Connect with us

Video Stories

സിറിയ: ഭീഷണിയുമായി യു.എസ് വഴിവിട്ട കളി വേണ്ടെന്ന് റഷ്യ

Published

on

 

യുനൈറ്റഡ് നേഷന്‍സ്: സിറിയയിലെ ദൂമയിലുണ്ടായ രാസാക്രമണത്തെ ചൊല്ലി അമേരിക്കയും റഷ്യയും വാക് പോര് തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ രണ്ടു രാജ്യങ്ങളും പരസ്പരം വെല്ലുവിളിച്ചു.
രക്ഷാസമിതി നടപടിയെടുത്താലും ഇല്ലെങ്കിലും ആക്രമണത്തിന് മറുപടി നല്‍കാന്‍ യു.എസ് തയാറാണെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. നീതി നടപ്പാക്കിയെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട സമയമെത്തിയിരിക്കുന്നു. യു.എന്‍ രക്ഷാസമിതി ചുമതല നിറവേറ്റിയെന്നോ സിറിയന്‍ ജനതയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നോ ചരിത്രത്തിന് രേഖപ്പെടുത്തേണ്ടിവരും. എന്തു തന്നെയായാലും അമേരിക്ക പ്രതികരിക്കുമെന്ന് നിക്കി ഹാലി വ്യക്തമാക്കി. എന്നാല്‍ റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബന്‍സസിയ ശക്തമായ ഭാഷയിലാണ് ഹാലിക്ക് മറുപടി പറഞ്ഞത്. സിറിയന്‍ ഭരണകൂടത്തിനെതിരെ എന്തെങ്കിലും സൈനിക നടപടിയുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. ദൂമയില്‍ സിറിയന്‍ ഭരണകൂടം രാസാകാക്രമണം നടത്തിയെന്നത് വ്യാജ വാര്‍ത്തയാണ്. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക് ആയുധ പരിശോധകരെ അയക്കാന്‍ റഷ്യ തയാറാണ്. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും തന്റെ രാജ്യത്തിനെതിരെ ഭീഷണിയുടെ വാചകമടിക്കുകയാണ്. വളരെ പരുഷമായാണ് അവര്‍ പെരുമാറുന്നതെന്നും നെബന്‍സിയ കുറ്റപ്പെടുത്തി. സിറിയന്‍ പ്രശ്‌നത്തില്‍ അവര്‍ക്ക് വ്യക്തമായ നിലപാടില്ലെന്നത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ദൂമയിലെ രാസാക്രമണവുമായി ബന്ധപ്പെട്ട് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയാണ് യു.എസ്, റഷ്യ വാക്‌പോരാട്ടം വ്യക്തമാക്കുന്നത്. പതിവിന് വിപരീതമായി ഏറ്റുമുട്ടലിന്റെ ഭാഷയിലായിരുന്നു റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംസാരം. രാസാക്രമണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തെ പ്രകോപനപരമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. സിറിയയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതായി റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സിറിയന്‍ ഭരണകൂടത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളും ചര്‍ച്ചാ വിഷയമായി. ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ശക്തമായാണ് രാസാക്രമണത്തോട് പ്രതികരിച്ചത്. സൈനിക നടപടി പരിഗണനയില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ദൂമയിലെ രാസായുധ പ്രയോഗത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സിറിയന്‍ ഭരണകൂടവും റഷ്യ ഉള്‍പ്പെടെ അവരെ പിന്തുണക്കുന്നവരും മറുപടി പറയേണ്ടിവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു.
സിറിയന്‍ ഭരണകൂടത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളും നിഗമനങ്ങളും അപകടകരമാണെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ഓര്‍മിപ്പിച്ചു. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നതിന് വിമതരും ഇത്തരം ആക്രമണങ്ങള്‍ നടത്താറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൂമയില്‍ രാസായുധം പ്രയോഗിച്ചതിന് ഒരു തെളിവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്തദ്രി സെര്‍ജി ലാവ്്‌റോവും പറഞ്ഞിരുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.