Culture
കേംബ്രിഡ്ജ് അനലിറ്റിക്കയും ഇന്ത്യന്‍ രാഷ്ട്രീയ പതിപ്പുകളും

പി. കെ. അന്‍വര്‍ നഹ
രാഷ്ട്രങ്ങളുടെ ആധിപത്യമനോഭാവത്തിന് അതിരുകളില്ല. അത് നേടിയെടുക്കാന്‍ അവലംബിക്കുന്ന രീതി രഹസ്യസ്വഭാവവും സങ്കീര്‍ണവുമാകയാല്‍ പൊതുജനവിശകലനത്തിന് പാത്രീഭവിക്കുക ദുര്‍ലഭമാണുതാനും. എങ്കിലും ആധിപത്യം എന്നാല്‍ എന്ത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണയെങ്കിലും ആധുനിക പൗരന്മാരില്‍ ഉണ്ട്. ആധിപത്യവ്യാപനത്തിന് മിക്കവരും ഉപയോഗപ്പെടുത്തുന്ന ആയുധങ്ങളാണ് സൈനികശക്തി, ധനശക്തി, രാഷ്ട്രീയവും സാംസ്‌കാരികവുമായ ചിഹ്നങ്ങള്‍ മുതലായവ. ഇതില്‍ ആധിപത്യം ചില രാജ്യങ്ങള്‍ മാരകശക്തി (hegemony as hard power) എന്ന നിലയില്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ച് വരികയാണ്. സൈനികഇടപെടല്‍ നടത്തുക എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുവാന്‍ ആവശ്യമായ കരുനീക്കങ്ങളാണ് ഇത്തരത്തില്‍ നടത്തുന്നത്. ആരുടെ മേലാണ് ആധിപത്യം സ്ഥാപിക്കേണ്ടത്, അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഭരണകൂടത്തെ ഒരു തട്ടിലും, ജനങ്ങളെ മറ്റൊരു തട്ടിലും പ്രതിഷ്ഠിച്ച് തന്ത്രങ്ങളും കുതതന്ത്രങ്ങളും ഒരുക്കിയാണ് വിവരശേഖരണങ്ങള്‍ നടത്തുക. ഇതിനായി പണ്ടുമുതലേ സ്വീകരിച്ചിരുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സര്‍വ്വേ. അതിലെ ചോദ്യാവലിയിലൂടെ ലഭ്യമാകുന്ന അറിവുകള്‍, ചില നിലപാടുകള്‍ അറിയുന്നതിനും അതിനനുസരിച്ച് വിലയിരുത്തലുകള്‍ നടത്തുന്നതിനും പര്യാപ്തമാണ്. വിദേശത്തുനിന്നും ലഭ്യമായിരുന്ന ആനുകാലികങ്ങളിലൂടെയായിരുന്നു മുമ്പ് ഇത് സാധ്യമാക്കിയിരുന്നത്. ആധിപത്യമനോഭാവം ഘടനാപരമായി ശക്തി പ്രാപിച്ചതോടെ ഈ സാധ്യത പോരാതെയായി. അതിനായി പിന്നീട് രൂപപ്പെടുത്തിയതാണ് ചില പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള അക്കാദമിക് സിലബസ്സുകള്‍. ലോകോത്തരമായ ഈ സിലബസ് പഠിച്ചെടുക്കുന്നതോടെ, ഇന്ത്യയെപ്പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ ഇത് സ്വന്തം രാജ്യത്ത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമം നടത്തും. ഇതിനു ലഭിക്കുന്ന സ്വീകാര്യതയെ അത്ര പെട്ടെന്ന് എതിര്‍ക്കാനോ, ചെറുക്കാനോ ഭരണകൂടങ്ങള്‍ക്കോ പൗരന്മാര്‍ക്കോ സാധ്യമല്ലാതെവരും.
ഇന്ത്യയിലെ നോട്ടു നിരോധനം അത്തരമൊരു അവസ്ഥയിലൂടെ കാണാവുന്നതാണ്. എതിര്‍ക്കണോ വേണ്ടയോ എന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥ വന്നുപെട്ടത് അങ്ങനെയാണ്. അതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ഇന്ത്യയില്‍ വിരിഞ്ഞതാകാന്‍ സാധ്യതയില്ല. റിസര്‍വ് ബാങ്ക് തലവന്‍ പറഞ്ഞത് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ തന്റെ അഭിപ്രായം ഉണ്ടായിരുന്നില്ല എന്നാണ്. ധനനിര്‍ഗമനത്തെ (Cash flow) ഒരു നിമിഷം നിര്‍ത്തിയാല്‍ ആ നിമിഷത്തെ സമയം കൊണ്ടോ, ധനം കൊണ്ടോ പരിഹരിക്കാനാവില്ല എന്ന സത്യത്തെ സൗകര്യപൂര്‍വ്വം വിസ്മരിക്കാന്‍ ഇടയായത് ഏതോ ബാഹ്യശക്തികളുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലം തന്നെയാണ്. ഈ വിഷയത്തില്‍ സിലബസിന്റെ ഉദാഹരണം പറയാം. 1900-ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലാണ് ബിസിനസ്സ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ലോകത്തെമ്പാടും അത് പടര്‍ന്നിരിക്കുന്നു. പഠിപ്പിക്കുന്നതാകട്ടെ അമേരിക്കാന്‍ സാമൂഹിക സാമ്പത്തിക മേല്‍ക്കോയ്മ അരക്കിട്ട് ഉറപ്പിക്കുന്ന രീതിയിലും. അമേരിക്കയുടെ ഘടനാപരമായ ആധിപത്യത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ നമ്മുടെ യൗവ്വനം ദിവസവും കോട്ടും ടൈയും അണിയുന്നു എന്നു സാരം. വിവരസാങ്കേതിക വിദ്യയിലെ ആധിപത്യവും ചെറുതല്ല. 1960-ല്‍ അമേരിക്കയുടെ മിലിറ്ററി ഗവേഷണ പദ്ധതിയിലൂടെ നിലവില്‍വന്ന അര്‍പാനെറ്റില്‍ നിന്നാണ്ഇന്റര്‍നെറ്റ് ആരംഭിക്കുന്നത്. ലോകം മുഴുവന്‍ ആ വല 24 മണിക്കൂറും കണ്‍തുറന്ന് പ്രവര്‍ത്തിക്കുന്നു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റുകളാണ് നെറ്റ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഭൂമിക. ലോക സമ്പദ്‌വ്യവസ്ഥയില്‍ അമേരിക്കന്‍ വിഹിതം 25%വും, ലോകവാണിജ്യത്തില്‍ 15%-വുമാണ്. ലോകത്ത് ഒരിടത്തും ആദ്യ മൂന്നില്‍പ്പെടാത്ത ഒരു അമേരിക്കന്‍ സ്ഥാപനവുമില്ല. സ്വാധീനത്തിന്റെ മറ്റൊരു ഘടകത്തേയും പരിചയപ്പെടാം. അത് ഇപ്പറഞ്ഞ രീതിയിലുള്ള സമീപനത്തിനുപകരം മൃദുനയങ്ങള്‍ സ്വീകരിച്ചുള്ളവയാണ്. അതിലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ക്കുള്ള സ്ഥാനം.
തങ്ങള്‍ ഉദ്ദേശിക്കുന്ന മേഖലകളില്‍ സമ്മതം ഉണ്ടാക്കിയെടുക്കല്‍ (Manufatured consent) ഒരു ആധിപത്യ രീതിശാസ്ത്രമാണ്. പ്രത്യയശാസ്ത്ര പരമായ വിഭവങ്ങള്‍ക്കുമേല്‍ ഇവര്‍ ചാര്‍ത്തി നല്‍കുന്ന തന്നിഷ്ടങ്ങള്‍, അറിയാതെ തന്നെ നമ്മുടെ ആദര്‍ശത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഉതകുന്നവയാകും. അവര്‍ നെയ്‌തെടുക്കുന്ന ജീവിതസങ്കല്‍പ്പങ്ങള്‍, സ്വപ്‌നങ്ങളാക്കി ലോകത്ത് വിതരണം ചെയ്യുന്നു. ഈ ഉല്‍പ്പന്നത്തെ കൈക്കലാക്കാല്‍ ജീവിതലക്ഷ്യമായി കാണുന്ന ജനത അതിനുവേണ്ടി അണിനിരക്കുന്നു. സത്യത്തില്‍ അത് സ്വന്തമാക്കാന്‍ നടത്തുന്ന തന്ത്രപ്പാടില്‍ താന്‍ സ്വന്തമായി ഒരുക്കൂട്ടേണ്ട വിലപ്പെട്ട സ്വത്വപ്രതിഷ്ഠയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണമാണ് അമേരിക്കയെ വെല്ലുവിളിച്ചിരുന്ന സോവിയറ്റ് നാടിനുണ്ടായ തകര്‍ച്ച. ആ നാട്ടിലെ ജനതയ്ക്കുമേല്‍ പ്രത്യയശാസ്ത്രവിമോചനമെന്ന ആശയം വിതയ്ക്കപ്പെട്ടത് നീല ജീന്‍സിലൂടെയായിരുന്നു. നീലജീന്‍സ് ധാരണം പുരോഗമനപരമാണ് എന്നവര്‍ പ്രചരിപ്പിച്ചു. ചെറുപ്പക്കാര്‍ക്ക് അതൊരു പ്രലോഭനമായിരുന്നു. അവര്‍ ജീന്‍സിനുവേണ്ടി കാത്തിരുന്നു. ഒരു വര്‍ഷത്തെ വരുമാനം സ്വരൂപിക്കണമായിരുന്നു ഒന്നോ രണ്ടോ ജീന്‍സിന്. അമേരിക്കയില്‍ നിന്ന് കരിഞ്ചന്തയില്‍ ഈ സാധനം വന്‍തോതില്‍ സോവിയറ്റ് നാട്ടില്‍ ഇറങ്ങി. ആണും പെണ്ണും നല്ല ജീവിതത്തിന്റെ അടയാളമായി ജീന്‍സിനെ കണ്ടു. ഉപഭോഗസംസ്‌ക്കാരത്തിന്റെ പ്രലോഭനങ്ങളെ സോവിയറ്റ് ജനതയ്ക്ക് മേല്‍ കടത്തിവിട്ടപ്പോള്‍ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യം തന്നെ ഇല്ലാതെയായി. പെണ്‍വസ്ത്രങ്ങളായ ലെഗ്ഗിന്‍സ്, പര്‍ദ്ദ തുടങ്ങിയവ സംബന്ധിച്ച അനുകൂല പ്രത്യനുകൂല സംവാദങ്ങള്‍ ഈ പശ്ചാതലത്തില്‍ വേണം പരിശോധിക്കാന്‍. മതദര്‍ശന സംബന്ധമായി ഉദ്‌ബോധനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഇത്തരം പശ്ചാത്തലങ്ങള്‍ ആഴത്തില്‍ പരിശോധിക്കാതെയാണ്. ഇവിടെയാണ് ഫറൂഖ് കോളജിന്റെ നിലപാടുകള്‍ ചരിത്രമാകുന്നത്. ഈ വിഷയങ്ങള്‍ മുന്‍പില്‍ വെച്ച് വേണം കേംബ്രിഡ്ജ് അനലിറ്റിക്ക, അഭിപ്രായ സര്‍വ്വേ ഇന്ത്യയിലും നടത്തിയത് പരിശോധിക്കാന്‍.
കേംബ്രിഡ്ജ് അനലിറ്റിക്ക ലഭിക്കുന്ന വിവരം അനുസരിച്ച് കേരളത്തിലെ ‘ജിഹാദി’-റിക്രൂട്ട്‌മെന്റിനെക്കുറിച്ചും ‘ജിഹാദി’ പ്രസ്ഥാനങ്ങളോടുള്ള മലയാളികളുടെ പ്രതികരണമാണ് തേടിയത്. നിരീക്ഷണത്തിലൂടെ ജിഹാദിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനെതിരായാണ് പ്രചരണം നടത്തിയതെന്ന് ഔദ്യോഗികഭാഷ്യം. ഇതിലടങ്ങിയ ചതി വെളിപ്പെടുത്താം. 2007-ല്‍ ജിഹാദ് എന്ന പദം കേരളം ഉള്‍പ്പടെ മുസ്‌ലീങ്ങളെ ടാര്‍ജറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രചരിപ്പിക്കുക, ആ സംജ്ഞയെ, തുടര്‍ന്ന് തീവ്രവാദത്തിന്റെ പര്യായമായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക. പതിനൊന്ന് വര്‍ഷം കൊണ്ട് അത് സാധ്യമായി എന്നതിന്റെ ഉദാഹരണമാണ് അടുത്ത സമയത്ത് ഹിന്ദുത്വനേതാവ് കുമ്മനം രാജശേഖരന്‍ പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ജിഹാദി – ചുവപ്പന്‍ നയങ്ങള്‍ക്കെതിരെ നടത്തിയ യാത്ര. ശുദ്ധാര്‍ത്ഥമുള്ള ജിഹാദ് എന്ന പദത്തെ ജനസാമാന്യത്തിന് മുന്നില്‍ പ്രചരിപ്പിച്ചശേഷം അതിന്റെ അര്‍ത്ഥം ഇങ്ങനെ നികൃഷ്ഠമാണെന്ന് വിശദീകരിക്കുക. ആര്യസമാജ സ്ഥാപകന്‍ ദയാനന്ദ സരസ്വതി 1890-ല്‍ ‘സത്യാര്‍ത്ഥ പ്രകാശ’ത്തിലും, സഹപ്രവര്‍ത്തകനായ ലേക്‌റാം തന്റെ ‘രിസാലെ ജിഹാദ്’ എന്ന ലഘുലേഖയിലും ഒരു നൂറ്റാണ്ട് മുന്‍പ് ജിഹാദ് എന്ന പദത്തെ തെറ്റായ രീതിയില്‍ പരിവര്‍ത്തിപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ വര്‍ത്തമാനകാല അനുരണനങ്ങളാണ് ഇന്ന് നടക്കുന്നത്. കേരളത്തിന്റെ സാസ്‌ക്കാരിക ബോധമണ്ഡലത്തിലേക്ക്, ലൗ ജിഹാദ്, ജിഹാദ്, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ കടന്നു വരുന്നതിന്റെ പശ്ചാത്തലം ഇതാണ്. മലപ്പുറത്തെ ജനകീയറോഡ് ഉപരോധത്തെ, തീവ്രവാദികളുടെ ചെയ്തി എന്ന് കമ്മ്യൂണിസ്റ്റ് നേതാവായ വി. വിജയരാഘവന്‍ ആരോപിക്കുമ്പോള്‍ സംഘപരിവാര്‍ നിരന്തരമായി നടത്തുന്ന തീവ്രവാദ ആക്ഷേപത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ആടിനെ പട്ടിയാക്കല്‍. (തുടരും)

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ