Connect with us

Culture

സെര്‍ബിയയെ കുത്തിനോവിച്ച് ആഘോഷം; ലോകകപ്പ് ആവേശത്തിന് രാഷ്ട്രീയ നിറം നല്‍കി സ്വിസ് താരങ്ങള്‍

Published

on

മോസ്‌കോ: സ്വിറ്റ്‌സര്‍ലാന്റും സെര്‍ബിയയും തമ്മില്‍ രാഷ്ട്രീയ നയതന്ത്ര പ്രശ്‌നങ്ങളൊന്നും നിലവിലില്ല. എന്നാല്‍ ഇന്നലത്തെ ലോകകപ്പ് മത്സരം കഴിഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധനത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. സെര്‍ബിയക്കെതിരെ ഗോളടിച്ച് സ്വിറ്റ്‌സര്‍ലാന്റ് താരങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനമാണ് ലോകകപ്പ് ഫുട്‌ബോളില്‍ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്.

സ്വിറ്റ്‌സര്‍ലാന്റിനു വേണ്ടി ഗോളുകള്‍ നേടിയ ഷെര്‍ദാന്‍ ഷഖീരിയും ഗ്രാനിറ്റ് ഷാക്കയും ആഹ്ലാദത്തിനിടെ പ്രദര്‍ശിപ്പിച്ച അടയാളങ്ങളാണ് വിവാദമായത്. ഗോളടിച്ച ശേഷം നെഞ്ചില്‍ കൈകള്‍ കുറുകെയും പെരുവിരലുകള്‍ കോര്‍ത്തും വെച്ച ശേഷമായിരുന്നു ഇരുവരുടെയും ആഘോഷം. അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെയാണ് കൊസോവന്‍ വംശജരായ ഷഖീരിയും ഷാക്കയും പ്രദര്‍ശിപ്പിച്ചത്.

രണ്ട് പെരുവിരലുകളെ പരുന്തിന്റെ ഇരട്ടതലകളായി ചിത്രീകരിച്ചാണ് ഇരുവരും ആരാധകരോട് ആഹ്ലാദം പങ്കിട്ടത്. എന്നാല്‍ ഇത് സെര്‍ബിയയെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. 2008ല്‍ തങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ കൊസോവയെന്ന പഴയ പ്രവിശ്യയെ സെര്‍ബിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. 1998, 1999 കാലയളവില്‍ നടന്ന കൊസോവ യുദ്ധത്തിന്റെ ദുരിതമുഖം ഇനിയും മാറിയിട്ടുമില്ല.

ഷഖീരിയുടെയും സ്വിസ് ടീമിലെ മറ്റൊരംഗമായ വാലണ്‍ ബെഹ്‌റാമിന്റെയും കുടുംബത്തിന് ഈ യുദ്ധത്തില്‍ നഷ്ടങ്ങള്‍ മാത്രമായിരുന്നു. യുദ്ധാനന്തരം അന്ന് എല്ലാം നഷ്ടപ്പെട്ട രണ്ടു ലക്ഷം സെര്‍ബിയക്കാരാണ് സ്വിറ്റ്‌സര്‍ലാന്റ് ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചത്. ഷാക്കയുടെ കുടുംബമാവട്ടെ ജന്മനാ കൊസോവ വംശജരാണ്. അല്‍ബേനിയന്‍ പാരമ്പര്യമുള്ള ഷാക്കയുടെ സഹോദരന്‍ നിലവില്‍ കൊസോവ ദേശീയ ടീമില്‍ അംഗവുമാണ്.

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് സെര്‍ബിയക്കെതിരായ ജയം കൊസോവയുടെ അടയാളം തന്നെ കാട്ടി സ്വീസ് താരങ്ങള്‍ ആഘോഷമാക്കിയത്. താരങ്ങളുടെ നീക്കം പകപോക്കലാണെന്നാണ് സെര്‍ബിയന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ സെര്‍ബിയന്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഒന്നും പറയാനില്ലെന്നായിരുന്നു സെര്‍ബിയന്‍ കോച്ച് ലാദന്‍ കൃസ്റ്റജിക് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ താന്‍ ഡീല്‍ ചെയ്യാറില്ലെന്നും കായികമേഖലയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് താനെന്നും അതിനാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച് താന്‍ ബോധവാനല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രീയവും ഫുട്‌ബോളും കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്ന് സ്വിറ്റ്‌സര്‍ലാന്റ് കോച്ച് വഌദിമിര്‍ പെറ്റ്‌കോവിക് പറഞ്ഞു.

കൊസോവയുടെ പതാകയുള്ള ഷഖീരിയുടെ ബൂട്ട്‌

കൊസോവയെ സംബന്ധിച്ച വിവാദം മത്സരത്തിനു മുമ്പ് തന്നെ റഷ്യയില്‍ നിഴലിച്ചിരുന്നു. ഇടതുബൂട്ടില്‍ സ്വിസ് പതാക തുന്നിച്ചേര്‍ത്ത ഷഖീരി വലതു കാലില്‍ കൊസോവയുടെ പതാക തുന്നിച്ചേര്‍ത്ത ബൂട്ട് ധരിച്ചാണ് കളിക്കിറങ്ങുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍ കൊസോവയോട് അത്രയും സ്‌നേഹമാണെങ്കില്‍ അവര്‍ക്കുവേണ്ടി ഷഖീരി കളിക്കാത്തത് എന്തുകൊണ്ടാണെന്ന് സെര്‍ബിയന്‍ താരം മിത്രോവിച്ച് നേരത്തെ ചോദിച്ചിരുന്നു.

സ്വിറ്റ്‌സര്‍ലാന്റിനെതിരെ മത്സരത്തിനു മുമ്പ് തന്നെ സെര്‍ബിയക്കാരും കൊസോവ വംശജരും തമ്മില്‍ സംഘര്‍ഷസാധ്യതയുണ്ടായിരുന്നു. ഇത് കലാപമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിനിടെയാണ് ഷഖീരിയുടെയും ഷാക്കയുടെ രാഷ്ട്രീയം ഓര്‍മിപ്പിച്ചു കൊണ്ടുള്ള ആഘോഷം നടന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.