Connect with us

Video Stories

ചാണ്ടിയെ രക്ഷിക്കുന്നത് ആര്‍ക്കു വേണ്ടി

Published

on

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കാന്‍ ഇടതു മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും പുറത്തെടുക്കുന്ന നാണംകെട്ട കളികള്‍ക്കാണ് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. രാജി വെക്കുകയല്ലാതെ മന്ത്രിക്കു മുന്നില്‍ മറ്റു പോംവഴികളില്ലെന്ന നിലയിലേക്ക് എല്ലാ സാഹചര്യങ്ങളും എത്തിച്ചേര്‍ന്നിട്ടും ഇന്നലെ ചേര്‍ന്ന ഇടതു മുന്നണി യോഗത്തിന് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഇതിന് തെളിവാണ്. ചില വ്യക്തികളുടെ പണാധിപത്യത്തിന് വിലയ്ക്കു വാങ്ങാന്‍ കഴിയുന്നത് മാത്രമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനവും രാഷ്ട്രീയ ധാര്‍മ്മികതയും ചുരുങ്ങിപ്പോകുന്നതിനെ നിസ്സാരമായി കാണാനാകില്ല. നഗ്നമായ നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടിട്ടും മന്ത്രിയെ സംരക്ഷിക്കാനാണ് ഇടതു മുന്നണി ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റെയും ചുമലില്‍ വെച്ചുകെട്ടി ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നടത്തുന്ന നീക്കം കാപട്യം മാത്രമായേ കാണാനാകൂ. മുന്നണി ഭരണ സംവിധാനത്തില്‍ രാഷ്ട്രീയ ധാര്‍മ്മികത കാത്തു സൂക്ഷിക്കേണ്ടത് ഘടകകക്ഷികളുടെ കൂട്ടുത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിട്ടും തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സി.പി.എമ്മും സി.പി.ഐയും എന്‍.സി.പിയും ഉള്‍പ്പെടെ ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും തുല്യമാണ്.
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര നിയമ ലംഘനങ്ങള്‍ നടന്നുവെന്നത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്ന കേവല ആരോപണമല്ല. ജില്ലാ ഭരണാധികാരി ആധികാരികമായി അന്വേഷിച്ച് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ്. അതിനെ നിസ്സാരവല്‍ക്കരിച്ച് മന്ത്രിയെ ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തു താല്‍പര്യത്തിനു പുറത്താണെന്ന് ഇടതു മുന്നണിയും മുഖ്യമന്ത്രിയും വ്യക്തമാക്കേണ്ടതുണ്ട്. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമോപദേശങ്ങള്‍ എതിരായിട്ടും ഹൈക്കോടതിയില്‍നിന്നു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും തീരുമാനമെടുക്കാന്‍ ഇടതു മുന്നണിക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല എന്നത് ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാറും മുന്നണിയും എത്രത്തോളം കീഴ്‌പ്പെട്ടു പോകുന്നു എന്നതിന് തെളിവാണ്. നിയമ സംവിധാനത്തെ വെല്ലുവിളിച്ചും പണാധിപത്യംകൊണ്ട് കീഴ്‌പ്പെടുത്തിയും മന്ത്രിസ്ഥാനം കൈവെള്ളയില്‍ മുറികെപിടിക്കാം എന്ന പ്രതീതി ആരെങ്കിലും സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന് ഭൂഷണമല്ല. തനിക്കെതിരെ നീങ്ങാന്‍ ആര്‍ക്കും കഴിയില്ലെന്ന് മന്ത്രി തന്നെ പൊതുവേദികളില്‍ പരസ്യമായി വെല്ലുവിളി മുഴക്കുന്നതും ആരോപണങ്ങള്‍കൊണ്ട് മൂടിയിട്ടും രണ്ടു വര്‍ഷം കഴിഞ്ഞേ മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങൂവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നതും ഗൗരവതരമാണ്. ഇടതു മുന്നണിയേയും ഘടകക്ഷികളേയും ഒന്നടങ്കം വിലയ്ക്കു വാങ്ങുന്ന രീതിയിലേക്ക് ഒരു മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാറുന്നു എന്ന പ്രതീതിയാണ് ഇത്തരം നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്. അത് ശരിയല്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനും മന്ത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് തിരുത്താനുമുള്ള ഇച്ഛാശക്തി മുന്നണിയും മുഖ്യമന്ത്രിയും കാട്ടേണ്ടിയിരിക്കുന്നു.
ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ എന്തെങ്കിലും തെറ്റുള്ളതായി സര്‍ക്കാറോ മുഖ്യമന്ത്രിയോ ഇതുവരെ പറഞ്ഞിട്ടില്ല. ആ നിലക്ക് റിപ്പോര്‍ട്ടില്‍ നിയമലംഘനം നടത്തിയെന്ന് പരാമര്‍ശിക്കപ്പെട്ട മന്ത്രിയെ സംരക്ഷിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഇടതുമുന്നണിക്കും സര്‍ക്കാറിനുമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എതിര്‍ ചേരിയിലെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാണിക്കുന്ന തിടുക്കം, സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലൂടെ സ്ഥാപിക്കപ്പെട്ട ഒരാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിനും മുഖ്യമന്ത്രിയും ഇടതു മുന്നണിയും മറുപടി പറയേണ്ടിയിരിക്കുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളുടെ വാക്കുകളെ വേദവാക്യമായി കാണുമ്പോള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍, ഒരു ജില്ലാ ഭരണാധികാരിയുടെ വാക്കുകള്‍ക്ക് കടലാസ് കഷ്ണത്തിന്റെ വില പോലും നല്‍കാത്തത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന്റെ കാര്യത്തിലും എന്‍.സി.പിയുടെ തന്നെ പ്രതിനിധി എ.കെ ശശീന്ദ്രന്റെ കാര്യത്തിലും കാണിക്കാതിരുന്ന എന്ത് താല്‍പര്യമാണ് തോമസ് ചാണ്ടിയെ മന്ത്രിപദവിയില്‍ സംരക്ഷിക്കുന്നതിന്റെ പിന്നിലെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ ഉയര്‍ന്ന കൊട്ടാക്കമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും ഇടതുമുന്നണിയും സര്‍ക്കാറും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. വിവാദ ഭൂമിയുടെ പട്ടയം മൂന്നാര്‍ സബ്കലക്ടര്‍ റദ്ദാക്കിയതോടെ, എം.പിയുടേയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ കാര്യത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ ഇതുസംബന്ധിച്ച് നിയമസഭക്കകത്ത് നല്‍കിയ മറുപടിയില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലയിലേക്ക് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മാറുന്നത് അതീവ ഗൗരവതരമാണ്. നേരത്തെ സഭയില്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നെങ്കില്‍ സബ്കലക്ടര്‍ക്ക് എന്തുകൊണ്ട് പട്ടയം റദ്ദാക്കേണ്ടി വന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കേണ്ടിയിരിക്കുന്നു. ജനാധിപത്യ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നിലപാടുകളും നടപടികളും പൊതുജനത്തിന് കൂടി ബോധ്യപ്പെടുന്ന രീതിയില്‍ സുതാര്യമാവുക എന്നത് സര്‍ക്കാറിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ ഇടതു മുന്നണി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സുതാര്യ സമീപനം ഉണ്ടാകുന്നില്ല എന്നാണ് മന്ത്രി തോമസ് ചാണ്ടിയുടേയും ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടേയുമെല്ലാം കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. നാറിയവനെ ചുമന്നാല്‍ പേറിയവനും നാറുമെന്നൊരു പഴമൊഴിയുണ്ട്. ഇടതു മുന്നണിയേയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെയും കാര്യത്തില്‍ ഈ പഴമൊഴി ഇപ്പോള്‍ പൂര്‍ണാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുകയാണ്. നിയമലംഘനം നടത്തിയവരെ അധികാരസ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്താനും നടപടിയെടുക്കാനും മുഖ്യമന്ത്രിയും ഇടതു മുന്നണിയും തയ്യാറായെങ്കില്‍ മാത്രമേ ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം ഈ സര്‍ക്കാറിനുണ്ടാകൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.