Connect with us

Video Stories

നാല് മില്യന്‍ സന്ദര്‍ശകര്‍; റെക്കോര്‍ഡുമായി ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ്

Published

on

 

:

ഷാര്‍ജ: റെക്കോര്‍ഡ് സന്ദര്‍ശകരെ സ്വീകരിച്ച് ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ്. വൃത്തിയിലും സൗകര്യത്തിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടന വര്‍ഷം വരവേറ്റത് നാല് മില്യന്‍ സന്ദര്‍ശകരെ.
നിത്യവും നൂറുക്കണക്കിന് പേര്‍ സമയം ചെലവഴിക്കാനെത്തുന്ന കേന്ദ്രം കൂടിയായി മാര്‍ക്കറ്റ്. കഴിഞ്ഞ വര്‍ഷം മാത്രം 30 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും അല്‍ജുബൈല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. 229 ടൂറിസം പ്രോത്സാഹന കമ്പനികളുടേതായി ആറായിരത്തിലധികം വിദേശ പൗരന്മാര്‍ മാര്‍ക്കറ്റിന്റെ നിര്‍മാണ ചാരുതയും കച്ചവട മഹിമയും കണ്ട് മനസ്സിലാക്കാനെത്തി. സന്ദര്‍ശകര്‍ക്കും ഇടപാടുകാര്‍ക്കുമെല്ലാം സംതൃപ്തി നല്‍കുന്ന അനുഭവമാണ് ഷാര്‍ജ കോര്‍ണിഷിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അല്‍ ജുബൈല്‍ മാര്‍ക്കറ്റ്.
സുഖകരവും ആയാസകരവുമായ വ്യാപാര അനുഭവമാണ് അല്‍ ജുബൈല്‍ മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും മികച്ച ഭക്ഷ്യോല്‍പന്നങ്ങള്‍ കീശ ചോരാത്ത വിലയില്‍ ലഭ്യമാക്കുന്നു വെന്നതാണ് ഈ വ്യാപാര സമുച്ചയത്തിന്റെ സവിശേഷത. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണമുള്ളതിനാല്‍ ഉപയോഗ യോഗ്യമല്ലാത്ത ഒരൊറ്റ ഉല്‍പന്നങ്ങളും ഇവിടെ വില്‍പനക്ക് വെക്കാന്‍ സാധ്യമല്ല. ഉയര്‍ന്ന നിലവാരമുള്ള സാധനങ്ങള്‍ ലഭിക്കുമെന്ന കാരണത്താല്‍ വന്‍ തോതില്‍ സ്വദേശികള്‍ അല്‍ ജുബൈല്‍ മാര്‍ക്കറ്റില്‍ എത്തുന്നു.
പഴം-പച്ചക്കറി, മാംസം, മത്സ്യം, ഈത്തപ്പഴം തുടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ മാത്രം നിരവധി സ്റ്റാളുകളുണ്ട് മാര്‍ക്കറ്റില്‍. കൂടാതെ, കഫ്റ്റീരിയ, മൊബൈല്‍, സൂപര്‍ മാര്‍ക്കറ്റ്, ഭക്ഷ്യ ശാല തുടങ്ങിയവയും. സ്റ്റാള്‍ നടത്തിപ്പുകാരില്‍ അധികവും മലയാളികളാണ്. അറബ് വംശജരും ബംഗഌദേശ് പൗരന്മാരും സ്റ്റാള്‍ ഉടമകളായുണ്ട്. ശുചിത്വത്തിലും പരിചരണത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നതും അല്‍ ജുബൈല്‍ മാര്‍ക്കറ്റിലേക്ക് വന്‍ തോതില്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. ഈദ്-ദേശീയ ദിനം തുടങ്ങിയ ആഘോഷ ദിനങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് കൂടി ജുബൈല്‍ മാര്‍ക്കറ്റ് വേദിയാകുന്നു. 1,075 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ജുബൈല്‍ മാര്‍ക്കറ്റ് മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.