Culture
ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച; ആമിര്‍ ഖാനെ രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഹോസ്റ്റലിലാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: തുര്‍ക്കി പ്രഥമ വനിത ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് താരവും സംവിധായകനുമായ ആമിര്‍ ഖാന്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയില്‍ തിരിച്ചെത്തുന്ന ആമിര്‍ ഖാനെ കോവിഡ് -19 ചട്ടപ്രകാരം രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിരീക്ഷത്തിലാക്കണമെന്നാണ്, രാജ്യസഭാ എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത്.
Under the COVID-19 Regulations, Aamir Khan has to be quarantined in a government hostel for two weeks upon return.
— Subramanian Swamy (@Swamy39) August 18, 2020
കൂടിക്കാഴ്ചയോടെ നേരത്തെ തന്നെ പ്രതികരിച്ച രാജ്യസഭാ എംപി നടനെ പരിഹസിച്ചിരുന്നു. തുര്‍ക്കിയുടെ നടപടികള്‍ ഇന്ത്യാ വിരുദ്ധമാണെന്നും പ്രഥമ വനിതയെ കാണുമ്പോള്‍ ആമിര്‍ ഖാന്‍ എംബസി ആളുകളെ അറിയിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്ന് ഖാന്‍ മസ്‌ക്കറ്റീയര്‍മാരില്‍ ഒരാളായി ആമിര്‍ ഖാനെ തരംതിരിക്കുന്നത് ശരിയാണെന്നും രാജ്യസഭാ എംപി കുറ്റപ്പെടുത്തി.
ടോം ഹാങ്ക്സിന്റെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഔദ്യോഗിക റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഖാന്‍ തുര്‍ക്കിയിലെത്തിയത്. ഓഗസ്ത് 15 ന് ഇസ്താംബൂളിലെത്തിയ ആമിര്‍ ഖാന്‍ തുര്‍ക്കിയുടെ പ്രഥമ വനിത ആമിന എര്‍ദ്വോഗനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപി സംഘ്പരിവാര്‍ പ്രചാരകരും വിവാദമാക്കിയിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എര്‍ദ്വോഗന്‍ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച വിവാദമാകുന്നത്. നിരവധി തവണ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ എര്‍ദ്വാഗന്റെ രാജ്യത്തെത്തി, അവരുടെ ക്ഷണം സ്വീകരിച്ച് പ്രഥമ വനിതയെ സന്ദര്‍ശിച്ചത് ശരിയായില്ല എന്നാണ് ഒരു കൂട്ടരുടെ വാദം. മറ്റൊരു വിഭാഗം, ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ‘ലാല്‍ സിംഗ് ചദ്ദ’ ബഹിഷ്‌കരിക്കണം എന്നാണ് ആഹ്വാനം ചെയ്യുന്നത്.
ശനിയാഴ്ചയാണ് പ്രസിഡന്റിന്റെ വസതിയായ ഇസ്താംബൂളിലെ ഹുബര്‍ മാന്‍ഷനില്‍ എത്തി ആമിര്‍ ഖാന്‍ ആമിനയെ സന്ദര്‍ശിച്ചത്. ഇന്ത്യയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിനായി താനും ഭാര്യയും സ്ഥാപിച്ച വാട്ടര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ഉത്തരവാദിത്ത പദ്ധതികളെക്കുറിച്ച് ആമിര്‍ഖാന്‍ വിശദീകരിച്ചു. 2017ല്‍ ആരംഭിച്ച ‘സീറോ വേസ്റ്റ് പ്രോജക്റ്റിന്റെ’ ഏറ്റവും പ്രധാനപ്പെട്ട രക്ഷാധികാരിയും പൊതുമുഖവുമായ ആമിന ഉര്‍ദുഗാന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കി വരുന്ന പ്രധാനപ്പെട്ട സാമൂഹിക പദ്ധതികളേയും മാനുഷിക സഹായ പ്രവര്‍ത്തനങ്ങളേയും ആമിര്‍ഖാന്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഖാന്റെ അഭ്യര്‍ഥന പ്രകാരമായി നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എമിൻ എര്‍ദ്വാഗൻ ട്വിറ്ററിൽ പങ്കുവച്ചു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More7 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture7 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ