Connect with us

Video Stories

സംവരണം: പുറത്താകുന്നത് ആര്‍.എസ്.എസ് അജണ്ട

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി സര്‍ക്കാര്‍അനുബന്ധ സര്‍വീസിലെ തൊഴിലുകളില്‍ സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കിയുള്ള സംവരണത്തിന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ഒരു മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ മുന്നണിയിലെ രണ്ടാംകക്ഷിയുടെ നാലു മന്ത്രിമാര്‍ ബഹിഷ്‌കരിച്ച മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ ദേവസ്വംബോര്‍ഡ് ഓഫീസുകളില്‍ മുന്നാക്ക ജാതിയില്‍പെട്ടവര്‍ക്ക് കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സാമുഹിക നേതാക്കളുടെയും നിയമ വിദഗ്ധരുടെയും കൂലങ്കഷമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ട ‘സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍’ ക്കുള്ള തൊഴില്‍ സംവരണത്തെ തകിടം മറിക്കുന്നതും രാജ്യത്തെ നിലവിലെ സാമൂഹിക സംവിധാനത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായൊരു തീരുമാനം നടപ്പാക്കാന്‍ ഭരണഘടനാസ്ഥാപനമായ ഒരു സംസ്ഥാന സര്‍ക്കാരിന് എങ്ങനെ അധികാരവും ധൈര്യവും കൈവന്നു ?
ദേവസ്വം ഓഫീസുകളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് അതത് റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എല്ലാസര്‍ക്കാര്‍ വകുപ്പുകളിലും ഇതേരീതിയില്‍ സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിലും ഒരുപരിധികൂടി കടന്നുകൊണ്ട്, രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നുംവരെ ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളഞ്ഞു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമുള്ള സംസ്ഥാനത്തെ വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനും ഇതേ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വിതണ്ഡവും വിഡ്ഢിത്തം നിറഞ്ഞതും ഭരണഘടനാലംഘനപരവുമായ ഈ തീരുമാനം ജനങ്ങളും രാഷ്ട്രീയ കക്ഷികളും തമസ്‌കരിക്കുമെന്ന് കരുതിയവര്‍ക്ക് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ വലിയ വിനയായിക്കഴിഞ്ഞിരിക്കുകയാണ്. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുമതത്തില്‍പെട്ടവര്‍ക്കു മാത്രമാണ് തൊഴില്‍ സംവരണം ചെയ്തിരിക്കുന്നത് എന്നതിനാലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിനെട്ടു ശതമാനം ഹിന്ദു വിഭാഗങ്ങള്‍ക്കായി നല്‍കുന്നതെന്നാണ ്പിണറായി സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ മറ്റു പിന്നാക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും മൂന്നു വീതവും പട്ടിക വിഭാഗങ്ങള്‍ക്ക് രണ്ടും ശതമാനം സംവരണം വര്‍ധിക്കുമെന്നും അവകാശപ്പെടുന്നുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്റെ നിയമപരമായ അധികാരം റദ്ദാക്കപ്പെടാനുള്ള സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ മുഖ്യമന്ത്രി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരിക്കുന്നത് തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നാണ്. സമൂഹത്തിലെ എണ്‍പതു ശതമാനത്തിലധികം വരുന്ന ജനത ഇതുകേട്ട് വായ് മൂടിക്കെട്ടി പിരിഞ്ഞുപോകണമെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും പറയുന്നത്.
സത്യത്തില്‍ രാജ്യത്തിന്റെ ഭരണഘടനാനിര്‍മാണസഭയുടെ തീരുമാനപ്രകാരം അതിന്റെ ചെയര്‍മാനായിരുന്ന ദലിത് നേതാവും നിയമജ്ഞനുമായ ഡോ. ബി.ആര്‍ അംബേദ്കറാണ് അതിതീക്ഷ്ണമായ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് പിച്ചവെച്ചുവരുന്നതിനായി തൊഴില്‍ സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഭരണഘടനയുടെ പൗരന്മാര്‍ക്കെല്ലാം തുല്യനീതി എന്ന പതിനാലാം വകുപ്പിന്റെ ലംഘനമല്ലേ ഇതെന്ന് അന്നുതന്നെ വിമര്‍ശനങ്ങളുണ്ടായെങ്കിലും ജാതിമേല്‍ക്കോയ്മയുടെ കരാളഹസ്തങ്ങള്‍ക്കടിയില്‍പെട്ട് പിന്തള്ളപ്പെട്ടുകിടക്കുന്നവരെ സര്‍ക്കാര്‍തന്നെ പ്രത്യേകമായി കൈപിടിച്ചുയര്‍ത്തിയില്ലെങ്കില്‍ രാഷ്ട്ര പുനര്‍നിര്‍മാണം അസാധ്യമാണെന്ന വാദമാണ് ദീര്‍ഘദൃക്കുകളായ രാഷ്ട്രനേതാക്കള്‍ അംഗീകരിച്ചതും ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് അനുഛേദം പതിമൂന്നിലൂടെ രേഖപ്പെടുത്തിവെച്ചതും. പട്ടിക ജാതിവര്‍ഗക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, സംസ്ഥാനങ്ങളിലെ മതിയായ പങ്കുലഭിക്കാത്ത സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സംവരണം നല്‍കാമെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിലെവിടെയും മുന്നാക്കസമുദായമെന്ന് പറയുന്നേയില്ലെന്നത് സുപ്രധാനമാണ്.
സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസവായു ശ്വസിച്ചുതുടങ്ങി എഴുപതാണ്ടുപിന്നിടുമ്പോഴും മേല്‍പറഞ്ഞ സ്ഥിതി സമത്വം കൈവരിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കേരളത്തിലെയടക്കം എഴുപതു ശതമാനത്തോളം ദരിദ്രരും പട്ടികജാതിവര്‍ഗത്തില്‍പെട്ടവരും പിന്നാക്കവിഭാഗങ്ങളുമാണെന്ന കണക്കുകള്‍. എന്നാല്‍ ഇതിനെയെല്ലാം തിരസ്‌കരിച്ച് ഒളിഞ്ഞും തെളിഞ്ഞും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍ തീവ്രവര്‍ഗീയ കക്ഷിയായ ബി.ജെ.പി മുതല്‍ സി.പി. എം വരെയുണ്ട്. ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സമാനരീതിയില്‍ സാമ്പത്തിക സംവരണത്തിന് മുതിര്‍ന്നപ്പോള്‍ ഉന്നതനീതിപീഠം തന്നെ അതിലിടപെട്ട് നടത്തിയ വിധി പ്രസ്താവം ശ്രദ്ധേയവും വിധിനിര്‍ണായകവുമാണ്. അനുചിതവും ഭരണഘടനാവിരുദ്ധവും എന്ന വാക്കുകളുപയോഗിച്ചാണ് ബി.ജെ. പിയുടെ നയത്തെ സുപ്രീംകോടതി റദ്ദാക്കിയത്. 1990ല്‍ വി.പി സിങ് സര്‍ക്കാര്‍ മറ്റു പിന്നാക്കജാതിക്കാര്‍ക്ക് സംവരണം അനുവദിച്ചതിനെതിരെ രാജ്യം മുഴുവന്‍ വര്‍ഗീയാഗ്നി ഇളക്കിവിട്ട, അയിത്തം ഇന്നും അലങ്കാരമായി കൊണ്ടുനടക്കുന്ന ആര്‍.എസ്. എസ്സിന്റെ വഴിയേ ആണ് സി.പി.എം ഇപ്പോള്‍ സഞ്ചരിക്കുന്നത്. കാലങ്ങളായി സാമ്പത്തിക സംവരണത്തെക്കുറിച്ച് വാതോരാതെ വാദിച്ചുവരുന്ന തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ ഉന്നതശ്രേണിയിയില്‍ ഏതാണ്ടെല്ലാവരുംതന്നെ മുന്നാക്ക ജാതികളില്‍പെട്ടവരും താഴേക്കിടയിലുള്ളവരുടെ ആനുകൂല്യങ്ങളില്‍ അസ്‌ക്യത ഉള്ളവരുമാണ്. ഭൂപരിഷ്‌കരണം മുതലുള്ള ഇടതുനടപടികളില്‍ പ്രതിഫലിച്ചതും ഇതായിരുന്നു. ഫലമോ, പട്ടികജാതിക്കാരും ഈഴവാദി പിന്നാക്കക്കാരുമൊക്കെ ഇന്നും സി.പി. എമ്മിന്റെ എന്തും വിഴുങ്ങുന്ന വോട്ടുബാങ്ക്. നാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്യൂണിസം വിളകൊയ്തതെന്നത് സൗകര്യപൂര്‍വം മറന്നുപോകുകയാണ്. മുസ്്‌ലിംകളാദി പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍സര്‍വീസില്‍ തൊഴില്‍സംവരണം എന്നത് ഇന്നും അര്‍ഹമായ വിധത്തില്‍ പ്രാപ്യമാക്കപ്പെട്ടിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇടതുസര്‍ക്കാര്‍ നടപടിക്ക് ഒരു സംഘടന പ്രശംസാവാകങ്ങളുമായി രംഗത്തുവന്നത് വലിയ സൂചനയാണ്. കേരളത്തിലെ ഇരുമുന്നണികളിലുമായി വീതിച്ചുപോകുന്നൊരു വിഭാഗത്തിന്റെ വോട്ടിനെ സ്ഥിരമായി തങ്ങളുടെ കുറ്റിയില്‍ കെട്ടിയിടാമെന്ന മിഥ്യാബോധമായിരിക്കാം മാര്‍ക്‌സിസ്റ്റ് നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചിരിക്കുക. അതിനവര്‍ മുന്നോട്ടുവെക്കുന്നത് സാമ്പത്തികമായ പിന്നാക്കാവസ്ഥയെ ആണെന്നത് ഒരു മത ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വിരോധാഭാസനടപടിയായേ കാണാനാകൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.