Connect with us

Culture

ആലത്തൂരില്‍ രമ്യ ഹരിദാസ് മുന്നേറുന്നു; പത്തനം തിട്ടയില്‍ കെ സുരേന്ദ്രന്‍

Published

on

കോഴിക്കോട്: ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യഹരിദാസ് മുന്നേറുന്നു. 6100 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസ് മുന്നേറുന്നത്. അതേസമയം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 236 വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നത്. നേരിയ വോട്ടിനാണെങ്കിലും എന്‍ഡി.എ മുന്നേറ്റമാണ് പത്തനംതിട്ടയില്‍ കാണുന്നത്.

തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 298 സീറ്റുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ 175 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. 76 സീറ്റുകളിലാണ് യുപിഎ മുന്നേറുന്നത്. 45 സീറ്റുകള്‍ മറ്റുള്ളവര്‍.

കേരളത്തില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫ് മുന്നേറ്റമാണ്. 20 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 16 യുഡിഎഫും 4 എല്‍ഡിഎഫും മുന്നില്‍ നില്‍ക്കുന്നു. എന്‍ഡിഎക്ക് ഇതുവരെ സീറ്റില്ല തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ചെയ്യുന്നു. കുമ്മനം രാജശേഖരന്‍ പിന്നിലേക്ക്.

കാലത്ത് എട്ട് മണി മുതല്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ തന്നെ ഫല സൂചനയും ഉച്ചയോടെ ഏകദേശ ട്രന്‍ഡും അറിയാനാകും. അതേസമയം ഓരോ നിയമസഭാ മണ്ഡലങ്ങളിലും അഞ്ചുവീതം വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍(ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകളുമായി ഒത്തുനോക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകും. രാത്രി ആറു മണിക്കു ശേഷം മാത്രമേ അന്തിമ ഫല പ്രഖ്യാപനം വന്നു തുടങ്ങൂ. മുഴുവന്‍ മണ്ഡലങ്ങളിലേയും അന്തിമ ഫലപ്രഖ്യാപനം പുറത്തുവരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാന നിയമസഭകളിലേക്കും തമിഴ്‌നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടേയും ഫലവും അറിയാനാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറി സാധ്യത സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് രാജ്യം വോട്ടെണ്ണലിലേക്ക് കടക്കുന്നത്. വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ഡി.എം.കെയും ടി.ഡി.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മുസ്്‌ലിംലീഗും ഉള്‍പ്പെടെ 22 പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ തള്ളി. ചൊവ്വാഴ്ചയാണ് 22 കക്ഷി നേതാക്കള്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തി അട്ടിമറി സാധ്യത തടയുന്നതിന് മുന്‍കരുതല്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണുന്നതിനു മുമ്പ് തന്നെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ചുവീതം വിവിപാറ്റുകള്‍ എണ്ണണമെന്നും ഏതെങ്കിലും തരത്തിലുള്ള വൈരുധ്യങ്ങളോ ക്രമക്കേടുകളോ കണ്ടെത്തിയാല്‍ മുഴുവന്‍ വിവിപാറ്റും എണ്ണാന്‍ ഉത്തരവിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ കാലത്ത് യോഗം ചേര്‍ന്നെങ്കിലും പ്രതിപക്ഷ ആവശ്യം പൂര്‍ണമായി നിരസിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ അപ്പാടെ നിരസിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യം പോലും നിരസിച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങള്‍ പോലും അംഗങ്ങളുടെ വിയോജിപ്പോടെയായിരുന്നോ എന്ന സംശയം ബലപ്പെടുന്നതാണ് കമ്മീഷന്‍ അംഗം അശോക് ലവാസയുടെ വെളിപ്പെടുത്തലെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ രാജ്യത്ത് വീ ണ്ടും അധികാരത്തില്‍ എത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കൂട്ടത്തോടെ തള്ളിപ്പറഞ്ഞിരുന്നു. ഇ.വി.എം ക്രമക്കേടുകള്‍ക്ക് കുടപിടിക്കാനാണ് ഇത്തരം ഗോസിപ്പുകളെന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം.
ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമാണ്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ചൊവ്വാഴ്ച എന്‍.ഡി.എ ഘടകക്ഷി നേതാക്കള്‍ക്ക് അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ച് രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗവും ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.