Connect with us

Culture

മൈതാനത്ത് കണ്ണീരായി ആന്ദ്രേ ഗോമസ്; വിതുമ്പി സണ്‍, പാര്‍ത്ഥിച്ച് ഓറിയര്‍

Published

on

ഫുട്‌ബോള്‍ ഗാലറിയെ കണ്ണീരില്‍ മുക്കി എവര്‍ട്ടണ്‍-ടോട്ടനം മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ എവര്‍ട്ടണ്‍ താരം ആന്ദ്രേ ഗോമസിന്റെ കാല്‍ ടാക്ലിങിനിടെ ഒടിഞ്ഞതോടെയാണ് മത്സരം ദുരന്തത്തില്‍ അവസാനിച്ചത്.

പന്തുമായി മുന്നോട്ടു കുതിച്ച മുന്‍ ബാഴ്‌സലോണ താരം കൂടിയായ ഗോമസിനെ ടോട്ടനത്തിന്റെ ദക്ഷിണ കൊറിയന്‍ താരം സോണ്‍ മിനും സര്‍ജ് ഓറിയറും ചേര്‍ന്ന് ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ബാലന്‍സ് തെറ്റിയുള്ള വീഴ്ചയിലാണ് ഗോമസിന്റെ വലത്തെ കണംകാല്‍ ഒടിഞ്ഞത്.
കാല്‍ക്കുഴയ്‌ക്കേറ്റ ഭീകരമായ ഒടിവ് കണ്ട് ഗാലറിയും ഫൗള്‍ ചെയ്ത സോണും ഓറിയര്‍ നടുങ്ങുന്നതാണ് പിന്നീട് കണ്ട്. കരച്ചിലടക്കാന്‍ പാടുപെട്ട സണ്ണിനെ ആശ്വസിപ്പിക്കാന്‍ ഇരു ടീമിലെയും താരങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും വരെ ഇടപെടേണ്ടിവന്നു. ഇതേസമയം സര്‍ജ് ഓറിയര്‍ പ്രാര്‍ഥിക്കുകയായിരുന്നു.

26 കാരന്റെ പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ മെഡിക്കല്‍ സംഘം ഗോമസിനെ ആസ്പത്രിയിലേക്ക് മാറ്റി. കാല്‍ക്കുഴയ്ക്ക് പൊട്ടലേറ്റ ആന്ദ്രേ ഗോമസിന് ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് എവര്‍ട്ടണ്‍ ക്ലബ് മാനേജ്‌മെന്റ് അറിയിച്ചു.

https://twitter.com/mo3zj/status/1191201446739492864

അതേസമയം, ഗോമസിന്റെ കാലോടിച്ച ടാക്ലിങിന് നല്‍കിയ റെഡ് കാര്‍ഡ് വിവാദമാകുന്നു. മത്സരത്തിന്റെ 79-ാം മിനിറ്റിലായിരുന്നു ടോട്ടനം സ്‌െ്രെടക്കര്‍ സോണ്‍ ഹിയുങ്ങിന്റെ അപകട ടാക്ലിങ് നടന്നത്. പന്തുമായി മുന്നോട്ടു കുതിച്ച ഗോമസിനെ സണ്‍ ടാക്ലിങ്് ചെയ്യുകയും പിന്നാലെ ഓറിയര്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ഫൗളിന് സോണിന് റഫറി തുടക്കത്തില്‍ യെല്ലോ കാര്‍ഡ് വിളിച്ചെങ്കിലും പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ റെഡ് ആക്കുകയും ഉണ്ടായി. കരഞ്ഞുകൊണ്ട് മുഖംപൊത്തിയാണ് സണ്‍ മൈതാനം വിട്ടത്.
എന്നാല്‍ ടാക്ലിങിലെ ഓറിയറിന്റെ ഇടപെടല്‍ റഫറി കാണാതെ പോയതാണ് വിവാദമാവുന്നത്. അസ്വാഭാവിക രീതിയിലുള്ള പരുക്കിന് കാരണം നിലത്തുവീഴുമ്പോള്‍ ഗോമസ് കാല്‍ ഓറിയര്‍ ചവിട്ടിവെച്ചതുകൊണ്ടാണെന്നാണ് വ്യക്തമാവുന്നത്. ഇത് ഭീകരമാകരമായ ടാക്ലിങായി കണ്ട് കാര്‍ഡ് നല്‍കേണ്ടിയിരുന്നെന്നാണ് വിമര്‍ശനം ഉയരുന്നത്.

എന്നാല്‍ ഗോമസിനേറ്റ പരുക്കില്‍ പരുക്കിന് കാരണമായ താരങ്ങളെ ഫുട്‌ബോള്‍ ലോകം പഴിക്കുന്നില്ല. വേദനയില്‍ പുളയുന്ന ആന്ദ്രേയെ കണ്ട് നിലവിളിച്ചുകരയുന്ന സോണും പ്രാര്‍ത്ഥനയില്‍ മുഴുകിയ ഓറിയറും മൈതാനത്ത് മാന്യതയുടെ മാതൃകയാവുകയാണ്.

https://twitter.com/McBarr_Prince/status/1191093967846363137

അതേസമയം പരുക്കേറ്റ ഗോമസിന് സീസണിലെ മത്സരങ്ങള്‍ എല്ലാം നഷ്ടമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പരുക്ക് ഭേദമായി താരം മൈതാനത്തേക്ക് വേഗം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.