Connect with us

Culture

മനുഷ്യന് ആംബുലന്‍സ് അനുവദിക്കാത്ത നാട്ടില്‍ ഇതാ പശുക്കള്‍ക്കായി ഒരു ആംബുലന്‍സ് സര്‍വീസ്

Published

on

ലഖ്‌നൗ: മകന്‍ മരിച്ച അച്ഛന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാത്ത നാടാണിത്. ഏഴ് കിലോമീറ്ററോളം ദൂരെയുള്ള തന്റെ കുഗ്രാമത്തിലേക്ക് പതിനഞ്ചുകാറന്റെ മൃതദേഹം തോളിലും മോട്ടോര്‍ ബൈക്കലുമായി കൊണ്ടുപോകേണ്ടി വന്ന ഹതഭാഗ്യരുടെ നാടാണിത്. ആ നാട്ടില്‍ ഇതാ പശുക്കളെ ചികിത്സിക്കാനും ശുശ്രൂഷിക്കാനുമായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ് നടത്താന്‍ എന്‍.ജി.ഒ രംഗത്തെത്തിയിരിക്കുന്നത്.

അത്യാവശ്യ ഘട്ടത്തില്‍ ശസ്ത്രക്രിയ വരെ നടത്താവുന്ന സൗകര്യങ്ങളുളള ആംബുലന്‍സില്‍ സര്‍വ സന്നദ്ധരായ അഞ്ചു പേര്‍ സദാസമയവുമുണ്ടാവും. കൗതുകമുണര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ.

പ്രധാനമായും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സര്‍ക്കാരിതര സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയിലെ ഗോശാലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഉത്തര്‍പ്രദേശിലെ തന്നെ ഗോമതി നഗറിലാണ ്പശു ഹിന്ദുക്കളുടെ പാവനമൃഗമാണെന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന ഈ സംഘടനയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

കുറഞ്ഞകാലം മുലായം സിങ്ങിന്റെ സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇപ്പോള്‍ ബിജെപിയുമായി നീണ്ടകാലത്തെ ബന്ധം തുടരുന്ന സഞ്ജയ് റായ് ആണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. ഇത്തരം ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാനത്തെ 75 ജില്ലകളില്‍ തുടങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എത്ര കണ്ട് ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നതിനനുസരിച്ച് കൂടുതല്‍ സേവനങ്ങള്‍ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു -സഞ്ജയ് റായ് പറഞ്ഞു.

ദയവ് ചെയ്ത് ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത് എന്ന് അപേക്ഷിച്ച സഞ്ജയ് റായ് ഈ പ്രവര്‍ത്തനത്തിന് പിന്നിലെ പ്രധാന പ്രോത്സാഹനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്ന് തുറന്നുപറയാനും മടിച്ചില്ല.

അതേസമയം, പദ്ധതിക്ക് ചിലവഴിക്കപ്പെടുന്ന ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ സഞ്ജയ് റായ് തയാറായില്ല. പൂര്‍ണ പിന്തുണയുണ്ടെന്നതിനപ്പുറം സര്‍ക്കാറിന്റെ ഫണ്ടൊന്നും പദ്ധതിക്കില്ല. മുമ്പെന്ന പോലെ പശുവിന്റെ പാവനതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനതയുടെ സംഭാവനകള്‍ തന്നെയാണ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ളത്. അതിനാല്‍ തന്നെ പൈസ ഒരു വിഷയമാവുമെന്ന വിചാരം ഇല്ലെന്നും 54കാരന്‍ പറഞ്ഞു.

നാമമാത്ര സ്റ്റൈപന്റ് മാത്രം കൈപ്പറ്റുന്ന 32 മുഴുസമയ സന്നദ്ധ സേവകര്‍ എപ്പോഴും ലഖ്‌നൗ ഓഫീസിലുണ്ടാവും. കൂടുതലാളുകള്‍ സന്നദ്ധതയും താല്പര്യവുമറിയിച്ച് തങ്ങളെ സമീപിക്കുന്നുണ്ടെന്ന് സഞ്ജയ് റായ് പറയുന്നു.

മനുഷ്യര്‍ക്ക് മതിയായ സൗകര്യങ്ങളോ ചികിത്സാ സജ്ജീകരണങ്ങളോ ഇല്ലാത്തിടത്താണ ഇത്തരം വിചിത്രമായ സംഭവങ്ങള്‍ നടക്കുന്നതെന്നതാണ് ഏറെ കൗതുകകരം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.