Connect with us

Video Stories

മൂല്യവര്‍ധിത നികുതി: സഊദിയില്‍ നാല് ദിവസത്തിനിടെ 14,000 പരാതികള്‍

Published

on

 

റിയാദ്: മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നാല് ദിവസത്തിനിടെ ഉപയോക്താക്കളില്‍ നിന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സിന് ലഭിച്ചത് 14,000 ലേറെ പരാതികള്‍. അതോറിറ്റി കോള്‍ സെന്ററും വെബ്‌സൈറ്റും വാറ്റ് ആപ്ലിക്കേഷനും വഴിയാണ് ഇത്രയും പരാതികള്‍ ലഭിച്ചത്. ഇതില്‍ 90 ശതമാനത്തിലേറെ പരാതികള്‍ക്കും പരിഹാരം കണ്ടതായി ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് അറിയിച്ചു.
മൂല്യവര്‍ധിത നികുതി നിലവില്‍വന്ന ജനുവരി ഒന്ന് മുതല്‍ ജനുവരി നാല് വരെയുള്ള ദിവസങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി നടത്തിയ പരിശോധനകളില്‍ 250 ലേറെ സ്ഥാപനങ്ങള്‍ വാറ്റ് നിയമം പാലിക്കാത്തതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികളെടുത്തു. വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ വാറ്റ് നിയമം ബാധകമായ വിഭാഗത്തില്‍ പെട്ട സ്ഥാപനമായിട്ടും നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍, നിയമ വിരുദ്ധ നികുതി ബില്‍ ഇഷ്യു ചെയ്യല്‍, അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വാറ്റ് ഈടാക്കല്‍, മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഉല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ഈടാക്കല്‍ പോലുള്ള നിയമ ലംഘനങ്ങളാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. മൂല്യവര്‍ധിത നികുതി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നാല് ദിവസത്തിനിടെ 1,322 വ്യാപാര സ്ഥാപനങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് ഫീല്‍ഡ് സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയതായും അതോറിറ്റി അറിയിച്ചു.
അതിനിടെ, സ്വര്‍ണാഭരണങ്ങള്‍ക്കും റൊട്ടിക്കും വാറ്റ് ബാധകമാക്കരുതെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തി. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിക്ക് മാത്രം അഞ്ച് ശതമാനം വാറ്റ് ബാധകമാക്കണമെന്നും സ്വര്‍ണത്തിന്റെ വിലക്കും വ്യാപാരികളുടെ ലാഭത്തിനും നികുതി ബാധകമാക്കരുതെന്നുമാണ് ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെടുന്നത്. ഈ ലക്ഷ്യത്തോടെ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സുമായി ബന്ധപ്പെട്ടുവരികയാണെന്ന് സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് കീഴിലെ നാഷണല്‍ പ്രീഷ്യസ് മെറ്റല്‍സ് കമ്മിറ്റി അറിയിച്ചു. ഭൂരിഭാഗം രാജ്യങ്ങളിലും ആഭരണങ്ങളുടെ പണിക്കൂലിക്ക് മാത്രമാണ് വാറ്റ് ഈടാക്കുന്നതെന്നും സ്വര്‍ണത്തിന്റെ വിലയും വ്യാപാരികളുടെ ലാഭവും പണിക്കൂലിയും ഉള്‍പ്പെടുത്തിയുള്ള ആകെ വിലക്ക് വാറ്റ് ബാധകമാക്കുന്നത് ആഭരണ വില ഗണ്യമായി ഉയരുന്നതിനും അതുവഴി വിപണിയില്‍ മാന്ദ്യമുണ്ടാക്കുന്നതിനും ഇടയാക്കുമെന്നും കമ്മിറ്റി പറഞ്ഞു.
ബേക്കറികളെ വാറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ബേക്കറി ഉടമകളും ഉന്നയിക്കുന്നുണ്ട്. വാറ്റ് നിലവില്‍വന്നിട്ടും പല ബേക്കറികളും റൊട്ടി വില ഉയര്‍ത്തിയിട്ടില്ലെന്നും റൊട്ടി വില ഉയര്‍ത്തുന്നതിനെ ഉപയോക്താക്കള്‍ എതിര്‍ക്കുകയാണെന്നും സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് കീഴിലെ നാഷണല്‍ ബേക്കറി കമ്മിറ്റി പ്രസിഡന്റ് ഫഹദ് അല്‍സല്‍മാന്‍ പറഞ്ഞു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.