Connect with us

Sports

തെന്നിന്ത്യന്‍ കലാശം

Published

on

 

ബെംഗളുരു: ഐ.എസ്.എല്‍ 2018-ലെ കലാശപ്പോരാട്ടമായ ദക്ഷിണേന്ത്യന്‍ ഡര്‍ബി ഇന്ന്. രാജ്യത്തെ ഏറ്റവും മികച്ച ക്ലബ്ബെന്ന വിശേഷണമുള്ള ബെംഗളുരു എഫ്.സി കന്നി സീസണില്‍ തന്നെ കിരീടത്തില്‍ മുത്തമിടാനൊരുങ്ങി ഇറങ്ങുമ്പോള്‍ മറുവശത്തുള്ളത് ഒരിക്കല്‍ കപ്പടിച്ച് പരിചയമുള്ള ചെന്നൈയിന്‍ എഫ്.സി. സ്വന്തം ഗ്രൗണ്ടായ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കു മുന്നിലാണ് ഫൈനല്‍ കളിക്കുന്നതെന്ന ആനുകൂല്യം സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കുമുണ്ടെങ്കിലും, സ്വന്തം തട്ടകത്തില്‍ ഫൈനല്‍ കളിച്ച ഒരു ടീമും ജയിച്ചിട്ടില്ല എന്ന ‘ചരിത്രം’ തിരുത്തുക എന്ന ദൗത്യം കൂടി അവര്‍ക്കുണ്ട്. അതേസമയം, ഫേവറിറ്റുകളെന്ന ബാധ്യതയില്ലാതെ കളിക്കെത്തുന്ന ചെന്നൈ രണ്ടാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
ആദ്യ റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വന്ന ടീമുകളായിരുന്നു ബെംഗളുരുവും ചെന്നൈയും. 18 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായുള്ള ബെംഗളുരുവിന്റെ കുതിപ്പിനു മുന്നില്‍ അതുവരെ ലീഗിലെ പുലികളായിരുന്നവരെല്ലാം എലികളായി. രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ചെന്നൈ എട്ട് പോയിന്റ് പിറകിലായിരുന്നു. ഐ-ലീഗില്‍ തങ്ങളുടെ കന്നി സീസണില്‍ തന്നെ കപ്പടിച്ച് ചരിത്രം കുറിച്ച ബെംഗളുരു ഐ.എസ്.എല്ലിലും അത് ആവര്‍ത്തിക്കാനുള്ള വ്യഗ്രതയിലാണെന്നതു വ്യക്തം.
മികവ് അളക്കുക കണക്കുകള്‍ വെച്ചാണെങ്കില്‍ ബെംഗളുരുവിനു തന്നെയാണ് വിജയ സാധ്യതകളത്രയും. എന്നാല്‍, മറ്റു ചില ‘കണക്കു’കളാവട്ടെ ചെന്നൈയിന് പ്രതീക്ഷ പകരുകയും ചെയ്യുന്നു. റെഗുലര്‍ സീസണില്‍ ഏറ്റവുമധികം മത്സരങ്ങള്‍ (13) ജയിച്ച ടീം, ഏറ്റവുമധികം ഗോള്‍ (38) സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ടീം, ഏറ്റവും കുറവ് ഗോളുകള്‍ (16) വഴങ്ങിയ ടീം എന്നിങ്ങനെ പോകുന്നു ബെംഗളുരു മാഹാത്മ്യം. ഈ കണക്കുകളിലൊക്കെ ചെന്നൈയിന്‍ പിന്നാലെ തന്നെയുണ്ട്. എന്നാല്‍, റെഗുലര്‍ സീസണില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആരും ഇതുവരെ കപ്പടിച്ചിട്ടില്ല എന്നതും സ്വന്തം ഗ്രൗണ്ടില്‍ ആര്‍ക്കും കിരീടത്തില്‍ മുത്തമിടാനായിട്ടില്ല എന്നതും സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും ആത്മവിശ്വാസത്തെ നേരിയ തോതിലെങ്കിലും ബാധിച്ചേക്കും.
അതേസമയം, ബെംഗളുരുവിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ ഫൈനലിനിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന വാശിയേറിയ ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ ഗോള്‍ നേടിയ ജെജെ ലാല്‍പെഖ്‌ലുവ തന്നെയാണ് അവരുടെ തുറുപ്പു ചീട്ട്. എങ്ങിനെ കളി ജയിക്കണമെന്ന് അവരുടെ കോച്ച് ജോണ്‍ ഗ്രിഗറിയ്ക്ക് നന്നായി അറിയാം. ഗോവയുടെ കുന്തമുനകളായ കോറോയേയും ലാന്‍സറോട്ടെയും സെമി ഫൈനലില്‍ വരച്ച വരയില്‍ നിര്‍ത്തിയ ഗ്രിഗറിയുടെ കൈയില്‍ സുനില്‍ ഛേത്രിയേയും മിക്കുവിനേയും പിടിച്ചു കെട്ടാനുള്ള മന്ത്രവുമുണ്ടാകും. മിക്കുവും ഛേത്രിയും കൂടിയാണ് ബംഗളൂരുവിന്റെ 38 ഗോളുകളില്‍ 27 ഉം സ്‌കോര്‍ ചെയ്തത്.
നേരത്തെ ഐഎസ്എല്‍ ഫൈനലില്‍ കളിച്ച നിരവധി കളിക്കാര്‍ ഇപ്പോഴും ചെന്നൈയിന്‍ എഫ്സിയുടെ ഭാഗത്തുണ്ടെന്നത് ഗ്രിഗറിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മെയില്‍സണ്‍ ആല്‍വസ്, റാഫേല്‍ അഗസ്റ്റോ, ജെജെ, കരണ്‍ജിത് സിങ്, എന്നിവര്‍ 2015-ല്‍ കിരീടം നേടിയ സംഘത്തിലുണ്ടായിരുന്നവരാണ്. മലയാളി താരം മുഹമ്മദ് റാഫി രണ്ട് ഫൈനലുകളുടെ പരിചയവുമായാണ് ചെന്നൈയിലേക്ക് ചേക്കേറിയത്.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.