫുട്ബോള്‍ കുതിപ്പിന്റെ പാതയിലാണ്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദഗ്ധരായ താരങ്ങള്‍ ഉണ്ടാവും. പുതിയ നിയോഗം വലിയ അവസരമാണ്. അതേസമയം വെല്ലുവിളി നിറഞ്ഞതുമാണ്. ബ്ലാസ്റ്റേഴ്സിന് തന്നിലുണ്ടായ വിശ്വാസമാണ് മറ്റു ഓഫറുകള്‍ നിരസിച്ച് തന്നെ ഇന്ത്യയിലെത്തിച്ചതെന്നും ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന കോച്ച് കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്സ് ജില്ലകള്‍ തോറും കേന്ദ്രീകരിച്ച് നടത്തുന്ന ആദ്യ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ മ്യൂളെന്‍സ്റ്റീന്‍ നിര്‍വഹിച്ചു.
വിജയം മാത്രം
ലക്ഷ്യം
മ്യൂളെന്സ്റ്റീനിനെ പോലൊരു മികച്ച പരിശീലകന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടെക്നിക്കല്‍ ഡയറക്ടറും സഹ പരിശീലകനുമായ തോങ്ബോയ് സിങ്തോ. ടീമിന്റെ വിജയത്തിനായി തനിക്കാവുന്നതെല്ലാം ചെയ്യും.പുതിയ സീസണിലേക്ക് താരങ്ങളെ ഒത്തിണക്കത്തോടെ വാര്‍ത്തെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മികച്ച സീസണ് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ