Connect with us

india

അഗ്നിപഥ്: കേന്ദ്ര വാഗ്ദാനം വെറും വാക്ക്; സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിമുക്ത ഭടന്മാര്‍ക്ക് നിയമനമില്ല

നാലു വര്‍ഷത്തെ അഗ്നീവര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന മോദിസര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്ക്.

Published

on

ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ അഗ്നീവര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന മോദിസര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്ക്. നിലവില്‍ വിമുക്ത ഭടന്മമാര്‍ക്കായി സംവരണം ചെയ്ത ഒഴിവുകള്‍ പോലും നികത്തിയിട്ടില്ലെന്നിരിക്കെയാണ് പുതിയ വാഗ്ദാനം. നിലവിലുള്ള സംവരണങ്ങള്‍ക്ക് പുറമെ 10 ശതമാനം അഗ്നിവീര്‍ സംവരണം കൂടി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ നിലവിലെ സംവരണം പോലും പാലിക്കപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകളില്‍ ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ യഥാക്രമം 10ഉം 20 ഉം ശതമാനം വിമുക്ത ഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് റീസെറ്റില്‍മെന്റിന്റിന്റെ കണക്ക് പ്രകാരം ഗ്രൂപ്പ് സി തസ്തികകളിലെ വിമുക്ത ഭടന്മാരുടെ എണ്ണം 1.29 ശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡിയില്‍ 2.66 ശതമാനവും. ആകെയുള്ള 77 വകുപ്പുകളില്‍ 34 എണ്ണത്തിലെ കണക്കാണിത്.

10,84,705 ഗ്രൂപ്പ് സി തസ്തികകള്‍ ഉള്ളതില്‍ ആകെയുള്ളത് 19,976 വിമുക്ത ഭടന്മാര്‍ മാത്രം. സംവരണ തോത് അനുസരിച്ച് 15 ലക്ഷത്തോളം പേര്‍ക്ക് നിയമനം ലഭിക്കേണ്ട സ്ഥാനത്താണിത്. 3,25,265 ഗ്രൂപ്പ് ഡി തസ്തികകളില്‍ വിമുക്ത ഭടന്മാരുടെ എണ്ണം 8,642 മാത്രം. സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ്, സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്‌സ് എന്നിവയില്‍ വിമുക്ത ഭടന്മാര്‍ക്ക് 10 ശതമാനം നേരിട്ടുള്ള നിയമനം നല്‍കണമെന്നാണ് ചട്ടം.

അസിസ്റ്റന്റ് കമാന്‍ഡന്റ് വരെയുള്ള തസ്തികകളില്‍ ആയിരിക്കും നിയമനം. എന്നാല്‍ നിലവില്‍ രണ്ടു സേനകളിലും റിട്ട. സൈനികര്‍ യഥാക്രമം 0.47 ശതമാനവും 0.87 ശതമാനവുമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് സി തസ്തികകളില്‍ 14.5 ശതമാനവും ഗ്രൂപ്പ് ഡി തസ്തികകളില്‍ 24.5 ശതമാനവുമാണ് വിമുക്തഭടന്മാര്‍ക്കുള്ള സംവരണം.

എന്നാല്‍ നികത്തിയതാവട്ടെ ഗ്രൂപ്പ് സിയില്‍ 1.15 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 0.3 ശതമാനവും. ആകെയുള്ള 170 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 94 എണ്ണത്തിലെ കണക്കാണിത്. ഇതിനു സമാനമായി പൊതുമേഖലാ ബാങ്കുകളില്‍ ഗ്രൂപ്പ് സിയില്‍ 14.5 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 24.5 ശതമാനവും സംവരണമുണ്ട്. എന്നാല്‍ ജോലി ലഭിച്ചത് ഗ്രൂപ്പ് സിയില്‍ 9.10 ശതമാനത്തിനും ഗ്രൂപ്പ് ഡിയില്‍ 21.3 ശതമാനത്തിനും മാത്രം. താരതമ്യേന ബാങ്കിങ് മേഖലയില്‍ മാത്രമാണ് ഭേദപ്പെട്ട നിയമനം നടക്കുന്നത്. ഇങ്ങനെയിരിക്കെയാണ് പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍വീസില്‍ 10 ശതമാനം സംവരണം എന്ന ഉണ്ടയില്ലാ വെടിയുമായി അമിത് ഷായും രാജ്‌നാഥ് സിങും രംഗത്തെത്തിയത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.