Connect with us

Culture

20 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് കെജ്‌രിവാള്‍

Published

on

ന്യൂഡല്‍ഹി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍. 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകുമെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു. അത് സ്വാഭാവികമാണ്. പക്ഷേ ലോകത്തിലെ എല്ലാ ശക്തികള്‍ക്കൊപ്പം ദൈവവും നിങ്ങള്‍ക്കൊപ്പമുണ്ടാകും. കാരണം നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവസാനം സത്യം ജയിക്കും എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ എ.എ.പി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് കൂറ്റന്‍ ഭൂരിപക്ഷമുള്ള ഡല്‍ഹിയില്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയാലും ഭരണത്തെ ബാധിക്കില്ല. അതേസമയം 20 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. എം.എല്‍.എമാരെ അയോഗ്യരാക്കുന്ന പക്ഷം ഈ സീറ്റുകളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഏഴ് എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

21 എം.എല്‍.എമാര്‍ക്ക് സംസ്ഥാന സര്‍ക്കാറിനു കീഴില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരുടെ പദവി നല്‍കിയ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ നടപടിയാണ് വിവാദമായത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി 2016 സെപ്തംബറില്‍ സര്‍ക്കാര്‍ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ഇരട്ടപദവി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കിയത്. രാഷ്ട്രപതി പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തുടര്‍ന്ന് കമ്മീഷന്‍ കേസില്‍ വാദം കേള്‍ക്കുകയും പരാതിക്കാരനില്‍നിന്നും ചില എം.എല്‍.എമാരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്തു. ഇരട്ടപദവി വഹിക്കുകയോ പ്രത്യേക ആനുകൂല്യം പറ്റുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യം ഡല്‍ഹി ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു എം.എല്‍.എമാരുടെ മൊഴി. ഇതിനിടെ നടപടി ഇരട്ടപദവി നിരോധന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കിട്ടുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവന്ന് പാസാക്കി. എന്നാല്‍ ഇത് ഒപ്പുവെക്കാന്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി കൂട്ടാക്കാതിരുന്നത് എ.എ.പിക്ക് വീണ്ടും തിരിച്ചടിയായി. ഇതെല്ലാം കണക്കിലെടുത്താണ് എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള കമ്മീഷന്റെ ശിപാര്‍ശ.

തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ബി.ജെ.പി പ്രീണന നയമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നു. ലോകത്ത് എവിടെ അന്വേഷണം നടക്കുമ്പോഴും അതിലുള്‍പ്പെട്ട കക്ഷികള്‍ക്ക് സ്വന്തം നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാറുണ്ട്. എന്നാല്‍ എ.എ.പി എം.എല്‍.എമാരോട് ഇതുവരെ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടില്ല. അയോഗ്യരാക്കാന്‍ ശിപാര്‍ശ ചെയ്ത നടപടി ന്യായീകരണമില്ലാത്തതാണെന്നും ഗ്രേറ്റര്‍ കൈലാഷില്‍നിന്നുള്ള എ.എ.പി എം.എല്‍.എ സൗരബ് ഭരദ്വാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി സര്‍ക്കാറിന്റെ താല്‍പര്യത്തിനൊത്താണ് പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ എല്ലാ വിശ്വസ്തതയും നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ എം.എല്‍. എമാരെ വേട്ടയാടുകയാണ് കമ്മീഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

70 അംഗ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 65 അംഗങ്ങളാണുള്ളത്. 20 പേരെ അയോഗ്യരാക്കിയാലും 45 അംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്നതിനാല്‍ സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകില്ല. അതേസമയം 20 മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമായില്ലെങ്കില്‍ എ.എ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ നിലനില്‍പ്പിനുള്ള ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.