Connect with us

Video Stories

അല്‍ജീരിയ 13,000 അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ തള്ളി

Published

on

 

അല്‍ജിയേഴ്‌സ്: അല്‍ജീരിയന്‍ അധികാരികള്‍ പതിനായിരത്തിലേറെ അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ച് മരണത്തിലേക്ക് തള്ളിയതായി റിപ്പോര്‍ട്ട്. 14 മാസത്തിനിടെ കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ 13,000 അഭയാര്‍ത്ഥികളെ ഭക്ഷണവും വെള്ളവുമില്ലാതെ മരുഭൂമിയിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കത്തുന്ന വെയിലില്‍ തോക്കുചൂണ്ടിയാണ് അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ കൂട്ടത്തോടെ തെളിച്ചുകൊണ്ടുപോയതെന്ന് അസോസിയേറ്റഡ് പ്രസ് പറയുന്നു.
48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ചക്രവാളം കടന്ന് വരുന്നത് സഹാറയിലെ പതിവ് കാഴ്ചകളാണ്. നൈജറിലേക്കാണ് ഭൂരിഭാഗം പേരെയും ആട്ടിയോടിക്കുന്നത്. ഭാഗ്യമുള്ളവര്‍ കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തി ഗ്രാമമായ അസ്സമാകയില്‍ എത്തുന്നു. മറ്റു ചിലര്‍ വഴിയറിയാതെ ദിവസങ്ങളോളം മരുഭൂമിയില്‍ അലയുന്നു. യു.എന്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുന്നവര്‍ മാത്രം രക്ഷപ്പെടുന്നു. അല്ലാത്തവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മരുഭൂമിയില്‍ മരിച്ചുവീഴുന്നു. എത്രപേര്‍ ഇങ്ങനെ മരണപ്പെട്ടുവെന്ന് കണക്കില്ല. രക്ഷപ്പെട്ടവരില്‍ പലരും അസോസിയേറ്റഡ് പ്രസിന് നല്‍കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരുഭൂമി മുറിച്ചുകടന്ന അഭയാര്‍ത്ഥി സംഘത്തില്‍ ജാനെറ്റ് കമാറയും അംഗമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് ജാനെറ്റിന് ചുട്ടുപൊള്ളുന്ന മരുഭൂമി താണ്ടേണ്ടിവന്നത്. സംഘത്തില്‍ ഓരോരുത്തരും മരിച്ചുകൊണ്ടിരുന്നു. യാത്രാമധ്യേ നിരവധി പേരെ കാണാതായി. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളില്‍ എല്ലാവരും സ്വന്തം കാര്യം നോക്കുകയായിരുന്നുവെന്ന് ജാനെറ്റ് പറയുന്നു. രണ്ടു രാത്രിയും പകലും സംഘത്തിന് മുരുഭൂമിയില്‍ അലയേണ്ടിവന്നു. ജാനെറ്റിന് ഏക മകനെ നഷ്ടപ്പെട്ടു. മറ്റൊരു യുവതി മരുഭൂമിയില്‍ പ്രസവിച്ചു. പക്ഷെ, അവള്‍ക്ക് കുഞ്ഞിനെ ജീവനോടെ കിട്ടിയില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെയാണ് അല്‍ജീരിയന്‍ അധികാരികള്‍ പിടികൂടി സഹാറ മരുഭൂമിയിലൂടെ തിരിച്ചയക്കുന്നത്. 2017 ഒക്ടോബര്‍ മുതലാണ് അല്‍ജീരിയ അഭയാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കാന്‍ തുടങ്ങിയത്. അല്‍ജീരിയയുടെ പ്രവര്‍ത്തനങ്ങളക്കുറിച്ച് അറിയാമെന്നും പക്ഷെ, പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹം ശക്തമായ 2014നും 2017നുമിടക്ക് അല്‍ജീരിയക്ക് യൂറോപ്പില്‍നിന്ന് 111.3 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അനധികൃതമായി രാജ്യത്തെത്തിയ അഭയാര്‍ത്ഥികളില്‍ എത്ര പേരെ അല്‍ജീരിയ മരുഭൂമി വഴി നാടുകടത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടന(ഐ.ഒ.എം) കണക്കെടുപ്പ് തുടങ്ങിയതോടെയാണ് പ്രതിസിന്ധിയുടെ രൂക്ഷത ലോകം മനസ്സിലാക്കിയത്.
മരുഭൂമിയിലൂടെ ആട്ടിത്തെളിക്കുന്നതിന് പുറമെ നിരവധി അഭയാര്‍ത്ഥികളെ ട്രക്കുകളില്‍ തിരുകിക്കയറ്റിയും അല്‍ജീരിയ നാടുകടത്തി. മരുഭൂമിയിലൂടെ മണിക്കൂറുകളോളം ഓടിച്ചാണ് ട്രക്കുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയിരുന്നത്. തോക്കുചൂണ്ടിയായിരുന്നു പലപ്പോഴും അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ നടത്തിക്കൊണ്ടുപോയത്. അനേകം പേര്‍ യാത്രക്കിടെ മരുഭൂമിയില്‍ തളര്‍ന്നുവീണു. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താനുള്ള വൃഗ്രതക്കിടെ അവരെ ഉപേക്ഷിച്ച് സംഘം കടന്നുപോകുകയായിരുന്നു പതിവ്. ഭക്ഷണമോ മൊബൈല്‍ ഫോണുകളോ ഇല്ലാതെ അവര്‍ തങ്ങളെ മരുഭൂമിയില്‍ തള്ളുകയായിരുന്നുവെന്ന് സെനഗലില്‍നിന്നുള്ള പതിനെട്ടുകാരന്‍ അലിയു കാന്‍ഡെ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.