Connect with us

Culture

നിപാ വൈറസ്; പനി ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

Published

on

പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ച പന്തിരിക്കര സൂപ്പിക്കടയില്‍ വിദഗ്ധ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് തലവന്‍ പ്രൊഫ. ജി.അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. മരിച്ച സഹോദരങ്ങളായ വളച്ചുകെട്ടി മുഹമ്മദ് സാലിഹ്, സാബിത്ത്, ഇവരുടെ പിതൃസഹോദരന്റെ ഭാര്യ വളച്ചുകെട്ടി മറിയം ഹജ്ജുമ്മ എന്നിവരുടെ വീടുകളില്‍ ചെന്ന് പരിശോധന നടത്തി. മരണവീടുകള്‍ക്ക് സമീപത്തെ വസതികളിലും എത്തി തെളിവെടുപ്പ് നടത്തി. മരിച്ച മുഹമ്മദ് സാലിഹിന്റെ വീട്ടില്‍ വളര്‍ത്തുന്ന മുയലിന്റെ രക്തസാമ്പിള്‍ ശേഖരിച്ചു. ഇവിടെ വളര്‍ത്തുന്ന മുയലുകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസം ചത്തുപോയിരുന്നു.
മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് ശേഖരിച്ച രക്തസാമ്പിള്‍ മണിപ്പാല്‍ വൈറോളജി വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. രോഗം പരത്തുന്ന വൈറസിനെക്കുറിച്ച് ഉടന്‍ തന്നെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രൊഫ. അരുണ്‍കുമാര്‍ വ്യക്തമാക്കി.

ഭയപ്പെടേണ്ട യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ല. മരിച്ചവരുമായി അടുത്ത് ഇടപഴകിയവര്‍ക്കല്ലാതെ രോഗം പടരാന്‍ സാദ്ധ്യതയില്ല. സൂപ്പിക്കടയില്‍ നടന്ന നാട്ടുകാരുടെ യോഗത്തില്‍ പ്രസംഗിച്ച പ്രൊഫ. അരുണ്‍കുമാര്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ആയിഷ അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് എന്‍.പി വിജയന്‍ സ്വാഗതം പറഞ്ഞു.

ആശങ്ക വേണ്ട; ജാഗ്രത പാലിക്കണം: ഡി.എം.ഒ

കോഴിക്കോട്: പ്രത്യേക വൈറസ് പരത്തുന്ന പനി ബാധിച്ച് മൂന്നുപേര്‍ മരിക്കുകയും എട്ടുപേര്‍ ചികിത്സ തേടിയതോടെ പേരാമ്പ്രയില്‍ പ്രധാനമായും ജില്ലയില്‍ പൊതുവെയും ആശങ്ക പരന്നിട്ടുണ്ട്. എന്നാല്‍ വായുവിലൂടെയും ജലത്തിലൂടെയും രോഗം പകരില്ലെന്ന് ഉറപ്പായതിനാല്‍ അധികം ആശങ്കയുടെ ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.

അടിയന്തര ശ്രദ്ധക്ക്
• രോഗം ബാധിച്ചവരുമായി ഇടപഴകുന്നവര്‍ ശ്രദ്ധിക്കണം. മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം.
• വവ്വാല്‍ കടിച്ചതോ തൊട്ടതോ ആയ പഴങ്ങള്‍ ഉപയോഗിക്കരുത്.
• പക്ഷിമൃഗാദികള്‍ കഴിച്ചു ബാക്കി വന്ന മാമ്പഴങ്ങളും മറ്റു പഴങ്ങളും കഴിക്കരുത്.
• പഴങ്ങള്‍ നന്നായി കഴുകി തോല്‍ മാറ്റിയതിന് ശേഷം കഴിക്കുക.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.