Connect with us

Video Stories

റേഷന്‍ കാര്‍ഡുടമകളെ പരീക്ഷിക്കുന്ന സര്‍ക്കാര്‍

Published

on

പൊതുവിപണിയിലെ കൊള്ള ലാഭത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ദരിദ്ര ജനതയെയും സാധാരണക്കാരെയും രക്ഷിക്കുകയെന്ന ദൗത്യവുമായി നടപ്പാക്കിവരുന്ന പൊതുവിതരണ സമ്പ്രദായം ഭീഷണി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായ പ്രതിസന്ധി നിലവിലിരിക്കേയാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നിമിത്തം പൊതുവിതരണ സമ്പ്രദായം ആകെ താളംതെറ്റിയത്. അതിന്റെ ആശങ്കാജനകമായ പ്രതിഫലനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ദൃശ്യമാകുന്നത്. മൂന്നു വര്‍ഷം മുമ്പ് കാലാവധി തീര്‍ന്ന സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള ഫോറത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ ന്യൂനതകളുടെയും പരാതികളുടെയും പ്രളയമാണ്.

 

ഇനി മുതല്‍ ബി.പി.എല്‍, എ.പി.എല്‍ എന്ന പേര് മാറ്റി മുന്‍ഗണനാപട്ടികയും അല്ലാത്തതും എന്നാക്കുകയാണ്. നിലവില്‍ രണ്ടു കോടിയോളം പേര്‍ക്കാണ് കേരളത്തില്‍ സൗജന്യനിരക്കില്‍ ഭക്ഷ്യ ധാന്യം നല്‍കിവന്നിരുന്നതെങ്കില്‍ കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച് അതില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ ഇനി ആ ആനുകൂല്യം ലഭിക്കൂവെന്നാണ് സൂചന. കരടുപട്ടിക പ്രസിദ്ധീകരിച്ച ഒക്ടോബര്‍ 20 മുതല്‍ തന്നെ കാര്‍ഡുകളെക്കുറിച്ച് പരാതി പ്രവാഹമാണ്്. പരാതി പരിഹരിക്കാനും തെറ്റുതിരുത്തുന്നതിനുമായി ഒരു ലക്ഷത്തിലധികം അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. തെറ്റുതിരുത്താന്‍ സിവില്‍ സപ്ലൈസ് ഓഫീസില്‍ ചെല്ലണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമാണ് ആദ്യ ദിവസം നിരവധി പേര്‍ക്ക് കുരുക്കായത്. മലപ്പുറത്തും തിരുവനന്തപുരത്തുമടക്കം നിരവധി ഓഫീസുകളില്‍ രണ്ടുദിവസമായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചില കുടുംബിനികള്‍ കുഴഞ്ഞുവീഴുകയും ചെയ്തു.

 

പൊലീസെത്തിയാണ് രംഗം നിയന്ത്രിച്ചത്. തെറ്റുതിരുത്താനുള്ള അപേക്ഷ നവംബര്‍ അഞ്ചുവരെ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കയാണിപ്പോള്‍. ഫലത്തില്‍ കാര്‍ഡുടമകളുടെ ക്ഷമയും ആരോഗ്യവും പരീക്ഷിക്കുകയാണ് സര്‍ക്കാരിപ്പോള്‍ ചെയ്യുന്നത്. കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങള്‍ ശരിയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനാണ്. ഭക്ഷ്യ സുരക്ഷാനിയമം പാര്‍ലമെന്റ് പാസാക്കിയിട്ട് മൂന്നുവര്‍ഷമായി. ദീര്‍ഘ ദൃഷ്ടിയുള്ള നിര്‍ദേശങ്ങളടങ്ങിയ ഭക്ഷ്യസുരക്ഷാനിയമമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് വാദമുണ്ട്. റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കുക എന്നതാണ് അതിലൊന്ന്. കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും കൂടുതല്‍ നിത്യോപയോഗ വസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്യുമെന്ന് നിയമം അനുശാസിക്കുന്നു. ഇതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അഴിമതിയും തടയാന്‍ കഴിയും.

 

എന്നാല്‍ സര്‍ക്കാരിന്റെ വിഹിതം കുറച്ചുകൊണ്ട് പരമാവധി പേരെ സൗജന്യ നിരക്കില്‍ നിന്ന് അകറ്റാനുള്ള തീരുമാനം രാജ്യം പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന നീതിയുക്തമായ പൊതുവിതരണ രീതിക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും എതിരാണ്. പലസംസ്ഥാനങ്ങളും ഇതിനകം നിയമം നടപ്പാക്കിയെങ്കിലും കേരളം പരമാവധി സമയം നീട്ടിവാങ്ങുകയായിരുന്നു. നവംബര്‍ ഒന്നുമുതല്‍ നിയമം നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് ഉപഭോക്തൃപട്ടിക സംബന്ധിച്ച പ്രശ്‌നമുയര്‍ന്നത്. ഒരേക്കര്‍ വരെ ഭൂമി, ആയിരം ചതുരശ്രയടി വീട്, നാലു ചക്രവാഹനമുള്ളവര്‍, നാലാം ഗ്രേഡൊഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാര്‍ തുടങ്ങിയവരെയാണ് മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുള്ളത്.

 

ഇതനുസരിച്ച് കേരളത്തില്‍ 1.54 കോടി കുടുംബങ്ങളെയാണ് മുന്‍ഗണനാ പട്ടിക (നിലവിലെ ബി.പി.എല്‍)യില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതിലാണ് വ്യാപകമായ പരാതിയുയര്‍ന്നിട്ടുള്ളത്. പദ്ധതി നടപ്പാക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് പൊതുവിപണിയെ ആശ്രയിക്കേണ്ടിവരികയും അത് വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.റേഷന്‍ കടകള്‍ ഒരുകാലത്ത് കല്ലും ദുര്‍ഗന്ധവും നിറഞ്ഞ ധാന്യങ്ങള്‍ കാരണം അധികമാരും തിരിഞ്ഞുനോക്കാത്ത ഇടമായിരുന്നു. എഫ്.സി.ഐയില്‍ നിന്നുള്ള ധാന്യ ലോഡുകള്‍ പലപ്പോഴും പോയത് സ്വകാര്യ ഗോഡൗണുകളിലേക്കും. ശക്തമായ പരിശോധനകളും പൊതു വിപണിയിലെ വിലക്കയറ്റവും മൂലം ഇതിന് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെക്കുറെ മാറ്റം വന്നു. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ സമ്പന്നമാണെന്നതാണ് കൂടുതല്‍ പേരെ പി.ഡി.എസ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണുന്ന ന്യായം.

 

അതേസമയം പട്ടികജാതി-വര്‍ഗക്കാരും മറ്റുപിന്നാക്കക്കാരുമടക്കം 40 ശതമാനത്തിലധികം പേര്‍ ഇപ്പോഴും റേഷന്‍ സാധനങ്ങള്‍ കാത്തുകഴിയുന്നുണ്ടെന്നത് മറക്കാനാവില്ല. എ.പി.എല്‍ ഉപഭോക്താക്കള്‍ക്കുള്ള അരി വിഹിതം കഴിഞ്ഞ മാസം പൊടുന്നനെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഇവരെ പ്രതിസന്ധിയിലാക്കി. മുന്‍ഗണനാ പട്ടിക പ്രകാരം 14.24 ലക്ഷം ടണ്‍ ധാന്യമാണ് സംസ്ഥാനത്ത് ആവശ്യമുള്ളത്. നവംബര്‍ ഒന്നുമുതല്‍ നിലവിലെ നിരക്കില്‍ അരി നല്‍കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനകം സാധനങ്ങള്‍ അധികമായി വാങ്ങിയെങ്കില്‍ ആ ധാന്യത്തിന്റെ വില തിരിച്ചുപിടിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഫലം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണിത്.

 
കൂനിന്‍മേല്‍ കുരുവെന്നപോലെ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ കടയുടമകള്‍ തിങ്കളാഴ്ച പണിമുടക്ക് നടത്തുകയുണ്ടായി. നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല കടയടപ്പിനും തീരുമാനിച്ചിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് വന്‍ പ്രയാസം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല. ജനങ്ങളെയും വ്യാപാരികളെയും ആശ്വസിപ്പിക്കുന്ന നടപടികളാണ് ഭക്ഷ്യവകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്ന് പൊതുവെയും ഉണ്ടാവേണ്ടത്. കേന്ദ്രത്തെ കുറ്റപ്പെടുത്തി മാത്രം രക്ഷപ്പെടാമെന്ന സമീപനം ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇതിനിടെ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതേപടി പ്രസിദ്ധീകരിച്ചതും അധികൃതരുടെ വിവരക്കേടിന്റെ വിളംബരമായി. കേരളത്തിലെ ഇത്രയും വീടുകളിലെ അംഗങ്ങള്‍, വരുമാനം, ഫോണ്‍, ബാങ്ക്- വൈദ്യുതി- പാചക വാതക അക്കൗണ്ട് നമ്പരുകള്‍ തുടങ്ങിയ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളാണ് പരസ്യമാക്കിയത്.

 

ഏതൊരാള്‍ക്കും ദുരുപയോഗം ചെയ്യാവുന്ന വിധത്തിലായി ഇത്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇങ്ങനെ ചെയ്തത് കടുത്ത അപരാധമാണ്. പരാതിയെതുടര്‍ന്ന് ഇതു പിന്‍വലിച്ചിട്ടുണ്ടെങ്കിലും മൊത്തത്തില്‍ സര്‍ക്കാരിന്റെ ധാരണക്കുറവാണ് റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.