Connect with us

Culture

എങ്ങുമെത്താതെ മദ്രസാ അധ്യാപകരുടെ ഭവനപദ്ധതി; താളം തെറ്റി ന്യൂനപക്ഷ വകുപ്പ്

Published

on

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന മദ്രസാ അധ്യാപകരുടെ ഭവനപദ്ധതിയില്‍ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് അപേക്ഷകള്‍. മദ്രസാ അധ്യാപകര്‍ക്കായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ നല്‍കുന്ന പലിശരഹിത ഭവനവായ്പാ പദ്ധതിയില്‍ ഇതുവരെ നല്‍കാനായത് നൂറ് വീടുകള്‍ മാത്രമാണ്. മാര്‍ച്ച് 31ന് മുമ്പ് അഞ്ഞൂറ് പേര്‍ക്ക് കൂടി വായ്പ അനുവദിക്കുമെന്നാണ് വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് അപേക്ഷ സ്വീകരിച്ചത്. 600 മദ്രസാ അധ്യാപകര്‍ വായ്പക്കായി അപേക്ഷിച്ചിരുന്നു.
ഒരു വീടിന് 2.5 ലക്ഷം രൂപയാണ് പലിശ ഈടാക്കാതെ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതുവരെ 2.5 കോടിയാണ് വായ്പ നല്‍കിയത്. 15 കോടി രൂപയാണ് പദ്ധതിക്കായി ആകെ വകയിരുത്തിയത്. എന്നാല്‍ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ ന്യൂനപക്ഷ വകുപ്പിന് കഴിഞ്ഞില്ല. നൂറ് പേര്‍ക്കുകൂടി വായ്പ നല്‍കുകയും തുടര്‍ന്ന് ലിസ്റ്റിലുള്ള 400 പേരെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പരിഗണിക്കാനുമാണ് ആലോചിച്ചിരുന്നത്. അതേസമയം പുതിയ സാഹചര്യത്തില്‍ ഭവനവായ്പകള്‍ നല്‍കുന്നതിന് പൊതുവേയുണ്ടായ കാലതാമസമാണ് മദ്രസാ അധ്യാപകരുടെ പദ്ധതിയിലും സംഭവിച്ചതെന്നും പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതിന് തടസങ്ങളില്ലെന്നുമാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. പദ്ധതിയില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുന്നതിനായി വീണ്ടും അപേക്ഷ ക്ഷണിക്കും. കേന്ദ്രഫണ്ടിന്റെ കുറവ് ഉള്‍പെടെയുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും മദ്രസാ അധ്യാപകരുടെ ഭവന വായ്പ കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഉറപ്പുനല്‍കിയിരുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിക്ക് യു.ഡി.എഫ് സര്‍ക്കാരാണ് തുടക്കം കുറിച്ചത്. അധ്യാപകരായി രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചവരും ക്ഷേമനിധിയില്‍ അംഗങ്ങളായവരുമായ മുഴുവന്‍ മദ്രസാ അധ്യാപകര്‍ക്കും പലിശരഹിത വായ്പ ലഭ്യമാക്കാനാണ് മന്ത്രിയായിരിക്കെ മഞ്ഞളാംകുഴി അലി പദ്ധതി തയാറാക്കിയത്. എട്ടു വര്‍ഷം കൊണ്ട് ലഘുതവണകളായാണ് തിരിച്ചടവ്. അപേക്ഷകന്റെ സ്വന്തം പേരില്‍ ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞത് മൂന്ന് സെന്റും നഗരങ്ങളില്‍ 2.5 സെന്റും ഭൂമി ഉള്ളവര്‍ക്ക് വായ്പ ലഭിക്കും. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഉടമസ്ഥതയിലുള്ള വസ്തുവും പരിഗണിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സമര്‍പിച്ചാല്‍ വാസയോഗ്യമല്ലാത്ത വീടിന് പുനര്‍നിര്‍മാണവും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. അപേക്ഷകന്റെ ഉയര്‍ന്ന പ്രായം, വരുമാനപരിധി, കുടുംബത്തിലെ മാറാരോഗികള്‍, അംഗവൈകല്യമുള്ളവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, വിധവകള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബങ്ങളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാണ് പ്രോജക്ട് തയാറാക്കിയിരുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.